Monday 15 December 2014

നോവൽ.മരുഭൂമി (30)





കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു.


തുടർന്നു വായിക്കുക...

വിചിത്രമായ നാട്...

ഇതു കേട്ട് ഒരു നിമിഷം കോരിത്തരിച്ചു പോയ ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ച് ആർത്തലച്ച് ശബ്ദമുണ്ടാക്കി സദ്ദാമിന് ജയ് വിളിച്ചു. ഞങ്ങൾ പരസ്പ്പരം പറഞ്ഞു.
‘വെറുതെയല്ല ഇൻഡ്യയുടെ വായ് മൂടിക്കെട്ടിപ്പോയത്...!!’
രാജ്യസ്നേഹം തലക്കു പിടിച്ച  വികാരത്തിൽ ഞങ്ങളുടെ രോമകൂപങ്ങൾ എഴുന്നു നിന്നിരുന്നു. പിന്നെ ഞങ്ങൾ ഇറാക്കിനെ തെറ്റുകാരായി കണ്ടില്ല.
‘ആപത്തിൽ സഹായിക്കുന്ന കൂട്ടുകാരനെയല്ലെ നമ്മളും തിരിച്ച് ആത്മാർത്ഥത കാണിക്കേണ്ടത്.’

അന്നു ഞങ്ങൾ നല്ല സന്തോഷത്തിലായിരുന്നു.
സദ്ദാം ഹുസ്സൈനെന്ന ഒറ്റയാനെ സീഎൻ‌എൻ‌ചാനൽ എപ്പോഴും കാണിച്ചുകൊണ്ടിരുന്നു. അതിനായി ഏരിയൽ ശക്തികൂടിയ ഒരെണ്ണം ഞങ്ങൾ സംഘടിപ്പിച്ചു. അതുകാരണം ബിബിസിയും മറ്റും നല്ല നിലയിൽ കിട്ടാൻ തുടങ്ങി.
പക്ഷെ, യുദ്ധവാർത്തകൾ രോഗികളെ കാണിക്കാനായി ടെലിവിഷൻ ആശുപത്രിയിലേക്ക് മാറ്റിയതോടെ ഞങ്ങളുടെ ആ പരിപാടിയും അവസാനിച്ചു.

അബ്ദുൾ വന്നുകഴിഞ്ഞാൽ എന്നെ നാട്ടിൽ വിടാമെന്നായിരുന്നു മാനേജർ പറഞ്ഞിരുന്നത്. പക്ഷേ, ഇറാക്കിനെ ഓടിക്കാൻ അമേരിക്ക വരും വരും എന്ന്  പേടിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. അതും പറഞ്ഞ് വിമാനത്താവളങ്ങളുടെ പ്രവർത്തനം ആകെ താറുമാറായി. അതിനാൽ വിമാനത്തിന്റെ  ഷെഡ്യൂളുകളെല്ലാം തെറ്റിക്കഴിഞ്ഞിരുന്നു. ആകെ അനിശ്ചിതത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്.

പിന്നേയുമൊരു മൂന്നുമാസം കഴിഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത്.
ആഫീസിൽ  വച്ച് ടിക്കറ്റ് കയ്യിൽ തന്നു.
ബോംബേക്ക് മാത്രം...!
ഇൻഡ്യയുടെ ഏതെങ്കിലും ഒരു മൂലക്ക് ഇറക്കി വിട്ടാൽ മതിയെന്നാ ഇവന്മാരുടെ വിചാരം. ഇൻഡ്യയെന്നാൽ എന്താന്നാ ഇവന്മാരുടെ വിചാരം. ഒരു ‘ഠ’ വട്ടത്തിൽ കിടക്കുന്ന രാജ്യമോ..? അവിടന്ന് വീട്ടിലെത്താൻ മൂന്നു ദിവസം തീവണ്ടിയിൽ സഞ്ചരിക്കണമെന്ന് പറഞ്ഞപ്പോൾ ഈജിപ്ഷ്യനായ മാനേജരുടെ കണ്ണു തള്ളി. അവന്റെ മിണ്ടാട്ടം മുട്ടി. എങ്കിലും ഫലമൊന്നും ഉണ്ടായില്ല.
അത് പിന്നെ കൊച്ചിയിലേക്ക് നീട്ടി വാങ്ങി.
ആ കാശ് എന്റെ കയ്യീന്ന് പോയി...!
അങ്ങനെ ഒരു മാസത്തെ ലീവിന്റെ ആദ്യ രണ്ടു ദിവസം ഇവിടെത്തന്നെ തീർന്നു.
പിന്നെ ബോംബേക്ക്, അവിടന്ന് കൊച്ചിക്ക്.

കൊച്ചിയിൽ വച്ച് നമ്മുടെ നാട് കണ്ടപ്പോൾ സങ്കടം തോന്നി. ആകെ നനഞ്ഞു കുതിർന്ന്...! എങ്കിലും പച്ചപ്പ് കണ്ടപ്പോൾ മനസ്സ് കുളിർന്നു.
നമ്മുടെ  അഭിമാനമായിരുന്ന ‘അംബാസ്സഡർ കാർ’ കണ്ടപ്പോഴും സങ്കടം തോന്നി.
ആകെ വളഞ്ഞു കുത്തി, ചൊട്ടി, ഒരു പട്ടിണിക്കോലം...!
മനുഷ്യരത്രയും അതേ പട്ടിണി കോലങ്ങൾ...!!
പിന്നേയും, രണ്ടു ദിവസം വേണ്ടി വന്നു എല്ലാം ഒന്നു നേരെയായി തോന്നാൻ...!!

നാട്ടിലെത്തിയാൽ കല്യാണം കഴിപ്പിച്ചിട്ടേ വിടുകയുള്ളുവെന്ന് നേരത്തെതന്നെ ഓർമ്മപ്പെടുത്തിയിരുന്നു. ജോലിയുണ്ടെങ്കിലും, ശമ്പളമില്ലാത്ത ജോലിയാണെന്ന് വീട്ടുകാർക്കറിയാമെങ്കിലും നാട്ടുകാർക്കറിയില്ലല്ലൊ...!?

വന്ന ദിവസം തന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റ് ഓക്കെയാക്കി.
അവിടേയും ഒരു ദിവസം നേരത്തെ പോകണം.
പിന്നെയുള്ളത് 27ദിവസം മാത്രം.
ദിവസം വളരെ കുറവ്.
പെണ്ണ് കണ്ട് നടന്നുനടന്ന് പുട്ടടിക്കാനുള്ള സമയമൊന്നും  ഇല്ല.

പിറ്റേ ദിവസം ചുമ്മാ ഒരു പെണ്ണുകാണൽ.
ഒരു സാമ്പിൾ. ആദ്യമായിട്ടല്ലെ.
കൊള്ളാമല്ലൊ...!
വേറൊന്നിനെ കാണാൻ പോകാൻ സമയമില്ല.
വിരുന്നും, മോതിരം മാറൽ പോലുള്ള പരിപാടികളും വേണ്ടെന്നു വച്ചു.
പത്താം ദിവസം അതിനെത്തന്നെ കെട്ടി.
പതിനേഴാം ദിവസം, തന്നെ  കെട്ടിയത് എന്തിനായിരുന്നെന്നറിയാതെ, കരയാൻ പോലും കഴിയാതെ പതച്ചു നിൽക്കുന്ന പാവം പെണ്ണിനോട് മൌനയാത്രയും ചൊല്ലി കൊച്ചിയിൽ നിന്നും പറന്നു പൊങ്ങി...!

ജിദ്ദയിൽ വിമാനമിറങ്ങി.
എഞ്ചിനീയർ റോത്തയോടൊപ്പം ഞങ്ങളുടെ ആശുപത്രിയിൽ എത്തുമ്പോൾ മുറിയിൽ അബ്ദുൾ ഇല്ലായിരുന്നു..!
അബ്ദുളിനെ കമ്പനി രണ്ടാഴ്ച മുൻപ് എവിടേക്കൊ കൊണ്ടു പോയി...!
എഞ്ചിനീയർ റോത്തക്കും അറിയില്ല അബ്ദുൾ എവിടെയെന്ന്...!
വല്ലാത്തൊരു നെഞ്ചിടിപ്പോടെ ഞാൻ ചോദിച്ചു.
“എന്താ കാരണം അബ്ദുളിനെ കൊണ്ടുപോകാൻ...?”
“നമ്മുടെ ഇവിടത്തെ ജോലി അവസാനിക്കുകയാ..”
സച്ചി പറഞ്ഞു കേട്ടതും ഞാൻ ഞെട്ടി.
“എന്നു പറഞ്ഞാൽ..?”
“വീണ്ടും നമ്മുടെ കമ്പനിക്ക് സർക്കാർ കോൺ‌ട്രാക്റ്റ് കൊടുത്തില്ല. വേറെ ഏതോ ഫിലിപ്പൈനി കമ്പനിക്കാ കിട്ടിയിരിക്കുന്നത്....”
"അപ്പോൾ നമ്മൾ തിരിച്ചു പോണോ...? ദൈവമേ...ഗൾഫിലാണെന്നും പറഞ്ഞ് പെണ്ണ് കെട്ടീം പോയല്ലൊ....!!”

അതും പറഞ്ഞ് ഞാൻ മുകളിലേക്കു നോക്കി.
സത്യത്തിൽ ഒരു നിമിഷം എന്റെ കണ്ണുകൾ നനയാൻ തുടങ്ങി.
ഇനിയെങ്ങാനും തിരിച്ചു ചെല്ലേണ്ടി വന്നാൽ, അതിന്റെ പഴി മുഴുവൻ കെട്ടിയ പെണ്ണിന്റെ തലയിൽ കെട്ടിവക്കില്ലേ സമൂഹം മുഴുവൻ..!
നിന്നെ കെട്ടിയപ്പോഴേ അവന്റെ ഉണ്ടായിരുന്ന ജോലി കൂടി പോയി...!!?
ഹോ എന്റെ ദൈവമേ ഇതൊന്നും എനിക്ക് കേൾക്കാൻ വയ്യേ.
ആലോചിക്കുന്തോറും ഭ്രാന്തു പിടിക്കുമെന്ന് തോന്നി.

എന്റെ അവസ്ഥ കണ്ടിട്ടാവും സച്ചി പറഞ്ഞു.
“നമ്മുടെ അടുത്ത വർക്ക് കിട്ടിയിരിക്കുന്നത് ‘അൽ ഗസ്സിം’ റീജയണിൽ ആണത്രെ. അവിടേം ഇതേ വർക്ക് തന്നെയാ..”
അതൊരു ആശ്വാസമായി തോന്നി...!
എന്നാലും നാട്ടിൽ പോകേണ്ടി വരില്ലല്ലൊ.
“അപ്പോൾ അബ്ദുൾ അങ്ങോട്ടേക്കാണൊ പോയിരിക്കുന്നത്...?”
“അതറിയില്ല. ഇതുപോലെ വല്ല ഓണം കേറാമൂലയിലാണ് ചെന്നു പെട്ടിരിക്കുന്നതെങ്കിലോ. അല്ലെങ്കിൽ വിളിക്കേണ്ടതാണ്, ഇതുവരെ വിളിച്ചില്ലല്ലൊ. രണ്ടാഴ്ചയോളമായില്ലേ...?”

