Wednesday 1 June 2011

സ്വപ്നഭുമിയിലേക്ക്...(42) തുടരുന്നു...


കഴിഞ്ഞതില്‍ നിന്നും....


“ആശുപത്രിയിൽ നിന്നാ... വരുമ്പൊഴേ കുറച്ചു കഞ്ഞി കൊണ്ടു വരണം...! പിന്നെ ആവശ്യത്തിനുള്ള ബ്ലഡ്ഡും കരുതണം...!!!”  
മലയാളി നഴ്സ് ആയിരുന്നു. കേട്ടതും ഞെട്ടിത്തെറിച്ചു നിന്നു പോയി. 

‘ബ്ലഡ്ഡൊ..!!!?’

തുടരുന്നു...

വയറ്റാട്ടി...

ചിക്കുവിനേയും കൂട്ടി മുറിയിലേക്കു പോകുന്ന വഴി എന്റെ പഴയ കൂട്ടുകാരുടെ ഫ്ലാറ്റിൽ കയറി. കൂട്ടുകാരുടെ അടുത്ത് ബ്ലഡ്ഡിന്റെ കാര്യം പറഞ്ഞു. വർഗ്ഗീസേട്ടൻ പറഞ്ഞു.
“ നീ പേടിക്കേണ്ടടാ... ബ്ലഡ്ഡ് ആവശ്യമുണ്ടെങ്കിൽ അവർ കൊടുത്തു കൊള്ളും. പകരം അതേ അളവിൽ നമ്മുടെ ബ്ലഡ്ഡ് കൊടുത്താൽ മതി. ഗ്രൂപ്പ് ഏതായാലും കുഴപ്പമില്ല... ഇനി നിന്റെ പോരാതെയെങ്ങാനും വന്നാൽ ഒരൊറ്റ വിളി വിളിച്ചാൽ മതി.. ഞങ്ങൾ ഉടനെയെത്തിയിരിക്കും...!”
“നോർമ്മൽ ഡെലിവറി ആയിരിക്കുമെന്നാണ് ഡോക്ടർ പറഞ്ഞത്.....” ഞാൻ.
“അപ്പോ കുഴപ്പമൊന്നുമുണ്ടാകില്ലെടാ... ബ്ലഡ്ഡും വേണ്ടി വരില്ല....”
“ഞങ്ങളുടെ ബ്ലഡ് എടുത്താലും നിനക്കത് ഉപകാരപ്പെടുമെന്നു തോന്നുന്നില്ലെടാ...”
വർഗ്ഗീസേട്ടന്റെ ആ കമന്റ് എന്നിൽ കുറച്ചു ആകാംക്ഷയുണ്ടാക്കി. അതു കണ്ടതും വർഗ്ഗീസേട്ടൻ പറഞ്ഞു.
“അതിനകത്തു മുഴുവൻ ‘വെള്ള’മായിരിക്കൂടാ....! നിന്റെ ഭാര്യ എപ്പോഴും പൂസ്സായിരിക്കൂടാ..!!” കൂടി നിന്നവരിൽ ഒരു പൊട്ടിച്ചിരിക്കു  വഴിയൊരുക്കി അത്...

വിവരങ്ങൾ കേട്ടതും സമാധാനമായി. ബ്ലഡ്ഡെന്നു കേട്ടതും ആധി പിടിച്ചാണ് വന്നത്. വേഗം തിരിച്ച് മുറിയിലെത്തി കഞ്ഞി റെഡിയാക്കി. ചിക്കുവിനേയും കൂട്ടി ടാക്സി പിടിച്ച് പുറപ്പെട്ടു. ആശുപത്രിയിൽ എത്തി വാർഡിൽ പോയി നോക്കി. ഇതുവരെ എത്തിയിട്ടില്ല. മുന്നിൽ കണ്ട മലയാളി നഴ്സിനെ പിടിച്ചു നിറുത്തി.
അവർ പറഞ്ഞു.
“പ്രസവം കഴിഞ്ഞിട്ടുണ്ട്. പേടിക്കണ്ട. കുഴപ്പമൊന്നുമില്ല. നോർമലായിരുന്നു. കാണാറാവുമ്പോൾ ഞാൻ പറയാം...”
അതു കേട്ടപ്പോൾ എന്തൊരു ആശ്വാസമായിരുന്നു..... വിശ്വസിക്കുന്ന ദൈവങ്ങളോടെല്ലാം - ദൈവങ്ങളുടെ ജാതിയും മതവും ഒന്നും നോക്കാതെ തന്നെ നന്ദി പറഞ്ഞു...
‘ആരുമില്ലാത്തവർക്ക് ദൈവം കൂട്ടുണ്ടാകുമെന്നു’ പറയുന്നത് വെറുതെയല്ല...!! എന്തെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ പോലും ഞാൻ കറങ്ങിപ്പോകുമായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നഴ്സ് വന്നു പറഞ്ഞു.
“വന്നു കണ്ടോളു. വാർഡിലേക്ക് കൊണ്ടുവരാറായില്ല...”