ഉത്തരം മുട്ടിയതു പോലെ ഞാൻ തളർന്ന് കട്ടിലിൽ ഇരുന്നു.
ഇതിനിടയിൽ എഞ്ചിനീയർ റോത്ത പോയിക്കഴിഞ്ഞിരുന്നു.
ഞാൻ ചോദിച്ചു.
“സീക്കു....?”
“ആ....ഞാൻ കാണാറുമില്ല ശ്രദ്ധിക്കാറുമില്ല. ഇന്നാള് ബംഗ്ലാദേശികളുടെ അടുത്ത് കരഞ്ഞ് കാൽ പിടിച്ച് ഇത്തിരി ചോറ് പിടിച്ച് പറിച്ചതു പോലെ വാങ്ങി കഴിച്ചത്രെ. എന്നിട്ട് പോകാൻ നേരം പത്തു റിയാൽ കൊടുത്തിട്ടു പോയി. അവർ അത് അവന്റെ കയ്യിൽ തന്നെ കൊടുത്തിട്ട്, ഇനി മേലാൽ ഇങ്ങോട്ടു വരരുതെന്ന് പറഞ്ഞു വിട്ടു...!”

പിന്നെ കുറച്ചു നേരം അബ്ദുളിന്റെ വീട്ടിലും സച്ചിയുടെ വീട്ടിലും പോയ വിശേഷങ്ങൾ പറഞ്ഞിരുന്നു. അതു കഴിഞ്ഞ് ചായ കുടിച്ചു കൊണ്ടിരിക്കെ ഞാൻ ചോദിച്ചു.
“അല്ല, നമ്മളെ ഇനി എന്നാ കൊണ്ടു പോണെ..?”
“നമ്മളെ രണ്ടാളേം ഒരുമിച്ച് കൊണ്ടു പോകില്ലെന്നാ റോത്ത പറഞ്ഞത്...!”
“പിന്നെങ്ങനെ..?”
“അടുത്ത ചാൻസ് ഞാനായിരിക്കുമെന്നാ പറഞ്ഞത്. തനിക്ക് മറ്റെ കമ്പനിക്കാരു വന്ന് ചാർജ്ജ് ഏൽ‌പ്പിച്ചിട്ടേ പോകാനൊക്കൂ...”
“ഈശ്വരാ, ഇതു വരെയുള്ള നമ്മുടെ സൌഹൃദങ്ങളെല്ലാം തകർത്തെറിയാണല്ലൊ ഈ മുടിഞ്ഞ കമ്പനിക്കാര്....”

എനിക്ക് എന്തെന്നില്ലാത്ത വിമ്മിഷ്ടം തോന്നി.
എവിടെന്നൊക്കെയോ വന്ന് ഒത്തു കൂടിയവർ.
ഈ ഓണം കേറാമൂലയിൽ ഏകോദരസഹോദരങ്ങളെപ്പോലെ ഉള്ളത് കഴിച്ച് വിശപ്പടക്കി കഴിച്ചുകൂട്ടിയവർ.
ഒരു മുന്നറിയിപ്പുമില്ലാതെ ഒത്തു കൂടിയവർ, ഇപ്പോഴിതാ ഒരു മുന്നറിയിപ്പോ എവിടേക്കെന്നോ അറിയാതെ വേർപിരിയാൻ പോകുന്നു.
ഈ നാടും ഇവിടത്തെ ജീവിത രീതികളും എത്ര വിചിത്രം...!

ഒരാഴ്ച കഴിഞ്ഞതേയുള്ളു, സച്ചിയെ കൊണ്ടു പോകാൻ എഞ്ചിനീയർ റോത്ത എത്തി. എവിടേക്കാണ് കൊണ്ടു പോകുന്നതെന്ന് റോത്തക്കും അറിയില്ല.
ഓഫീസ്സിൽ നിന്നും ഒരു വണ്ടി ആളാകുമ്പോൾ  അൽ ഖസ്സീമിനയക്കും.
അവിടെ കമ്പനിയുടെ ഓഫീസ്സുണ്ട്.
പിന്നെ അവരാണ് കൈകാര്യം ചെയ്യുക.
കെട്ടിപ്പിടിച്ച് സങ്കടപ്പെടാനല്ലാതെ ഞങ്ങൾക്കെന്തു കഴിയും.
മൂന്നു വർഷത്തോളം നീണ്ട ആ ബന്ധം അവിടെ അവസാനിക്കുകയാണോ...?

അന്നു മുതൽ ഞാൻ ഒറ്റക്കായി.  
ഇരുപത്തിനാലു മണിക്കൂറും എനിക്ക് തന്നെ ഡ്യൂട്ടി.
ഒന്നു കടയിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയായി.
ആശുപത്രിയിലെ ഫാർമസിസ്റ്റ് ഹസ്സർ ബായിയും, മാനേജർ സൌദിക്കാരനായ ഉമ്മറും എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി എനിക്ക് കടയിൽ പോകേണ്ട എന്ത് ആവശ്യത്തിനും കാറുമായി വരും. അതുകൊണ്ട് പെട്ടെന്ന് പോയി വരാം.

ഒരു ദിവസം ഉമ്മർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു.
“ശനിയാഴ്ച വരെയെ നീ ഉണ്ടാകൂ. ഇവിടെ അന്നു മുതൽ പുതിയ കമ്പനിക്കാർ വരും. നിങ്ങളെ എവിടേക്കാ കൊണ്ടുപോകുന്നതെന്ന് വല്ല അറിവുമുണ്ടോ..?”
“ഒരു വിവരവുമില്ല. ആദ്യം പോയ അബ്ദുളിന്റെ ഒരു വിവരവുമില്ല...”
ഞാനാകെ സങ്കടത്തോടെയാണ് പറഞ്ഞത്.
അവനെന്നെ അടുത്ത കസേരയിൽ പിടിച്ചിരുത്തി.
എന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട് അവൻ പതിയെ ചോദിച്ചു.
“നിനക്ക് ഇവിടന്ന് പോകണമെന്നുണ്ടോ...?”

ആ ചോദ്യത്തിന് പെട്ടെന്നുരുത്തരം പറയാൻ പറ്റിയില്ല.
ഞങ്ങൾ വന്ന കാലം മുതൽ ഇവിടന്ന് ഒന്ന് സ്ഥലം മാറ്റം കിട്ടാൻ എത്രയോ പ്രാവശ്യം ദൈവത്തെ വിളിച്ച് കരഞ്ഞിട്ടുണ്ട്. ഒന്നും നടക്കാതെ വന്നപ്പോഴാണ് സച്ചി ആ സത്യം കണ്ടെത്തിയത്. “നമ്മുടെ ദൈവങ്ങൾക്കൊന്നും ഇവിടെ പ്രവേശനമില്ലെന്ന് അറിയില്ലേ. പിന്നെങ്ങനെ കേൾക്കാനാ നമ്മുടെ പ്രാർത്ഥന...!”

പത്രമാസികകളിൽ അച്ചടിച്ചു വരുന്ന വല്ല പള്ളിയോ, കുരിശോ അല്ലെങ്കിൽ വല്ല ബിംബങ്ങളോ ഒക്കെ കരിവാരിത്തേച്ച് മറച്ച് പുറത്തു വിടുന്ന സർക്കാരിന്റെ  പ്രവർത്തിയാണ് സച്ചിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.
“ങാ...അത് ശരിയാണല്ലൊ. ഞാനക്കാര്യം മറന്നുപോയി. എന്നാപ്പിന്നെ അബ്ദുളിനേയെങ്കിലും രക്ഷപ്പെടുത്തിക്കൂടെ അവരുടെ ദൈവത്തിന്..!!?”
നാട്ടിലുള്ള പെൺകൊച്ചിനെ ദിവാസ്വപ്നവും കണ്ടു കിടക്കുകയായിരുന്ന അബ്ദുൾ അത് കേട്ട് എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു.
“നമ്മൾ ഇൻഡ്യക്കാരുടെ കാര്യത്തിൽ ഒരു ദൈവവും ഇടപെടില്ല. അതിൽ ജാതീം മതോന്നുമില്ല. അവസാനം വേണമെങ്കിൽ എല്ലാവരും കൂടി ഒന്നു കരഞ്ഞാൽ നമ്മുടെ ശവം കേറ്റാൻ വിമാനത്തിൽ ഇത്തിരി സ്ഥലമുണ്ടാക്കിത്തരും നമ്മുടെ സർക്കാര്..!!”

ഉമ്മറിന്റെ ചോദ്യം പെട്ടെന്ന് ഓർമ്മിപ്പിച്ചത് അതായിരുന്നു.
എന്നിട്ടും ഞാൻ ഉമ്മറിനോട് നുണ പറഞ്ഞു.                                            
“ഇല്ല...!”
“നീ ചെന്നിട്ട് നിനക്ക് ഇഷ്ടമില്ലാത്ത  സ്ഥലത്താണ് എത്തിപ്പെടുന്നതെങ്കിൽ, അല്ലെങ്കിൽ ഈ ജോലി വേണ്ടായെന്നാണ് തോന്നുന്നതെങ്കിൽ നീ എന്നെ വിളിക്ക്...!”
“എന്തിന്..?”
“ഞാൻ നിനക്ക് വിസ തരാം...!!”
അതൊരു അപൂർവ്വ അവസരമായിരുന്നു.
ശരിക്കും എന്റെ കണ്ണു തള്ളി.
എന്നാലും ഞാൻ ചോദിച്ചു.
“അതിന് നീയെനിക്ക് എന്തു ജോലി തരും...?”
“എനിക്ക് മെക്ക ചെക്പോസ്റ്റിന് മുൻപിൽ രണ്ടു ഷട്ടർ കടയുണ്ട്. അതിപ്പോൾ ഒരു ഫിലിപ്പിനിയാ നോക്കുന്നത്. അവനവിടെ ഇരിക്കില്ല. എവിടെയെങ്കിലുമൊക്കെ കറങ്ങി നടക്കും. ഒരു ബിസ്സിനസ്സും ചെയ്യില്ല. അത് ഞാൻ നിനക്ക് തരാം. നിനക്ക് ഇലക്ട്രിക് വർക്ക് അറിയാമല്ലൊ. നമ്മൾക്ക് ഒരു ഇലക്ട്രിക് കട തുടങ്ങാം. ശമ്പളമൊന്നും തൽക്കാലം നീ പ്രതീക്ഷിക്കരുത്. ലാഭം പപ്പാതി എടുക്കാം. പണമൊക്കെ ഞാൻ മുടക്കിക്കോളാം....!!?”
എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാനില്ലായിരുന്നു.
ഞാൻ കൈ കൊടുത്തു...!! 



ബാക്കി ജനുവരി 1-ന് .   

Monday 1 December 2014

നോവൽ. മരുഭൂമി (29)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.


തുടർന്നു വായിക്കുക...

ഉത്തരമില്ലാത്ത ചോദ്യം..