ഞാനും ചിക്കുവും അവരുടെ പുറകെ നടന്നു. ഒരു ഇടനാഴിയിൽ ഒരു കട്ടിലിൽ അമ്മയും കുഞ്ഞും പച്ചപ്പുതപ്പ് വിരിച്ചു കിടത്തിയിരിക്കുന്നു . കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ ഇനിയും വറ്റിയിട്ടില്ലാത്ത കണ്ണുനീർച്ചാലുകൾ ഉണങ്ങാതെ തെളിഞ്ഞു കാണാം. എന്നെ കണ്ടതും എന്റെ കൈകളിൽ പിടിച്ചതും ഒരു തേങ്ങൽ പുറത്തു വന്നു....
അടുത്തു നിന്ന മലയാളി നഴ്സ് ചോദിച്ചു.
“ മോനാണൊ മോളാണൊ വേണ്ടത്...?”
“മോനായാലും മോളായാലും സന്തോഷം തന്നെ. കൂടുതലിഷ്ടം മോൾ...”
എന്റെ തൊട്ടടുത്തു നിന്നും കുഞ്ഞിനെ ഉറ്റു നോക്കി നിൽക്കുന്ന ചിക്കുവിനെ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു. നഴ്സ് ഉടനെ കുഞ്ഞിനെ പുതപ്പിച്ചിരുന്ന പുതപ്പു മാറ്റി.
‘അത് മോനായിരുന്നു....!!’
ഞാൻ പോക്കറ്റിൽ കരുതിവച്ചിരുന്ന ബഹറീനിലെ ഏറ്റവും വലിയ നോട്ടായ ‘20 ദിനാർ’ ഒരെണ്ണമെടുത്ത് ചുരുട്ടി മലയാളി നഴ്സിന്റെ കയ്യിൽ വച്ചു കൊടുത്തു.
പിന്നെ ഒരു പുഞ്ചിരി....! കൈ നിറയെ സന്തോഷവുമായി അവർ പോയി.

കുഞ്ഞിനെ ചരിഞ്ഞു നോക്കിയ അമ്മയുടെ കണ്ണുകൾ പെട്ടെന്നു ഈറനണിഞ്ഞു....!
കുറച്ചു മുൻപു വരെ അനുഭവിച്ച പ്രസവ വേദനയുടെ കണ്ണുനീർ ആയിരുന്നില്ലത്. ഒരു ചെറു പുഞ്ചിരിയിൽ ഒഴുകിയിറങ്ങിയ കണ്ണുനീരിനു സന്തോഷത്തിന്റെ നിറമായിരുന്നു. നൊന്തു നോറ്റു പ്രസവിച്ച തന്റെ കുഞ്ഞിനെ കുഴപ്പമൊന്നുമില്ലാതെ തന്നതിനുള്ള ദൈവത്തിനുള്ള പ്രാർത്ഥനയായിരുന്നു ആ കണ്ണു നീർ....!

കുഞ്ഞിനെ കണ്ട് ചിക്കു മുഖം വക്രിച്ച് തൊടാൻ അറച്ച് കുറച്ചു മാറി നിന്നു...!
ഒരു പൂച്ചക്കുട്ടിയുടെ അത്ര പോലുമില്ലാത്ത, ഇച്ചിരിയുള്ള കുഞ്ഞനിയനെ അംഗീകരിക്കാൻ അവന്റെ മനസ്സു മടിച്ചു....
‘ഇതെന്നിനി വലുതായിട്ടാ എന്റെ സ്കൂൾ ബാഗും തോളിലേറ്റി ഇവൻ പടിക്കൽ കാത്തു നിൽക്കാ...’ അതായിരുന്നിരിക്കും അവന്റെ മനസ്സിൽ.

ചിക്കുവിന്റെ കൈവിരൽ ബലമായി പിടിച്ച് കുഞ്ഞനിയന്റെ ചുരുട്ടിപ്പിടിച്ച കുഞ്ഞുകൈ വിടർത്തി ഉള്ളംകയ്യിൽ വച്ചു കൊടുത്തു. അവൻ ബലമായിത്തന്നെ ചേട്ടന്റെ വിരൽ മുറുക്കിപ്പിടിച്ചു. അത് കണ്ട് വിടർന്ന കണ്ണുകളോടെ ചിക്കു പറഞ്ഞു.
“ അഛാ... അവൻ മുറുക്കിപ്പിടിച്ചു...!”
“ കണ്ടോ... ചേട്ടനാണെന്നു അവനു വേഗം മനസ്സിലായത്....!”
എന്റെ ആ പറച്ചിൽ ചിക്കുവിനു കൂടുതൽ ഇഷ്ടമായീന്നു തോന്നുന്നു. അവന്റെ മുഖം വല്ലാതെ വിടർന്നു. ആദ്യത്തെ ഒരകൽച്ച അവൻ പിന്നെ കാണിച്ചില്ല. പിന്നെ കൂടെക്കൂടെ അവൻ തന്റെ വിരലുകൾ ചുരുട്ടിപ്പിടിച്ച അനിയന്റെ കുഞ്ഞുക്കയ്യിൽ പിടിപ്പിച്ചു.

അമ്മയേയും മോനേയും വീണ്ടും അകത്തേക്കു തന്നെ കൊണ്ടു പോയി. ഇനിയും വാർഡിലേക്കു വരാൻ സമയമെടുക്കുമെന്നുള്ളതു കൊണ്ടും, രാത്രി ആയതുകൊണ്ടും ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. പോരുന്ന വഴി ചിക്കു ചോദിച്ചു.
“അഛാ.. ഞാൻ വാവേനെ ‘ചിന്നൂ’ന്നു വിളിച്ചോട്ടെ....?”
“ ങൂം... നമ്മൾക്ക് വാവേനെ ഇനി വീട്ടിൽ ‘ചിന്നൂ’ ന്നു വിളിക്കാം. പേര് ‘ഗൌതം’ എന്നും ഇടാം...”

പോകുന്ന വഴി കൂട്ടുകാരെയെല്ലാം വിളിച്ച് സന്തോഷവാർത്ത അറിയിച്ചു...
വിശേഷം കേട്ടതും വർഗ്ഗീസേട്ടൻ പറഞ്ഞു.
“ദേ ഡാ മോനേ.. ഞങ്ങൾ ദേ ഇവിടെ തുടങ്ങിക്കഴിഞ്ഞു. നീ ഒന്നു വേഗം വാ...”
സന്തോഷത്തിന്റെ ചിലവ് ചെയ്യൽ വർഗ്ഗീസേട്ടൻ ആരംഭിച്ചിരുന്നു...

മൂന്നാം ദിവസം വീട്ടിലേക്കു കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു.
ആശുപത്രിയിൽ നിന്നും ‘ജനന സർട്ടിഫിക്കറ്റ്’ വാങ്ങാൻ ചെന്നപ്പോഴാണ് ഒരു ബില്ല് എടുത്തു നീട്ടിയത്....!?
അനുഭവസ്ഥരായ പല സുഹൃത്തുക്കളിൽ നിന്നും നേരത്തെ തന്നെ വിവരം കിട്ടിയിരുന്നതു കൊണ്ട് ബില്ലു കണ്ട് ഞെട്ടേണ്ടി വന്നില്ല. പോക്കറ്റിൽ ഒതുങ്ങാവുന്ന തുകയായിരുന്നു....!
അതു കയ്യോടെ കൊടുത്ത് ജനനസർട്ടിഫിക്കറ്റ് വാങ്ങിയിട്ടാണ് കുട്ടിയേയും അമ്മയേയും വീട്ടിലേക്ക് കൊണ്ടു വന്നത്.