രണ്ടു ദിവസം കഴിഞ്ഞ് അബ്ദുൾ നാട്ടിലേക്ക് തിരിച്ചു.
ദിവസങ്ങൾ കഴിയവേ സീക്കു ആശുപത്രിയുടെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടപ്പു തുടങ്ങി. അതിനു മുൻപ് ഒരു ദിവസം അവൻ ഹസ്സർ ബായിയെ കാണാൻ ആശുപത്രി ഗേറ്റ് കടന്നതാണ്. ഗേറ്റിലെ മുറിയിലുണ്ടായിരുന്ന ബംഗ്ലാദേശികൾ അകത്തു കയറാൻ സമ്മതിച്ചില്ല.
സീക്കുവിനെ പിടിച്ച് പുറത്തു തള്ളി.
മറ്റൊരു ദിവസം അവൻ ബംഗ്ലാദേശികളോട് യാചിച്ചതായി കേട്ടു.
“ബായി... കുറച്ച് ചോറ് തരാമോ...?”
അപ്പോഴും അവർ അവനെ ആട്ടിയകറ്റി.

സീക്കുവിന് ഭക്ഷണം പാകം ചെയ്യാൻ ഗ്യാസുണ്ടായിരുന്നില്ല.
കാലി സിലിണ്ടർ മാത്രമേ ഉണ്ടായിരുന്നുള്ളു.
അത് മക്കയിൽ കൊണ്ടു പോയാലെ നിറച്ചു കിട്ടൂ.
ഞങ്ങൾക്ക്  ആശുപത്രിയിലെ സിലിണ്ടർ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നു.
അടുത്തെങ്ങും ഹോട്ടലുകൾ ഇല്ലാത്തതു കൊണ്ട് ചോറ് കിട്ടാനും ഒരു വഴിയുമില്ലായിരുന്നു.

ഒരുമാസം എങ്ങനെ കടന്നു പോയതെന്നറിയില്ല.
അബ്ദുൾ തിരിച്ചു വന്നപ്പോഴാണ് ഞങ്ങൾ ഞെട്ടിയത്...!
ഇത്ര വേഗം ഒരു മാസം തീർന്നോ...?
അബ്ദുൾ തിരിച്ചു വന്നപ്പോൾ കുറെ ദിവസത്തെ പത്രങ്ങളും കൊണ്ടു വന്നിരുന്നു.
അതിൽ നിന്നാണ് ഇറാക്ക് കുവൈറ്റ് പിടിച്ചടക്കിയ കഥകളൊക്കെ കുറച്ചു വിശദമായി ഞങ്ങൾ അറിയുന്നത്. അതിനു മുൻപ് പലതും ലുങ്കിക്കഥകളായി കിടന്നതു കൊണ്ട് ഏതു വിശ്വസിക്കണം ഏതു വിശ്വസിക്കാതിരിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. പിന്നെയുള്ള കഥകൾ നാട്ടിൽ നിന്നും കേട്ടറിഞ്ഞ ‘നാട്ടുകഥ’കളായും അബ്ദുൾ പറഞ്ഞു തന്നു.

ഒരു കുഞ്ഞു രാജ്യത്തെ ഇറാക്ക് പിടിച്ചടക്കിയിട്ടും അതിനെതിരെ ഒന്നും പറയാത്ത ഇൻഡ്യയുടെ മൌനത്തെയായിരുന്നു മറ്റുള്ളവർ വിമർശിച്ചിരുന്നതത്രെ. അതെന്തു കൊണ്ടാണെന്ന് ഞങ്ങളും ആലോചിച്ചിരുന്നു.
അന്ന് ഞങ്ങളുടെ ചില സൈറ്റുകളിൽ ഇറാക്കിൽ പോയി ജോലി ചെയ്തിട്ടുള്ളവർ ഉണ്ടായിരുന്നു.
അവർ പറഞ്ഞ കഥകളിലൂടെ ഇറാക്കി പ്രസിഡണ്ട് സദ്ദാം ഹുസ്സൈനെ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു.
ഞങ്ങളുടെ വീരനായകനായിരുന്നു...!!

ചില വൈകുന്നേരങ്ങളിൽ പൊടുന്നനെ പട്ടാളക്കാർ ബാഗ്ദാദിലെ റോഡിൽ അണി നിരക്കും.
ഒരു മുന്നറിയിപ്പുമില്ലാതെ വന്നെത്തുന്ന പട്ടാള ജീപ്പിൽ നിന്നും ആജാനബാഹുവായ ഒരാൾ പട്ടാളയൂണിഫോമിൽ ഇറങ്ങി വരുന്നു.
സദ്ദാം....!?
അതെ, ഇറാക്ക് പ്രസിഡണ്ട് സദ്ദാം ഹുസ്സൈൻ...!!
റോഡിലുള്ള ആളുകൾ ആകാംക്ഷയും ബഹുമാനവും ഭയവും ചേർന്ന മനോഭാവത്തിൽ ഉറ്റു നോക്കുന്നു. പരിചയമുള്ളവരുടെ നേരെ നോക്കി അദ്ദേഹം കൈ പൊക്കുന്നു. ചിലരൊക്കെ ചെന്ന് അദ്ദേഹത്തിന് മുത്തം കൊടുക്കുന്നു. മറ്റു ചിലർ അദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കുന്നു. ഒരിടത്ത് ഒതുങ്ങിമാറി കൂട്ടം കൂടി നിന്ന് കണ്ണും തള്ളി  ശ്രദ്ധിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇൻഡ്യാക്കാരെ  കണ്ടതും അദ്ദേഹം കൈ പൊക്കി “ഹിന്ദീ!!?”
എന്നൊരു ചോദ്യം.
കോരിത്തരിച്ചുപോകുന്ന ഇൻഡ്യക്കാർ കൈ പൊക്കി വാ പൊളിച്ചു നിൽക്കും...!
ആകെക്കൂടി ഒരു പട്ടാളച്ചന്തം....!!
അതെ, ഒരു ഒറ്റയാൻ കൊമ്പനാനച്ചന്തം...!!!

ഇത്തരം ബഡായികൾ കേട്ട് കോരിത്തരിച്ചു നിന്നിട്ടുള്ള ഞങ്ങൾക്ക് കുവൈറ്റ് എന്ന കൊച്ചു രാജ്യത്തെ സദ്ദാം കീഴടക്കിയത് അംഗീകരിക്കാനായില്ലെങ്കിലും അദ്ദേഹത്തെ വെറുക്കാനായില്ല. സൌദിയുടെ ഒരു ചെറിയഭാഗം കൂടി സദ്ദാം പിടിച്ചിട്ടുണ്ടെന്ന്  കേട്ടപ്പോൾ വാസ്തവത്തിൽ ഞങ്ങൾക്ക് സന്തോഷമാണുണ്ടായത്.

സദ്ദാം കേറിക്കേറി വന്ന് ഞങ്ങൾക്ക് ശമ്പളം തരാത്ത കമ്പനിയേയും അതിനു കൂട്ടു നിൽക്കുന്ന സർക്കാരിനേയും ഒരുപാഠം പഠിപ്പിക്കാൻ സദ്ദാം  വിചാരിച്ചാലെ സാധിക്കൂ എന്ന് ഞങ്ങൾ കരുതി. വല്ലപ്പോഴും ആശുപത്രിയിൽ നിന്നും  എടുത്തു കൊണ്ടു വരുന്ന ടീവിയിൽ യുദ്ധവാർത്തകളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഒരു രാജ്യത്തോടും യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ലാത്ത സൌദികൾ യുദ്ധം ചെയ്യുന്ന സീനുകൾ കാട്ടി ജനങ്ങളുടെ മനസ്സിൽ നിന്നും  ഭീതിയകറ്റി മാതൃരാജ്യത്തോട്  കൂറു  പ്രഖ്യാപിക്കുന്ന പ്രക്രിയ ആയിരുന്നു അതെല്ലാം.

ഞങ്ങളുടെ മനസ്സിൽ സദ്ദാമിന്റെ പ്രവർത്തിയോട് പ്രതികരിക്കാത്ത ഇൻഡ്യയുടെ മനോഭാവത്തിലുള്ള പ്രതിഷേധം ഒരു കുറ്റബോധമായി അങ്ങനെ കിടക്കുമ്പോഴാണ്, ഞങ്ങൾക്ക് വാഴത്തോട്ടത്തിലെ ആ പണി കിട്ടുന്നത്.
പത്തൻപത് വാഴകളുണ്ടായിരുന്നു.
അതിന്റെ കളകളെല്ലാം പറിച്ചു കളഞ്ഞ് തടമെടുക്കലായിരുന്നു പണി.
ദിവസവും മാറിമാറി ഞങ്ങൾ പോയിക്കൊണ്ടിരുന്നു.
അന്ന് പോകുമ്പോൾ ഞാനും സച്ചിയുമായിരുന്നു കൂട്ട്.
കൂട്ടത്തിൽ ഒരു പഴയ റേഡിയോയും കയ്യിലെടുത്തു.
അതിൽ ഷോർട്ട് വേവ് സ്റ്റേഷൻ കിട്ടുമായിരുന്നു.

ചില ദിവസങ്ങളിൽ ഡെൽഹിയിൽ നിന്നുമുള്ള മലയാളം വാർത്തകളും കിട്ടുമായിരുന്നു. ഒരു വാർത്തയുടെ തുടക്കം കേട്ടാൽ ബാക്കി മുങ്ങിപ്പോകും. ചിലതിന്റെ അവസാനം മാത്രം പൊന്തിവരും. ഒരു വാർത്തയും നേരെ ചൊവ്വെ മുഴുവനായി കേട്ടിരുന്നില്ല.
പക്ഷേ, നാ‍ട്ടിൽ നിന്നും പറന്നു വരുന്ന ആ മലയാളം വാക്കുകൾ ഞങ്ങളുടെ സിരകളെ വല്ലാതെ ഉത്തേചിപ്പിച്ചിരുന്നു. വാർത്തകൾ വായിക്കുന്ന ഗോപന്റെ ശബ്ദം കേൾക്കുമ്പോൾ രോമകൂപങ്ങൾ എഴുന്നു നിൽക്കും...!
അതൊരു സുഖമായിരുന്നു...!
ഒരു വികാരമായിരുന്നു...!