അപ്പൊഴാണ് മറ്റൊരു പ്രശ്നം, കുട്ടിയെ കാണാൻ വന്ന എല്ലാവരും വലിയ വായിൽ പറഞ്ഞ് പേടിപ്പിച്ചത്....!?
കുട്ടിയെ ‘കുളിപ്പിക്കാൻ’ അറിയാവുന്നവർ വേണം...!
ഇല്ലെങ്കിൽ കയ്യും കാലുമൊക്കെ വളഞ്ഞു പോകുമത്രെ....!
തലയിൽ വെള്ളമിറങ്ങുമത്രേ...!
തലയുടെ ഉരുണ്ട ആകൃതിക്കു പകരം നീളൻ തല ആകുമത്രേ...!
അങ്ങനെ ഒരുപാടു കുഴപ്പങ്ങൾ...! ശരിയായിരിക്കുമൊ...?!
അതുകൊണ്ടായിരിക്കുമോ പ്രായമായവരൊക്കെ ഉണ്ടായിട്ടും ചിക്കുവിനെ കുളിപ്പിക്കാൻ അടുത്ത ഗ്രാമത്തിൽ നിന്നും ‘മറിയച്ചേടത്തി’യെ വരുത്തിയത് ... ?

എന്തായാലും സ്വന്തം കുഞ്ഞിന്റെ കാര്യമല്ലെ... ഒരു റിസ്ക്കെടുക്കാൻ വയ്യ....!
അതിനു പറ്റിയ ആളെ തേടി കൂട്ടുകാർ വഴി സന്ദേശങ്ങൾ നാലു പാടും പാഞ്ഞു...
അങ്ങനെയാണ് എനിക്കു പോലും പരിചയമില്ലാത്ത ഏതൊ ഒരു പ്രവാസി സുഹൃത്ത് എന്നെ വിളിച്ചത്.
“ ഹല്ലൊ...”
“നിങ്ങൾക്ക് കുട്ടിയെ കുളിപ്പിക്കാൻ ഒരാളു വേണമെന്നു പറഞ്ഞില്ലെ...?”
“ഉവ്വ്.... അതൊരു പെണ്ണിനെയാ വേണ്ടത്... നിങ്ങൾ ആരാ...? എന്നെ എങ്ങനെ അറിയാം...?”
ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
“ ഹാ.. ഹാ.. ഹാ.. ഞാനല്ല കുളിപ്പിക്കുന്നത്. എന്റെ ഒരു കൂട്ടുകാരനാ നിങ്ങളുടെ നമ്പർ തന്നത്... ഒരാറുമാസം മുൻപു എന്റെ കുട്ടിയെ കുളിപ്പിക്കാൻ ഒരു സ്ത്രീ വന്നിരുന്നു. മലയാളിയാ.. നല്ല സ്ത്രീയാ... ഇപ്പോഴവർ എവിടെയാണെന്നറിയില്ല. അവരുടെ മോബൈൽ നമ്പർ എന്റെ കയ്യിൽ ഉണ്ട്... അതിൽ വിളിച്ചു നോക്ക്...”
“ ശരി... പറഞ്ഞോ നമ്പർ... ഞാൻ എഴുതി എടുത്തോളാം...”

നോക്ക്, പ്രവാസികൾ തമ്മിലുള്ള ഒരു മനഃപ്പൊരുത്തം. പരസ്പരം ഒരു പരിചയവുമില്ല. എന്നിട്ടും സഹായിക്കാൻ തെയ്യാറായി വന്നിരിക്കുന്നു. പ്രവാസികൾ എവിടേയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒന്നു തന്നെയാണ്....
പിന്നെ അവരുമായി ബന്ധപ്പെട്ടു. ഫോണിൽ സംസാരിച്ചപ്പോൾ സത്യം പറഞ്ഞാൽ ‘കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത’ അവസ്ഥയിലായി....
കാരണം അവരില്ലാതെ പറ്റില്ല. അവർ പറഞ്ഞ തുക കൊടുക്കാൻ എനിക്കു പാങ്ങുമില്ല...!
ആകെ ഒരു മണിക്കൂർ മാത്രമേ നിൽക്കുകയുള്ളു. അതു കഴിഞ്ഞാൽ അവർ അടുത്ത പ്രസവം നടന്ന വീട്ടിലേക്കു പോകും...!
വലിയ ഡിമാന്റാണത്രെ അവർക്ക്....! ഈ പണി അറിയാവുന്നവർ അവർ മാത്രം. നമ്മുടെ നാട്ടിൽ നിന്നും കുറച്ചു വയറ്റാട്ടിമാരെ കൊണ്ടു വന്നിരുന്നെങ്കിൽ അവർ ലക്ഷപ്രഭുക്കളായി മാറിയേനേ....!!

എന്തായാലും ഒരു മാസത്തേക്ക് മാത്രം അവരെ ആ പണി ഏൽ‌പ്പിച്ചു. അതിനുള്ള ഫീസ് എന്റെ ‘അരമാസത്തെ’ ശമ്പളം...!!!
എന്റെ കുഞ്ഞിന്റെ കയ്യും കാലും വളയാതെയും മറ്റു കേടുപാടുകളില്ലാതെയും കിട്ടണമല്ലൊ. അതിനായിട്ട് കൊടുക്കുന്ന ആ തുക അത്ര വലിയതല്ലെന്നു തോന്നി...!

ഓണവും വിഷുവും പെരുന്നാളുകളും കടന്നുപോയി...
ഇടിവെട്ടിപ്പെയ്ത മഴ കണ്ട് പേടിച്ചുപോയിട്ടുണ്ട് എന്റെ കുട്ടികൾ...
ഇടിവെട്ടിൽ ഞങ്ങളുടെ കെട്ടിടം കിടന്നു വിറ കൊണ്ടിട്ട്ണ്ട്...
ചോർന്നൊലിക്കുന്ന മുറിക്കകത്ത് പാത്രങ്ങൾ നിരത്തി വെള്ളം പിടിച്ചത് കുട്ടികൾക്ക് കൌതുകമായിരുന്നു.....
പൊരിയണ ചൂടും തണുത്തു വിറക്കുന്ന തണുപ്പും അറിഞ്ഞവർ വളർന്നു......


ചിന്നുവിന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കുമ്പോളാണ് നല്ലപാതി ആദ്യമായൊരു പരാതി പോലൊന്ന് പറയുന്നത്...
“നാട്ടിൽ പോയിട്ട് എത്ര നാളായി... മൂന്നു വർഷം...!!”

ഞാൻ ഒന്നും മിണ്ടിയില്ല. എനിക്കറിയാമായിരുന്നു അതിനൊരു മറുപടി പറയാൻ കഴിയില്ലെന്ന്. ഞാനും വന്നിട്ട് നാലു വർഷത്തോളമായി. ഇതുവരേയും നാട്ടിൽ പോകാനായില്ല. എല്ലാവരും കൂടി ഒന്നു നാട്ടിൽ പോകാൻ ആയിരങ്ങളും പതിനായിരങ്ങളും മതിയാകില്ലല്ലൊ.
ആദ്യമായിട്ട് പോകുമ്പോൾ വെറും കയ്യോടെ എങ്ങനെ പോകും...?
ബന്ധുക്കൾക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടു പോകണ്ടെ...?

ഗൾഫിൽ വന്നിട്ട് സ്വർണ്ണത്തിന്റെ ഒരു തരി പോലും ഞാൻ വാങ്ങിക്കൊടുത്തിട്ടില്ല. കഴുത്തു നിറയെ ആഭരണങ്ങളുമായി വരുന്നതും കാത്തിരിക്കുകയാവും അടുത്ത ബന്ധുക്കൾ....
ഇതുവരേയും ഒരു സമ്പാദ്യം ഉണ്ടാക്കാനായില്ല...
‘ഒരു വീട്’ എന്നത് ഒരു സ്വപ്നം മാത്രമായി ഇന്നും മനസ്സിൽ കിടക്കുന്നു....
ഇപ്പോഴത്തെ അവസ്ഥയിൽ കടമില്ലാതെ ‘ഒഴുക്കിൽ പൊങ്ങുതടി പോലെ’ അങ്ങു ജീവിച്ചു പോകുന്നു....
വരവും ചിലവും സമാസമം....
അതുകൊണ്ട് ഞാൻ നിശ്ശബ്ദത പാലിച്ചതേയുള്ളു....