പണിക്ക് മമ്മട്ടി ഒരെണ്ണമേ ഉണ്ടായിരുന്നുള്ളു. അതിനാൽ ഒരാൾ കിളക്കുമ്പോൾ മറ്റെയാൾ വെറുതെ ഇരിക്കും. എന്റെ വിശ്രമ സമയം വരുമ്പോൾ ഞാൻ റേഡിയോയിൽ പുതിയ വല്ല സ്റ്റേഷനും കണ്ടെത്താൻ കഴിയുമോന്നറിയാൻ തിരിച്ചു കൊണ്ടിരിക്കും. അങ്ങനെ തിരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു തമിഴ് സ്റ്റേഷൻ പെട്ടെന്ന് ക്ലിയറായി കയറി വന്നു.
ലണ്ടനിൽ നിന്നുമുള്ള ഒരു പ്രക്ഷേപണമാണ്.
തമിഴാണെങ്കിലും ‘ഹബീബ’ യിലൂടെ കുറച്ചൊക്കെ മനസ്സിലാകുമായിരുന്നു.
ചോദ്യോത്തര പംക്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്. തമിഴ് നമ്മുടെ  അയലോക്കത്തെ ഭാഷയല്ലെ. കുറച്ചെങ്കിലും മനസ്സിലാകുന്നതു കൊണ്ട് സച്ചി പണി നിറുത്തി അത് കേൾക്കാനായി അടുത്ത് വന്നിരുന്നു.
വിഷയം സദ്ദാമിന്റെ കുവൈറ്റ് പിടുത്തം.
അക്കാലത്ത് ഇറാക്കും കുവൈറ്റുമായിരുന്നു എവിടേയും സംസാര വിഷയം.
ഒരു സ്ത്രീശബ്ദം  ചോദിക്കുന്നു.
“കുവൈറ്റെന്ന ഒരു കൊച്ചു രാജ്യത്തെ ഒരു കാരണവും ഇല്ലാതെ നിഷക്കരുണം കീഴടക്കിയിട്ടും ഇറാക്കിനെ  ഭാരത സർക്കാർ എന്തു കൊണ്ട് തള്ളിപ്പറയുന്നില്ല...?”
അതു കേട്ട് ഞങ്ങൾ ജാഗരൂകരായി കാതും കൂർപ്പിച്ചിരുന്നു. ഞങ്ങളും കുറേ ദിവസങ്ങളായി അന്വേഷിച്ചു കൊണ്ടിരുന്ന ഉത്തരം.
അതിനു മറുപടിയായി ഒരു പുരുഷശബ്ദം.
“അതിന് ഒരു കാരണമുണ്ട്. ഇൻഡ്യാ പാക്കിസ്ഥാൻ യുദ്ധം നടക്കുമ്പോൾ നമ്മുടെ ഭാഗത്ത് സഹായത്തിനായി റഷ്യ മാത്രമേ ഉണ്ടായിരുന്നുള്ളു. ലോകരാഷ്ട്രങ്ങളോടൊപ്പം പല ഗൾഫ് രാഷ്ട്രങ്ങളും നിഷ്പ്പക്ഷത പാലിച്ചെങ്കിലും, പലരുടേയും മനസ്സും സാമ്പത്തിക സഹായവും അടിയൊഴുക്കുകളായി പാക്കിസ്ഥാനായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഇതിൽ നിന്നും വ്യത്യസ്ഥമായിരുന്നു ഇറാക്ക്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ ഫോണിൽ വിളിച്ച് സദ്ദാം പറഞ്ഞുവത്രെ. “മാഡം.. ഈ യുദ്ധത്തിൽ ഞങ്ങളേക്കൂടി പങ്കാളികളാക്കൂ. അറേബ്യൻ കടലിലോ കരയിലോ നിങ്ങളോടൊപ്പം യുദ്ധം ചെയ്യാൻ ഞങ്ങളുടെ ചുണക്കുട്ടികൾ തയ്യാറായിരിക്കുന്നു..!!”
ഇന്ദിരാഗാന്ധി മറുപടിയായി പറഞ്ഞുവത്രെ.
“ പ്രിയ സദ്ദാം... നിങ്ങളുടെ ഈ ആഗ്രഹത്തോട് ഇൻഡ്യൻ ജനത എന്നും നന്ദിയുള്ളവരായിരിക്കും. പക്ഷേ, ഇപ്പോൾ അതിന്റെ ആവശ്യമില്ല. ഈ യുദ്ധം വിജയിപ്പിക്കാൻ ഞങ്ങളുടെ ചുണക്കുട്ടികൾ തന്നെ ധാരാളം. ഞാനും എന്റെ ജനതയും നിങ്ങളോടും അവിടത്തെ ജനതയോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു...!!
പിന്നെങ്ങനെയാണ് നാം ഇറാക്കിനെ അപലപിക്കുക....!!?”

ഇതു കേട്ട് ഒരു നിമിഷം കോരിത്തരിച്ചു പോയ ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ച് ആർത്തലച്ച് ശബ്ദമുണ്ടാക്കി സദ്ദാമിന് ജയ് വിളിച്ചു.
ഞങ്ങൾ പരസ്പ്പരം പറഞ്ഞു.
‘വെറുതെയല്ല ഇൻഡ്യയുടെ വായ് മൂടിക്കെട്ടിപ്പോയത്...!!’
രാജ്യസ്നേഹം തലക്കു പിടിച്ച  വികാരത്തിൽ ഞങ്ങളുടെ രോമകൂപങ്ങൾ എഴുന്നു നിന്നു.
പിന്നെ ഞങ്ങൾ ഇറാക്കിനെ തെറ്റുകാരായി കണ്ടില്ല.
‘ആപത്തിൽ സഹായിക്കുന്ന കൂട്ടുകാരനെയല്ലെ നമ്മളും തിരിച്ച് ആത്മാർത്ഥത കാണിക്കേണ്ടത്.’

ബാക്കി ഡിസംബർ  15-ന് .   

*റേഡിയോ സംഭാഷണം സത്യമായിരുന്നെങ്കിലും ഉള്ളടക്കത്തിലെ സത്യാവസ്ഥക്ക് തെളിവൊന്നും പിന്നീട് വായനയിൽ ഒരിടത്തും കണ്ടെത്തിയതായി ഓർക്കുന്നില്ല.

Saturday 15 November 2014

നോവൽ. മരുഭൂമി(28)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി.



തുടർന്നു വായിക്കുക...

നെറി കെട്ട സന്തതി.....

‘ഇതു തന്നെ പറ്റിയ അവസരം...!?’
സീക്കു പല്ലുകൾ തമ്മിൽ കടിച്ചു ഞെരിച്ചു.
പ്രതികാരം തലക്കു പിടിച്ച സീക്കുവിന്റെ കണ്ണുകൾ വിടർന്ന് ചുകന്നു.
ശ്വാസഗതി ക്രമം തെറ്റി...
ജാത്യാലുള്ള അവന്റെ വന്യത കണ്ണുകളിൽ പ്രകടമായി...
താൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട സീക്കു വേഗം പള്ളിക്കകത്തു നിന്നും സച്ചിയുടെ പിന്നിൽ ചെന്ന് നിന്നു.
എന്നിട്ട്  നാലു പാടും നോക്കി.
പിന്നെ ഒട്ടും താമസിച്ചില്ല.
തൊട്ടടുത്ത് പുറത്തേക്കുള്ള വാതിലിൽ ഒരെണ്ണം അകത്തു നിന്നും അടച്ച് തണ്ടിട്ടു...!?
വേഗം എതിർവശത്തുള്ള  പുറത്തേക്കുള്ള അവസാന വാതിൽ കൂടി അടച്ച് തണ്ടിട്ടു....!?
സച്ചി ഇതൊന്നും അറിയാതെ വെള്ളം നിറച്ച പ്ലാസ്റ്റിക് ക്യാനുമായി നിവർന്നു...!??

സച്ചി ക്യാനുമായി വാതിലിനു നേർക്ക് നടന്നതും സീക്കു പള്ളിക്കകത്തേക്ക് ഓടിക്കയറി ഒരു ഉളുപ്പുമില്ലാതെ വിളിച്ചു കൂവി.
“കാഫറ് പള്ളീക്കേറി.... ദേ കാഫറ് പള്ളീക്കേറി...!!?”
കേട്ടവർ കേട്ടവർ നാലുപാടും നോക്കി.
സീക്കു ഭ്രാന്തു പിടിച്ചതുപോലെ രണ്ടു കയ്യും പൊക്കി അലറുകയാണ്.
സച്ചിക്ക് ഉള്ളൊന്നു പിടഞ്ഞു...!!?
സീക്കു ചതിച്ചുവെന്ന് മനസ്സിലായതും വേഗം വാതിലിനു നേർക്ക് നടന്നു.
ഇത് കേട്ട് അംഗശുദ്ധി വരുത്തിക്കൊണ്ടിരുന്ന അറബികളിൽ ആ ചെറുപ്പക്കാരൻ സച്ചിയോട് ചോദിച്ചു.
“നീ.. മുസ്ലീമല്ലെ..?”
സച്ചി വല്ലാത്ത ഭയപ്പാടോടെ വിറച്ച് മറുപടി പറഞ്ഞു
“അല്ല..!”
“നീയെന്തിനാ ഇതിനകത്ത് വന്നേ...?”
അപ്പോഴേക്കും സച്ചി ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. തൊണ്ട വരണ്ടു. വിക്കിവിക്കി പറഞ്ഞു.
“വെള്ളമെടുത്ത് മക്കീന ഓടിക്കാൻ..”
“എന്തു മക്കീന...?”
“പള്ളീലേക്ക് കറണ്ടു കൊടുക്കാൻ...”
കറണ്ടില്ലാത്തതു കൊണ്ട് വിയർത്തു കുളിച്ചിരുന്ന അറബിക്ക് കാര്യം വേഗം പിടി കിട്ടി.
അയാൾ വേഗം വാതിൽ തുറന്നു കൊടുത്തിട്ട് പറഞ്ഞു.
“നീ പൊക്കോ...!!”
സച്ചി വേഗം ക്യാനുമായി പുറത്തു കടന്നു.
അപ്പോഴും സീക്കു പള്ളിക്കകത്തും പുറത്തുമായി ഓടി നടന്ന് വിളിച്ചു കൂവുകയാണ്.

സച്ചി റോഡ് മുറിച്ചു കടന്ന് വേഗം ജനറേറ്റർ മുറിയിൽ കയറി.
റേഡിയേറ്ററിൽ വെള്ളമൊഴിക്കാനായി കോണിപ്പടി കയറിയതേയുള്ളു.
രണ്ടു മൂന്നു പോലീസ്സുകാർ ഓടിയെത്തി  ജനറേറ്റർ മുറി വളഞ്ഞു.
രണ്ടു പേർ അകത്തു കയറി ജനറേറ്ററിനു ചുറ്റും പരതി.
പുതിയതായി ആരേയും കാണാത്തതു കൊണ്ട് സച്ചിയോട് ചോദിച്ചു.
“വേറെയാരെങ്കിലും ഇങ്ങോട്ടു വന്നോ...?”
“ഇല്ല..”
സച്ചി താഴെയിറങ്ങി ജനറേറ്റർ ഓണാക്കി.
അതോടെ പള്ളിയും അമാറയും പരിസരവും വെളിച്ചത്തിൽ കുളിച്ചു.
പോലീസ്സുകാർ ഓടി വീണ്ടും പള്ളിയിലെത്തി. സീക്കുവിനോട് ചോദിച്ചു.
“എവിടെ നീ പറഞ്ഞ കാഫർ...?”
“അവനങ്ങ് മക്കീനാമുറിയിൽ ഉണ്ട്...”
“എന്നിട്ട് ഞങ്ങൾ കണ്ടില്ലല്ലൊ...”
“അവൻ അതിനകത്തുണ്ട്...!”

സച്ചി മുറി അടച്ച് കുറ്റിയിട്ട് റോഡിൽ കയറിയതും, അവനെ കൈ ചൂണ്ടി ഭ്രാന്തു പിടിച്ചതു പോലെ പള്ളി മുറ്റത്തു നിന്നും സിക്കു അലറി.
“ദാ അവൻ തന്നെ... അവനാ കാഫർ..!!”
പോലീസ്സുകാർ ഓടാൻ തുനിഞ്ഞതും സച്ചിയെ മാ‍ത്രം അവിടെ കണ്ട് അവർ നിന്നു.
അപ്പോഴേക്കും  പോലീസ്സ് മുഹമ്മദ് പള്ളിക്കകത്തു നിന്നും ധൃതിയിൽ  ഇറങ്ങി വന്നു.
അവനെ കണ്ടതും സച്ചി അവിടെത്തന്നെ നിന്നു.
അടുത്തേക്ക് വന്ന പോലീസ്സ് മുഹമ്മദ് ചോദിച്ചു.
“എന്താ സച്ചി... എന്തു പറ്റി..?”
സച്ചി ഒന്നും പറഞ്ഞില്ല. അവൻ നന്നായി വിയർക്കുകയാണ്. പേടി കെട്ടിയ മുഖത്ത് രക്തമയമില്ല. പൊലിസ്സ് മുഹമ്മദിനു പിന്നാലെ സീക്കുവും പോലീസ്സുകാരും അടുത്തെത്തി.

പോലീസ്സുകാർ പോലീസ്സ് മുഹമ്മദിനോട് എന്തൊക്കെയോ കുശുകുശുത്തു.
അപ്പോഴും സീക്കു നിന്നു വിറക്കുകയാണ്. അവന്റെ രോഷം അടങ്ങുന്നില്ല. സച്ചിയെ തൊട്ടുകാട്ടി ‘ഇവനാ പള്ളീൽ കയറി’യതെന്ന് വീറോടെ പറഞ്ഞു തീർന്നില്ല, പോലീസ്സ് മുഹമ്മദ് തിരിഞ്ഞു നിന്ന് കൈ നിവർത്തി സീക്കുവിന്റെ ഇടതു കരണത്ത് ഒന്ന് പൊട്ടിച്ചു.
“ഠേ...!!!”
എന്നിട്ട് പറഞ്ഞു.
“നിന്നെ താങ്ങിപ്പിടിച്ച് അവന്റെ മുറിയിൽ കൊണ്ടു പോയി ഭക്ഷണം തന്നതല്ലേടാ അവൻ...?!!”

 ചെവിയിലെ മൂളക്കം വിട്ടുമാറാൻ തല കുനിച്ചു നിന്ന സീക്കുവത് കേട്ടില്ലെന്നു തോന്നുന്നു.  ഉയർത്തിയ അവന്റെ കണ്ണുകളിൽ കൂടി പൊന്നീച്ച പറന്നത് കാരണം മറ്റൊന്നും കണ്ടില്ല.
എങ്കിലും ആ കണ്ണുകളിൽ പഴയ വന്യത ഇല്ലായിരുന്നു.
കണ്ണുകളിൽ നിന്നും ചുടുനീർ ഒലിച്ചിറങ്ങിയിരുന്നു.
പിന്നെ ഒന്നും ശബ്ദിക്കാതെ നിശ്ശബ്ദം താഴേക്ക് നോക്കി നിന്നതേയുള്ളു.
അപ്പോഴേക്കും പള്ളിയിൽ നിന്നും പ്രാർത്ഥനയുടെ സ്വരം മൈക്കിലൂടെ കേട്ടു തുടങ്ങി.
പോലീസ്സ് മുഹമ്മദ് പറഞ്ഞു.
“സച്ചീ.. പ്രാർത്ഥന കഴിയുമ്പോഴേക്കും നീ നിന്റെ കൂട്ടുകാരനേയും വിളിച്ച് ഗേറ്റിലേക്ക് വാ... ഞാനവിടെ ഉണ്ടാകും..”
ശരിയെന്നു പറഞ്ഞ് സച്ചി നടന്നു.
പോലീസ്സുകാരും ചുറ്റും കൂടിയവരും പള്ളിയിലേക്ക് കയറി.
അമാറയുടെ ഗേറ്റ് കഴിഞ്ഞതും, അതുവരെ വിറപൂണ്ട് നിന്നിരുന്ന സച്ചി ഓടി.
ജീവിതത്തിൽ ഇത്രയും ഭീകരമായ ഒരു സംഭവത്തിന് ഇതുവരെ ഇരയായിട്ടില്ല.
രക്തം ഉറഞ്ഞു പോയ അവസ്ഥയിൽ നിന്നും മോചനം കിട്ടിയ ആശ്വാസത്തിൽ, ഒന്നു പൊട്ടിക്കരയാനുള്ള വെമ്പലോടെ സച്ചിയുടെ ഓടി അണച്ചുള്ള വരവ് കണ്ട് പന്തികേട് തോന്നിയ ഞാൻ ഓടിച്ചെന്നു. അടുത്തെത്തിയ അയാളെ തടുത്തു നിറുത്തിയതും സച്ചി കുഴഞ്ഞു വീണു...!
താങ്ങിപ്പിടിച്ച് തൊട്ടടുത്തു കിടന്നിരുന്ന ആമ്പുലൻസിന്റെ സൈഡിൽ ചാരിയിരുത്തി.
ഇതിനിടക്ക് കാര്യമറിയാതെ വിഷമിച്ച എന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലായിരുന്നു.

ഞാൻ അകത്തു നിന്നും വെള്ളമെടുത്ത് ഓടി വന്നു.
ആദ്യം മുഖത്ത് വെള്ളം തളിച്ചു. ബാക്കി കുടിക്കാൻ കൊടുത്തു.
അത് കുടിച്ച് ഒരാശ്വാസം കിട്ടിയപ്പോഴാണ് സംഗതിയുടെ കിടപ്പും അവൻ തരണം ചെയ്ത അപകടാവസ്ഥയും മനസ്സിലാകുന്നത്...!
സച്ചി സംഭവം പറഞ്ഞു കൊണ്ടിരിക്കേത്തന്നെ ഞാൻ വിറച്ചു പോയി...!!
അതും ഈ നാട്ടിൽ...!!?
പോലീസ്സ് മുഹമ്മദിനും മറ്റു പോലീസ്സുകാർക്കും അവനെ പരിചയമുള്ളതുകൊണ്ടു മാത്രം രക്ഷപ്പെട്ടതല്ലെ. ഇല്ലെങ്കിലോ...!!?
“ഈശ്വരാ.... ഇവൻ ഇത്രക്ക് ചെകുത്താനോ...?”

നിസ്കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞ നേരത്ത് സച്ചിയോടൊപ്പം ഞാനും കൂടി അമാറയിലേക്ക് ചെന്നു. ഗേറ്റിൽ ഞങ്ങൾ നിൽക്കുമ്പോൾ പോലീസ്സ് മുഹമ്മദും സീക്കുവും മറ്റു പോലീസ്സുകാരും കൂടി അവിടേക്ക് വന്നു. മുറിയിൽ കയറിയിട്ട് പോലീസ്സ് മുഹമ്മദ് സീക്കുവിനെ കുറേ ചീത്ത പറഞ്ഞു. അതിലൊന്നും ഞങ്ങൾക്ക് താൽ‌പ്പര്യമുണ്ടായിരുന്നില്ല.
ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നതേയുള്ളു.
കുറച്ചു കഴിഞ്ഞ് പോലീസ്സ് മുഹമ്മദ് തന്നെ വിധിയും കൽ‌പ്പിച്ചു.
“നീയിനി ആശുപത്രിയിൽ ഇവരുടെ അടുത്ത്  പോകാൻ പാടില്ല. നിങ്ങളിനി പള്ളിയിൽ പോയി വെള്ളമെടുക്കണ്ട. ഇവിടെ അമാറയിൽ നിന്നും എടുത്താൽ മതി. ഇവനെ വിശ്വസിക്കാൻ കൊള്ളില്ല...!”
പിന്നെയും എന്തൊക്കെയോ പോലീസ് മുഹമ്മദ് പറഞ്ഞു കൊണ്ടിരുന്നു.
ഞങ്ങൾ യാത്ര പറയാൻ നേരം പോലീസ്സ് മുഹമ്മദ് പറഞ്ഞു.
“ഇനി നിങ്ങൾ തമ്മിൽ വഴക്കൊന്നും വേണ്ട. പരസ്പ്പരം കൈ കൊടുത്ത് പിരിയ്..”
എന്നു പറഞ്ഞ് സീക്കുവിന്റേയും സച്ചിയുടേയും കൈകൾ കൂട്ടിമുട്ടിക്കാൻ ശ്രമിച്ചു.
സച്ചി അവന്റെ കൈ തട്ടിക്കളഞ്ഞ് പോലീസ് മുഹമ്മദിനോട് യാത്ര പറഞ്ഞ് തിരിഞ്ഞ് നടന്നു.

ഇനിയും സീക്കു മുറിയിൽ വന്നാൽ അവനെ ഇഞ്ച ചതക്കുന്നതു പോലെ എടുത്തിട്ട് ചതക്കണമെന്ന് ഞങ്ങൾ കണക്ക് കൂട്ടിയിരുന്നു. പക്ഷേ, മുഹമ്മദിന്റെ ഏകപക്ഷീയ തീർപ്പ് കാരണം അത് നടക്കാതെ പോയി. അതിൽ ഞങ്ങൾക്ക് നീരസമുണ്ടായിരുന്നെങ്കിലും, പോലീസ് മുഹമ്മദ് കൽ‌പ്പിച്ചതാണ് അവന് അർഹതപ്പെട്ട തീർപ്പെന്ന് കാലം സാക്ഷിപ്പെടുത്തിത്തന്നു.

കടയിൽ പോയ അബ്ദുളും എഞ്ചിനീയർ റോത്തയും വന്നപ്പോൾ ഉണ്ടായ സംഭവം ഞങ്ങൾ നിരത്തി. കുളി കഴിഞ്ഞ് അബ്ദുൾ ഒരു പൊതിക്കെട്ടുമായി സീക്കുവിന്റെ അടുത്തേക്ക് ചെന്നു.
സീക്കു നാ‍ട്ടിൽ  കൊടുത്തു വിടാനായി വാങ്ങിക്കൂട്ടിയ സാധനങ്ങളായിരുന്നു അതിൽ.
ആ പൊതിക്കെട്ട് സീക്കുവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു.
“നീ ഇത്രക്ക് വൃത്തികെട്ടവനാണോടാ...? നീയൊരു മുസ്ലീമാണോടാ...?
ഇനി നിന്റെ വീട്ടിൽ പോകുന്ന പ്രശ്നമേയില്ല. എന്തു വിശ്വസിച്ചു പോകും...?
നീ പറഞ്ഞതത്രയും സത്യമായിരിക്കുമെന്നന്താ ഉറപ്പ്...?
ചിലപ്പോൾ ഞാൻ ചെന്നു പെടുന്നത് നിന്നെ കാത്തിരിക്കുന്ന പോലീസ്സിന്റേയോ, അല്ലെങ്കിൽ നിന്നെ വെട്ടിക്കൊല്ലാൻ നടക്കുന്ന വല്ല നാട്ടുകാരന്റേയോ മുന്നിലാകും....?!”
സീക്കു യാചനയോടെ പറഞ്ഞു നോക്കിയെങ്കിലും അബ്ദുൾ ചെവിക്കൊണ്ടില്ല.