പിന്നെയും അതു തന്നെ കൂടെക്കൂടെ പറയാൻ തുടങ്ങിയപ്പോൾ ഞങ്ങൾ രണ്ടാളും കൂലംങ്കഷമായി ചിന്തിച്ച് ഒരു പോംവഴി കണ്ടെത്തി...!
അതൊരുപക്ഷേ, വേദനാജനകമായിരുന്നെങ്കിലും ഞങ്ങളുടെ ജീവിതത്തിന് പുതിയൊരു വെളിച്ചം തന്നു...!
പുതിയൊരു ദിശാബോധം തന്നു...!

‘വേണ്ടതു വേണ്ടപ്പോൾ ചെയ്യുക എന്നതു പോലെ തന്നെയാണ്, വേണ്ടതു വേണ്ടപ്പോൾ തോന്നുക എന്നതും...!!’


ബാക്കി അടുത്തതിൽ.....

24 comments:

രമേശ്‌ അരൂര്‍ said...

ചിന്നു വിന്റെ ആഗമനം സന്തോഷമുണ്ടാക്കി ..
എന്തായിരുന്നു പ്രത്യാശ പരത്തിയ ആ പ്ലാന്‍ ?
പ്രവാസ ജീവിതത്തിന്റെ ഒരു നേര്‍രേഖ കൂടി ..

sanal said...

kurachu koodi churukki ezhuthiyal kollamarunnu...pala post kalilum alpam borring kadannu varunnundo ennoru samshayam...

SHANAVAS said...

ഇത് നന്നായി. അടുത്ത ഭാഗം വേഗം കൊണ്ട് വരിക. ആശംസകള്‍.

African Mallu said...

നന്നാവുന്നു ...അടുത്ത എപിടോസിനായി കാത്തിരിക്കുന്നു ...

African Mallu said...

നന്നാവുന്നു ...അടുത്ത എപിടോസിനായി കാത്തിരിക്കുന്നു ...

ദിവാരേട്ടN said...

അപ്പൊ ഫാമിലിയെ നാട്ടില്‍ നിറുത്താന്‍ തീരുമാനിച്ചു, അല്ലെ? ദിവാരേട്ടന് മനസ്സിലായി ട്ടോ... [ദിവാരേട്ടന്‍ ആരാ ഏട്ടന്‍ ?]

പട്ടേപ്പാടം റാംജി said...

സുഖപ്രസവം കഴിഞ്ഞ് ഇനി സുഖയാത്രക്കുള്ള തയ്യാറെടുപ്പാണ് അല്ലെ.

ajith said...

അങ്ങിനെ പുതിയ കഥപാത്രം രംഗപ്രവേശം ചെയ്തു. കഥ തുടരട്ടെ

മൻസൂർ അബ്ദു ചെറുവാടി said...

ഒരുപ്രത്യേക ഇഷ്ടം തോന്നുന്നു ഈ ഭാഗത്തോട്.
നല്ല ഭംഗിയായി പറഞ്ഞു ട്ടോ ചിന്നൂന്റെ വരവ്.

വീകെ said...

രമേ അരൂർ : വളരെ നന്ദി.
സനൽ :തീർച്ചയായും ശ്രദ്ധിക്കാം. നന്ദി.
ഷാനവാസ് :നന്ദി.
ആഫ്രിക്കൻ മല്ലു : നന്ദി.
ദിവാരേട്ടൻ : തോക്കീ കേറി വെടിവക്കേല്ലേട്ടൊ മാഷെ... നന്ദി.
പട്ടേപ്പാടം റാംജി : നന്ദി.
അജിത് : നന്ദി.
ചെറുവാടി : നന്ദി.

ramanika said...

ചിന്നു പിറന്നു
ഇനി ........

Villagemaan/വില്ലേജ്മാന്‍ said...

കഥ നന്നാവുന്നുന്ന്ട് ഭായ്..

Muralee Mukundan , ബിലാത്തിപട്ടണം said...