രണ്ടു ദിവസം കഴിഞ്ഞ് അബ്ദുൾ നാട്ടിലേക്ക് തിരിച്ചു.
ദിവസങ്ങൾ കഴിയവേ സീക്കു ആശുപത്രിയുടെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടപ്പു തുടങ്ങി. അതിനു മുൻപ് ഒരു ദിവസം അവൻ ഹസ്സർ ബായിയെ കാണാൻ ആശുപത്രി ഗേറ്റ് കടന്നതാണ്. ഗേറ്റിലെ മുറിയിലുണ്ടായിരുന്ന ബംഗ്ലാദേശികൾ അകത്തു കയറാൻ സമ്മതിച്ചില്ല.
സീക്കുവിനെ പിടിച്ച് പുറത്തു തള്ളി.
മറ്റൊരു ദിവസം അവൻ ബംഗ്ലാദേശികളോട് യാചിച്ചതായി കേട്ടു.
“ബായി... കുറച്ച് ചോറ് തരാമോ...?”
അപ്പോഴും അവർ അവനെ ആട്ടിയകറ്റി.

ബാക്കി  ഡിസംബർ 1-ന്.....


Saturday 1 November 2014

നോവൽ. മരുഭൂമി.(27)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി.

തുടർന്നു വായിക്കുക...
ആദ്യപരോൾ...

അന്നു തന്നെ റോത്തയോടൊപ്പം അബ്ദുൾ കമ്പനി ഓഫീസ്സിലേക്ക് പോയി.
ഭാര്യാദുഃഖം സ്വന്തമായുള്ള അബ്ദുളിന് ഞങ്ങൾ രണ്ടു പേരും പൂർണ്ണ സമ്മതം നൽകി.
അതില്ലാത്ത ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞിട്ടായാലും മതിയല്ലൊ.
എങ്ങനെയെങ്കിലും ഭാര്യയെ കാണാനുള്ള ധൃതിക്ക് കിട്ടാനുള്ള പണമൊന്നും പ്രശ്നമായില്ല.
ടിക്കറ്റെങ്കിൽ ടിക്കറ്റ്. അത് മതി. അത് മാത്രം മതി...!!
അയാൾ ഓഫീസ്സിൽ നിന്നും കൊണ്ടു വരുന്ന സന്തോഷവാർത്തക്കായി ഞങ്ങളും കാത്തിരുന്നു....

പിറ്റേ ദിവസം വൈകുന്നേരമാണ് അബ്ദുൾ വരുന്നത്.
അടുത്ത മാസം ടിക്കറ്റ് ശരിയാക്കാമെന്നും നാട്ടിൽ പോകാൻ റെഡിയായിരിക്കാനും നിർദ്ദേശിച്ചാണ് പറഞ്ഞു വിട്ടത്. അടുത്ത മാസം രണ്ടു മാസത്തെ ശമ്പളം ഒരുമിച്ച് വരുന്നുണ്ടെന്ന വിവരം ഞങ്ങളിൽ അമൃതവർഷിണിയായി പെയ്തിറങ്ങി. അബ്ദുൾ ഞങ്ങളുടെയെല്ലാം വീടുകൾ സന്ദർശിക്കുമെന്ന് പറഞ്ഞത് അതിലേറെ സന്തോഷം തന്നു. അബ്ദുളിനെക്കൊണ്ടു തന്നെ വീട്ടിൽ കൊടുക്കാനായുള്ള  കുറച്ച് ചോക്ളേറ്റും രണ്ടോ മൂന്നോ സാരികളും വാങ്ങാൻ പ്ലാനിട്ടു.

ഏറെയും ഞങ്ങൾ എഴുതിക്കൂട്ടിയത് കത്തുകളായിരുന്നു.
മക്കയിൽ നിന്നും സുഹൃത്തുക്കൾ കത്തുകളുടെ കെട്ടുകൾ കൊടുത്തു വിടാൻ തുടങ്ങി.
നാട്ടിൽ ചെന്ന് എല്ലാ കത്തുകളും സ്റ്റാമ്പൊട്ടിച്ച് പോസ്റ്റ് ചെയ്യാൻ തന്നെ നല്ലൊരു തുക വേണ്ടി വരും.
ഞങ്ങളുടേതൊഴികെ മറ്റൊരു കത്തിലും സ്റ്റാമ്പൊട്ടിക്കില്ലെന്നും എല്ലാം കൂലിക്കാത്തായിട്ടേ അയക്കുകയുള്ളെന്നും അബ്ദുൾ ശപഥം ചെയ്തത് ഞങ്ങൾക്ക് തലകുത്തിക്കിടന്ന് ചിരിക്കാൻ വകയുണ്ടാക്കി. കിട്ടുന്ന ശമ്പളത്തിൽ നിന്നും ഞാനും സച്ചിയും കൂടി ഓരോ മാസത്തെ ശമ്പളം അബ്ദുളിനു ഗിഫ്റ്റ് ആയി കൊടുക്കാമെന്ന് ഉറപ്പു കൊടുത്തു.
ഏറേയും സാധനങ്ങൾ വാങ്ങിക്കൂട്ടിയത് സീക്കുവായിരുന്നു.

അബ്ദുൾ പോകുന്നതിന്റെ രണ്ടു ദിവസം മുൻപാ‍ണത് സംഭവിച്ചത്.
ഞങ്ങളുടെ രണ്ടു ജനറേറ്റർ ഒരുമിച്ച് കേടായി.
പിന്നെയുള്ള ഒരെണ്ണം ഇരുപത്തിനാലു മണിക്കൂറും നിർത്താതെ ഓടിക്കുകയായിരുന്നു. എഞ്ചിനീയർ റോത്ത ഒറ്റക്കായിരുന്നു വന്നിരുന്നത്.
ഒരെണ്ണത്തിന് സ്പെയെർ പാർട്ട്സ് ആവശ്യമായതിനാൾ നന്നാക്കാൻ കഴിയുമായിരുന്നില്ല. മറ്റൊരെണ്ണത്തിൽ ഓയിലും വെള്ളവും കൂടി കലർന്നതിനാൽ റേഡിയേറ്റർ മുഴുവൻ ഒരു തരം ഗ്രീസ് പോലെയുള്ള വസ്തുവിനാൽ നിറഞ്ഞിരുന്നു. അതു മുഴുവൻ നീക്കി വെള്ളവുമായി ഓയിൽ കലരുന്ന ഭാഗം  കണ്ടുപിടിച്ചപ്പോഴേക്കും സന്ധ്യയാകാറായി. ഞങ്ങൾ ഉച്ചക്കുള്ള ഭക്ഷണം പോലും കഴിക്കാതെയാണ് റോത്തയെ സഹായിക്കുന്നത്.

ഭക്ഷണമുണ്ടാക്കാൻ അകത്തു കയറിയാൽ, മുറി മുഴുവൻ ഓയിൽ കൊണ്ട് വൃത്തികേടാവും. അതുകാരണം  ഞങ്ങൾക്ക് ചായയും കുപ്പൂസും തന്നത് ബംഗ്‌ളാദേശികളായിരുന്നു. റോത്തയുടെ ബാഗിൽ നിന്നും ടിന്നിലടച്ച പാതിവേവിച്ച ട്യൂണയും കൂട്ടിയാണ് കുപ്പൂസ് കഴിച്ചത്. ഞങ്ങളുടെ പാന്റ്സും ഷർട്ടുമൊക്കെ ഓയിലിൽ കുളിച്ചിരുന്നു. അതിനാൽ അസ്സർ നിസ്കാരത്തിന് ബാങ്കു വിളിക്കാനുള്ള സൌകര്യത്തിന് പള്ളിയിലേക്ക് കറണ്ടു കൊടുക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ വേഷമതായതു കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു.

അസ്സറിന് പതിവിലധികം സൌദികൾ കുടുംബ സമേതം അന്ന് ഹൈവേ മസ്ജിദിൽ എത്തിയിരുന്നു. അധികവും സ്ത്രീകളായതുകൊണ്ട് സീക്കു അക്ഷമയോടെ പള്ളിക്ക് ചുറ്റും നടപ്പു തുടങ്ങി. തന്റെ ബാങ്ക് വിളി അവരെയൊക്കെ കേൾപ്പിച്ച്, കിട്ടുന്നത് വാങ്ങിയെടുക്കാനുള്ള വെമ്പലായിരുന്നു സീക്കുവിന്. ഞങ്ങളെ കാണാത്തതുകൊണ്ട് തെറി പറയാനും ഞങ്ങളെ കാർപ്പിച്ച് തുപ്പി “പട്ടികൾ, കാണിച്ചു തരാം ഞാൻ...” എന്നൊക്കെ ദ്വേഷ്യത്തിൽ പറഞ്ഞ് ഭ്രാന്തു പിടിച്ചതു പോലെ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണോ ഓടുകയാണൊ എന്നു പറയാൻ കഴിയാത്ത ഒരവസ്ഥയിലാണ് പ്രകടനം.

നേരം വൈകുന്തോറും സീക്കുവിന്റെ ക്ഷമകേട് പ്രകടമാകൻ തുടങ്ങി.
ഓടി വാതിൽക്കൽ ചെന്ന് പള്ളിക്കകത്തേക്ക് എത്തി നോക്കും.
സ്ത്രീകൾ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ സീക്കുവിന് സഹിക്കാനാകുന്നില്ല.
ഉടനെ വാച്ചിലേക്ക് നോക്കും.
അന്ന് ഞങ്ങളിൽ വാച്ച് കെട്ടിയിരുന്ന ഒരേയൊരു ധനവാൻ സച്ചിയായിരുന്നു...!
അതും സ്വന്തം അളിയൻ സമ്മാനമായി കൊടുത്തത്.
‘ഗൾഫിൽ സമയത്തിനൊക്കെ വല്യ വിലയാ. ഇത് നിനക്കിരിക്കട്ടെ’യെന്നു പറഞ്ഞ് വിമാനത്താവളത്തിൽ വച്ച് ഊരിക്കൊടുത്തതായിരുന്നു.
“നമ്മൾക്ക് സമയമറിഞ്ഞിട്ട് എന്തു കാര്യം. അതു കൊണ്ട് ഈ വാച്ച് സീക്കു കെട്ടിക്കോട്ടെ അല്ലെ. അവനല്ലെ ബാങ്കു വിളിക്കുന്ന സമയം കൃത്യമായി അറിയേണ്ടത്.”
എന്നും പറഞ്ഞു നാട്ടിൽ നിന്നും കെട്ടിക്കൊണ്ടു വന്ന ആ വാച്ച് സീക്കുവിന് കൊടുത്തത് സച്ചിയാണ്.

പിന്നേയും ഞങ്ങളെ കാണാത്തതിനാൽ ദ്വേഷ്യം പിടിച്ച് ഓടി ആശുപത്രിയിലെത്തി.
ഞങ്ങൾ ഓയിലിൽ കുളിച്ച് പൊരിഞ്ഞ പണിയിലും.
അപ്പോഴും പണിയിലേർപ്പെട്ടു കൊണ്ടിരിക്കുന്ന ഞങ്ങളെ കണ്ടതും സീക്കുവിന്റെ മുഖത്ത് ദ്വേഷ്യം ഇരച്ചു കയറി.
“അവിടെ നിസ്ക്കാരത്തിന് നേരമായി. നിങ്ങളെന്താ ഈ കാണിക്കുന്നേ...? വേഗം വന്ന് ജനറേറ്റർ ഓൺ ചെയ്യ്..”
ഞാൻ പറഞ്ഞു.
“ഇരുട്ടുന്നതിനു മുൻപേ ഇത് ഓടിക്കേണ്ടതാ.. നിനക്കറിയാല്ലൊ, രണ്ടു ദിവസമായിട്ട് ആ ഒരെണ്ണം നിറുത്താതെ ഓടിക്കൊണ്ടിരിക്കാ... അതുകൊണ്ട് ഇപ്പോൾ ഇവിടെന്ന് പോരാൻ എഞ്ചിനീയർ സമ്മതിക്കില്ല. നീ പോ.. ഇന്ന് കറണ്ടില്ലാതെ വിളിക്ക്....”
കേട്ടതും സീക്കുവിന്റെ സ്വഭാവം തന്നെ മാറി. മുഖമാകെ ചുമന്നു.
“എനിക്കിതൊന്നും അറിയണ്ടാ... എനിക്കിപ്പോത്തന്നെ ജനറേറ്റർ ഓണാക്കണം. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും. എന്നെ നിങ്ങൾക്കറിയാഞ്ഞിട്ടാ.. ഞാൻ മഹാ ചീത്തയാ...!”
അത് കേട്ട് ഞങ്ങൾക്ക് ചിരി വന്നു.
സച്ചി പറഞ്ഞു.
“നിന്നെക്കുറിച്ച് നീതന്നെ വിശദമായി പറഞ്ഞു തന്നിട്ടുണ്ടല്ലൊ. ഇനി അതിനപ്പുറം എന്തു മനസ്സിലാക്കാനാ...ഹാ..ഹാ...!”
റോത്തയോടൊപ്പം 'ഓയിൽ ഫിൽറ്റർ' ഫിറ്റ് ചെയ്യുകയായിരുന്ന അബ്ദുൾ ഇറങ്ങി വന്നിട്ട് പറഞ്ഞു.
“നീയൊന്നു പോടാ സീക്കൂ...  നീ കാണുന്നില്ലേ. ഇന്ന് ഭക്ഷണം കൂടി ഉണ്ടാക്കിയിട്ടില്ലെന്ന് നിനക്കറിയില്ലേ. ഈ വേഷത്തിലെങ്ങനെ പള്ളീലേക്ക് വരും...”
സച്ചി ഇടക്ക് കയറി പറഞ്ഞു.
“ഡ്രെസ്സ് മാറണോങ്കിൽ അകത്ത് കയറണം. ഈ പണി തീർന്നിട്ട് വേണം കുളിക്കാൻ. അല്ലാതെ  പറ്റില്ലതിന്. ഇന്ന് നീ കറണ്ടില്ലാതെ ബാങ്ക് വിളിച്ചാൽ മതി. ചെല്ല്..”
“ നീ ഇനി വാട്ടാങ്ങ്ട്... ഞാൻ കാണിച്ചു തരാം. എന്നെ നിനക്കറിയില്ല.... ങ്ഹാ...!?”

ഇന്നലെ രാത്രി കൂടി ഞങ്ങളോടൊപ്പം കളിതമാശകൾ പറഞ്ഞ് കിടന്നുറങ്ങിയവനാ. അങ്ങനെയൊരു സൌഹൃദമൊന്നും അപ്പോഴത്തെ മുഖഭാവത്തിൽ ഇല്ലായിരുന്നു.
സീക്കു ചവിട്ടിക്കുത്തി തിരിഞ്ഞു നടന്നു.
ആ പോക്ക് കണ്ട് ഞങ്ങൾ മൂവരും കൂവി.
അതോടെ അവൻ തിരിഞ്ഞു നിന്ന് ഒന്നു കൂടി ഞങ്ങളെ നോക്കി.
“നിങ്ങക്ക് ഞാൻ വച്ചിട്ടുണ്ട്.... കാണിച്ചു തരാമെടാ മൈ....!”
വളരെ ക്രൂദ്ധമായിരുന്നു അവന്റെ ആ പിന്തിരിയൽ...!
ചവിട്ടിക്കൂട്ടിയുള്ള ആ പോക്കത്ര പന്തിയല്ലായിരുന്നു...?
അപ്പോഴേക്കും റോത്ത പറഞ്ഞു.
“ഭയങ്കരായിട്ട് വിശക്കുന്നു. നമുക്ക് പോയി എന്തെങ്കിലും വാങ്ങിയിട്ട് വരാം. കൂടെ ആരെങ്കിലും വാ...”

അതോടെ ഞങ്ങളും പണി നിറുത്തി.
പണി ഏതാണ്ട് കഴിയറായിരുന്നു.
ഇനി ഈ ജനറേറ്ററും ഫ്‌ളോറും കഴുകി വൃത്തിയാക്കണം.
അതിനി എന്തെങ്കിലും കഴിച്ചിട്ട് മതി.
റോത്തയോടൊപ്പം അബ്ദുൾ കടയിലേക്ക് പോയി.
അപ്പോഴേക്കും നമ്മൾക്കൊന്നു വിശ്രമിക്കാമെന്ന് പറഞ്ഞ് പുറത്തിട്ടിരുന്ന സ്റ്റൂളുകളിൽ ഞങ്ങൾ ഇരുന്നു. സീക്കു അപ്പോഴേക്കും അങ്ങകലേക്ക് എത്തിയിരുന്നു.
ഞാൻ സച്ചിയോട് പറഞ്ഞു.
“താനൊരു കാര്യം ചെയ്യ്. പോയി അമാറേലെ ജനറേറ്റർ ഓണാക്കിയിട്ട് വാ.. ഇന്ന് പെണ്ണുങ്ങൾ കണ്ടമാനം വന്നിരിപ്പുണ്ടാകും. അതാ സീക്കുവിനിത്ര  ദ്വേഷ്യം. അവന് എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ. നമ്മളായിട്ട് ഇല്ലാതാക്കണ്ട. ..ഞാനപ്പോഴേക്കും ഇതൊന്നു ക്ലീൻ ചെയ്യാം....”

ഞാൻ എഴുന്നേറ്റ് ഒരു ബക്കറ്റിൽ വെള്ളവും ഡീസലും തുല്യ അളവിൽ എടുത്ത് അതിനകത്ത് ഒരു ചെറിയ പാക്കറ്റ് വാഷിങ് പൌഡറും കലക്കി ജനറേറ്റർ ക്ലീൻ ചെയ്യാൻ തുടങ്ങി.
അപ്പോഴും സച്ചി പോകാതെ സ്റ്റൂളിൽ തന്നെ ഇരിക്കുകയാണ്.
“ചെല്ലടോ....”
“ഇതു മാറാതെ എങ്ങനെയാ ഞാൻ പോകുക..”
“അതു ഞാൻ ഇപ്പോ കഴുകിത്തരാം..”
എന്നു പറഞ്ഞ് 'ഫയർ പൈപ്പ്' ഓണാക്കി, അതിന്റെ ജെറ്റ് ആയാളുടെ നേരെ തിരിച്ചു പിടിച്ചു. വസ്ത്രങ്ങളും ശരീരവും മറ്റും മൊത്തം  ഓയിലിൽ കുളിച്ചിരിക്കുകയാണ്.
സച്ചിയെ ആ വെള്ളത്തിൽ ഒന്നു കുളിപ്പിച്ചു.
മണ്ണിലെ ടാങ്കിൽ നിന്നും വരുന്നതായതു കൊണ്ട് വെള്ളത്തിന് തണുപ്പായിരുന്നു.
ആ തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ നല്ല സുഖം.
അവൻ ഇരുന്നു തന്നു.
അതും കഴിഞ്ഞ് ഒന്നു കുത്തിപ്പൊക്കിയേപ്പിന്നെയാണ് സച്ചി എഴുന്നേറ്റത്.
ഒന്നു തോർത്തുക പോലും ചെയ്യാതെ അയാൾ എഴുന്നേറ്റ് നടന്നു.
കാരണം ഈ ചൂടിൽ ഞങ്ങളുടെ ഗേറ്റിൽ എത്തുമ്പോഴേക്കും വസ്ത്രം ഉണങ്ങിയിരിക്കും. അയാളുടെ  പോക്കിൽ നിന്ന് കണ്ണെടുത്ത് ഞാൻ എന്റെ ജോലിയിൽ മുഴുകി.
നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും ഇതു കൂടി കഴിഞ്ഞു കിട്ടിയാൽ എവിടേങ്കിലും ഒന്നു കിടക്കാമല്ലോയെന്ന ചിന്തയാണ് വിശ്രമിക്കാൻ നിൽക്കാതെ വീണ്ടും പണി തുടങ്ങിയത്.

സച്ചി നേരെ ജനറേറ്റർ മുറിയിലേക്ക്  ചെന്ന് റേഡിയേറ്ററിൽ വെള്ളത്തിന്റെ അളവ് നോക്കി.
ഒരു വിധം ലവലാണെങ്കിൽ ഒഴിക്കേണ്ടെന്ന് കരുതിയാണ് നോക്കിയത്.
പക്ഷേ വെള്ളം കുറവായതു കൊണ്ട് പാത്രമെടുത്ത് പള്ളിയിലേക്ക് നടന്നു.
ബാങ്ക് വിളിക്കേണ്ട നേരമായതു കൊണ്ട് സീക്കു മൈക്കില്ലാതെ തന്നെ ബാങ്ക് വിളി തുടങ്ങിയിരുന്നു. സച്ചി ഒതു എടുക്കുന്ന മുറിയിൽ കയറി പൈപ്പ് തുറന്ന് വെള്ളമെടുക്കാൻ തുടങ്ങി.
തൊട്ടടുത്തു തന്നെ രണ്ട് അറബികൾ രണ്ട് പൈപ്പിൻ ചുവട്ടിൽ അംഗശുദ്ധി വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ബാങ്ക് വിളി അവസാനിപ്പിച്ച് തിരിഞ്ഞു നടന്ന  സീക്കു കണ്ടത് പിറകിലെ മുറിയിൽ വെള്ളമെടുക്കാനായി കുനിഞ്ഞു നിൽക്കുന്ന സച്ചിയെയാണ്...!
പെട്ടെന്നവൻ നാലു പാടും നോക്കി.
പള്ളിക്കകത്ത് ധാരാളം ആളുകളുണ്ട്.
‘ഇതു തന്നെ പറ്റിയ അവസരം...!?’
സീക്കു പല്ലുകൾ തമ്മിൽ കടിച്ചു ഞെരിച്ചു.
പ്രതികാരം തലക്കു പിടിച്ച സീക്കുവിന്റെ കണ്ണുകൾ വിടർന്ന് ചുകന്നു.
ശ്വാസഗതി ക്രമം തെറ്റി...
ജാത്യാലുള്ള അവന്റെ വന്യത കണ്ണുകളിൽ പ്രകടമായി...
താൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട സീക്കു വേഗം പള്ളിക്കകത്തു നിന്നും സച്ചിയുടെ പിന്നിൽ ചെന്ന് നിന്നു.
എന്നിട്ട്  നാലു പാടും നോക്കി.
പിന്നെ ഒട്ടും താമസിച്ചില്ല.
തൊട്ടടുത്ത് പുറത്തേക്കുള്ള വാതിലിൽ ഒരെണ്ണം അകത്തു നിന്നും അടച്ച് തണ്ടിട്ടു...!?
വേഗം എതിർവശത്തുള്ള  പുറത്തേക്കുള്ള അവസാന വാതിൽ കൂടി അടച്ച് തണ്ടിട്ടു....!?
സച്ചി ഇതൊന്നും അറിയാതെ വെള്ളം നിറച്ച പ്ലാസ്റ്റിക് ക്യാനുമായി നിവർന്നു...!??
 