‘കുറച്ചു മുൻപു വരെ അനുഭവിച്ച പ്രസവ വേദനയുടെ കണ്ണുനീർ ആയിരുന്നില്ലത്. ഒരു ചെറു പുഞ്ചിരിയിൽ ഒഴുകിയിറങ്ങിയ കണ്ണുനീരിനു സന്തോഷത്തിന്റെ നിറമായിരുന്നു. നൊന്തു നോറ്റു പ്രസവിച്ച തന്റെ കുഞ്ഞിനെ കുഴപ്പമൊന്നുമില്ലാതെ തന്നതിനുള്ള ദൈവത്തിനുള്ള പ്രാർത്ഥനയായിരുന്നു ആ കണ്ണു നീർ....!‘

ഓരൊതവണയും മികച്ചുമികച്ചു വരുന്ന ആഖ്യാന പാടവം...കേട്ടൊ അശോക്

A said...

കഥ നന്നായി വരുന്നു. അടുത്ത ഭാഗങ്ങള്‍ വരട്ടെ.

വീകെ said...

രമണിക :നന്ദി
വില്ലേജ്മാൻ :നന്ദി.
ബിലാത്തിച്ചേട്ടൻ : നന്ദി.
സലാം :നന്ദി

കുസുമം ആര്‍ പുന്നപ്ര said...

ഇടിവെട്ടിൽ ഞങ്ങളുടെ കെട്ടിടം കിടന്നു വിറ കൊണ്ടിട്ട്ണ്ട്...
ചോർന്നൊലിക്കുന്ന മുറിക്കകത്ത് പാത്രങ്ങൾ നിരത്തി വെള്ളം പിടിച്ചത് കുട്ടികൾക്ക് കൌതുകമായിരുന്നു.....
പൊരിയണ ചൂടും തണുത്തു വിറക്കുന്ന തണുപ്പും അറിഞ്ഞവർ വളർന്നു......
കൊള്ളാം. മാഷേ...നിങ്ങളുടെ ഈ തുറന്നെഴുത്ത്.

jyo.mds said...

പ്രവാസജീവിതത്തിന്റെ കറുത്ത മുഖം നന്നായി എഴുതി.സ്വപ്നങ്ങള്‍ സഫലമാകുമെന്ന പ്രതീക്ഷയില്‍-തുടരെട്ടെ.

Unknown said...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ആശംസകള്‍!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുഞ്ഞനിയന്റെ പിടുത്തവും ചിക്കുവിന്റെ മുഖവും കണ്ണിന്‍ മുന്നില്‍ കണ്ടു
നല്ല ഒഴുക്കുള്ള എഴുത്ത്‌
നന്ദി

വീകെ said...

കുസുമം ആർ പുന്നപ്ര :
ജ്യൊ :
ഞാൻ ഗന്ധർവ്വൻ :
ഇൻഡ്യാ ഹെറിറ്റേജ് :
നിങ്ങൾ വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

അനശ്വര said...

കഥ ഇതു വരെ എന്ത് എന്ന് അറിയില്ല..ഈ പോസ്റ്റ് മാത്രം നോക്കി..ഗൾഫ് ജീവിതത്തിന്റെ വേദന പറഞ്ഞ ഭാഗം നന്നായിട്ടുണ്ട്..പുതിയ പദ്ധതികൾ അറിയാൻ വീണ്ടും വരാം..

Unknown said...

തുടരന്‍ ആദ്യഭാഗങ്ങള്‍ വായിക്കാത്തതിലെ അസ്കിത.. :)

ശാന്ത കാവുമ്പായി said...

അങ്ങനെ ചിന്നു വന്നു.

വീകെ said...

അനശ്വര : എന്തായാലും വന്നുവല്ലൊ. വളരെ നന്ദി.
നിശാസുരഭി : അസ്കിതയൊന്നും വേണ്ട. ഇനിയും വരുമല്ലൊ. നന്ദി.
ശാന്ത കാവുമ്പായി ; വന്നതിനും അഭിപ്രായത്തിനും നന്ദി.

ഇതിലെ വന്നിട്ടും ഒന്നും പറയാതെ നിശ്ശബ്ദമായി കടന്നു പോയ നല്ലവരായ സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമായ നന്ദി അറിയിക്കട്ടെ.