ബാക്കി നവംബർ  15-ന്.  നെറികെട്ട സന്തതി... 

Wednesday 15 October 2014

നോവൽ. മരുഭൂമി (26)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ.

(26) തുടർന്നു വായിക്കുക...

ഓസിലൊരു ഫ്രിഡ്ജ്...
വാലിട്ടെഴുതിയ ആ കണ്ണുകളിലെ തീഷ്ണതയെ നേരിടാനാവാതെ ഞാൻ കണ്ണുകൾ താഴ്ത്തി.
കുട്ടി അടുത്തു വന്നതും, ഞാനെന്നെ അന്യനൊരാൾ അവിടെ തൊട്ട് മുന്നിൽ ഇരുപ്പുണ്ടെന്ന തോന്നൽ പോലുമില്ലാതെ അവൾ പർദ്ദ മാറ്റി മാക്സിയുടെ സിബ്ബ് മുകളിൽ നിന്നും താഴേക്ക് ഒറ്റ വലി...!
നിറഞ്ഞു തുളുമ്പിയ പാൽക്കുടങ്ങൾ രണ്ടും ദേ കിടക്കുന്നു.....!!
അപ്രതീക്ഷിതമായി അതു കണ്ട് വിറച്ചു പോയ എന്റെ ശ്വാസവും നിലച്ചു പോയി....!
ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു....!!
ഒറ്റ നിമിഷം കൊണ്ടു തന്നെ ഞാൻ വിയർത്തു കുളിച്ചു...!!
ആ മുഖമൊന്നു കാണാൻ കൊതിച്ചുവെന്നത് നേരാ...
പക്ഷേ, ഇവളിതെന്തിന്റെ പുറപ്പാടാ ന്റീശ്വരാ....?!!

എന്റെ ആ പ്രകടനം അവളിൽ ചിരിയാണ് സമ്മാനിച്ചത്.
അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ കണ്ണു തുറക്കാതായതോടെ അവൾ എന്റെ താടിയിൽ പിടിച്ച് പൊക്കാൻ തുടങ്ങി. അതോടെ എന്റെ പേടി ഒന്നുകൂടി വർദ്ധിച്ചു.
പിന്നേയും അവൾ അത് തുടർന്നപ്പോൾ എനിക്ക് കണ്ണു തുറന്നു നോക്കാതിരിക്കാനായില്ല.
അവളെയല്ല...
അവളുടെ കെട്ടിയോൻ യൂസഫ് ഇതെങ്ങാൻ കണ്ടു കൊണ്ടു വന്നാലുള്ള അവസ്ഥ ഓർത്താണ് കണ്ണു തുറന്നത്.
അവനെവിടെയെന്നാണ് ഞാൻ പരതിയത്.
അവൻ അപ്പോഴും ആടുകളുമായി മലമുകളിൽ തന്നെ ആയിരുന്നു.
അതോടെ എന്റെ ശ്വാസം മുട്ടൽ മാറിയെങ്കിലും വിറയൽ മാറിയില്ല.
അവളെ ഞാൻ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയിട്ടാവും ഒരു ഈന്തപ്പഴം എന്റെ വായിലേക്ക് തിരുകി വച്ചു.
“നീ നോക്ക്.... നീ ഇവിടെ നോക്ക്...”
നിവർത്തിയില്ലാതെ അവളുടെ ശരീരത്തിലേക്ക് ഞാൻ നോക്കുന്നത് അപ്പോഴാണ്.
നോക്കിയതും ഞാനൊന്ന് ഞെട്ടി...!
അത്രക്ക് ബീഭത്സമായിരുന്നു അവളുടെ ശരീരം...!
ചൂടുകുരു പൊങ്ങിയ ശരീരം.
ആസകലം മാന്തിപ്പൊട്ടിച്ച് ഒരു തരം ദ്രാവകമൊഴുകിപ്പരന്ന് കട്ട പിടിച്ചിരിക്കുന്നു. വെളുത്ത് ചുകന്നിരിക്കേണ്ട ശരീരമാണ് അറപ്പു തോന്നുന്ന മാതിരി ഇരിക്കുന്നത്. ദ്രാവകമൊഴുകിപ്പരന്ന് കട്ട പിടിച്ച ശരീരത്തിന് നല്ല തിളക്കം. ആ കുട്ടി മുട്ടു കാലിൽ നീന്തിയെത്തി അമ്മയുടെ മുല വായിലിട്ട് ചപ്പാൻ തുടങ്ങി.
അപ്പോഴാണ് അവൾ ദ്വേഷ്യത്തോടെ പറയുന്നത്.
“ആ ദുഷ്ടനോട് ഞാൻ എത്ര ദിവസായീന്നറിയോ.. നിന്നെ വിളിച്ചുകൊണ്ടു വരാൻ പറയുന്നു.  എന്നും പറയും അവൻ ഇന്നു കൊണ്ടുവരാം ഇന്നു കൊണ്ടു വരാമെന്ന്. പകൽ മുഴുവനും ഞാനും ഈ കൊച്ചും ചൂടിൽ കുത്തിയിരുന്ന് മാന്തി മാന്തി, ഉരുകിത്തീരുകയാ... ഒരു സ്നേഹോമില്ലാത്തോനാ ആ ദുഷ്ടൻ....!”

ഞാൻ ആലോചിക്കുകയായിരുന്നു.
അവൻ രണ്ടാഴ്ച മുമ്പെങ്കിലും എന്നോട് ഇതിനെക്കുറിച്ച് സൂചിപ്പിച്ചതാണ്.
പിന്നെ അവന്റെ ഭാഗത്തു നിന്നും അനക്കമൊന്നുമുണ്ടായില്ല.
വീണ്ടും ഒരാഴ്ചയായിട്ടുണ്ടാകും പോകാമെന്ന് പറഞ്ഞിട്ട്.
വേറൊരു പണിയും ഇല്ലാത്തതു കൊണ്ട് അവനവിടെ കൂട്ടുകാരുമായി ‘കട്ട’ കളിച്ചിരിക്കും. വൈകുന്നേരം മാത്രമേ വീട്ടിൽ പോകൂ...
അന്നേരം എന്നെ എടുത്താൽ തിരിച്ചു വരുമ്പോൾ രാത്രിയാകുമെന്ന് പറഞ്ഞ് കൊണ്ടു പോകില്ല. ഇതായിരുന്നു അവന്റെ സ്ഥിരം പരിപാടി.
ഞാനത് അവളുടെ അടുത്ത് തുറന്നു തന്നെ പറഞ്ഞു.
അപ്പോൾ അവൾ തുടർന്നു.
“ഇന്നു ഞാൻ കട്ടായം പറഞ്ഞു. ഇന്നും നീ പതിവു പോലെ നിന്നെ കൊണ്ടു വരാതെ വന്നാൽ, പിന്നെ എന്റെ കൂടെക്കിടക്കാന്ന് നീ വിചാരിക്കണ്ട...!!”
“അതിലവൻ വീണൂല്ലേ....!”
“ഹാ.. ഹാ...”
ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
“ഒരു ദിവസം പോലും ഒരു റസ്റ്റ് അവൻ തരൂല്ല. അത്രക്ക് ദുഷ്ടനാ.... ഒരു സ്നേഹോല്ലാത്തോനാ... ആ പട്ടീ !”

അവൾ ഇതിനകം വസ്ത്രം ഏതാണ്ട് മുഴുവനായി അരയിലേക്ക് ഊർത്തിയിരുന്നു.
അരക്കു മുകളിൽ നൂൽമറയില്ല.
ശരീരം മുഴുവൻ ചൊറിഞ്ഞുപൊട്ടിയ പാടുകളാൽ വൃത്തികേടാണ്.
അവളോടെനിക്ക് സഹതാപമാണ് തോന്നിയത്.
കാരണം ദിവസങ്ങളായി അവളുടെ ശരീരം തണുത്ത കാറ്റേറ്റിട്ട്...!
ഇപ്പോൾ ഏസിയിൽ നിന്നും വരുന്ന തണുത്ത കാറ്റ് ശരീരം മുഴുവൻ കൊള്ളിക്കാനാണവൾ എല്ലാം ഊരിയെറിഞ്ഞത്...!

സാധാരണ ഞങ്ങൾ കടയിൽ പോയിട്ട് വിയർത്തൊലിച്ച് കയറി വരുമ്പോൾ വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞാണ് ഇരിക്കാറ്. അന്നേരം ഏസിയുടെ തണുപ്പു തരുന്ന സുഖം എത്ര ആശ്വാസകരമെന്ന് അനുഭവമുള്ളതു കൊണ്ട്, അരക്കു മുകളിൽ പൂർണ്ണമായും നഗ്നമായ അവളുടെ ആ അവസ്ഥ എനിക്ക് മനസ്സിലാകുമായിരുന്നു.
എന്നാൽ അന്യനൊരാളുടെ മുന്നിലാണ് താൻ ഇങ്ങനെ ഇരിക്കുന്നതെന്നതും അവളെ തെല്ലും അലോസരപ്പെടുത്തിയില്ല...!
പിന്നീടവളെ ഞാൻ ശ്രദ്ധിച്ചില്ല.
എന്റെ കണ്ണുകൾ അപ്പോഴും യൂസഫിനെ തിരയുകയായിരുന്നു.
അവനെങ്ങാനും പെട്ടെന്നു വന്നു പെട്ടാൽ...!?
അതോർക്കുമ്പോൾ തന്നെ എന്റെ ചങ്കിടിപ്പിന്റെ താളം ചിതറിപ്പോകുന്നുണ്ട്.

ഇതിനിടയിൽ അവൾ എന്നേക്കുറിച്ചൊക്കെ ചോദിച്ചുറിഞ്ഞു.
അവളുടെ മടിയിൽ നിന്നും കുഞ്ഞ് ചാടിയിറങ്ങി എന്തൊക്കെയോ ബഹളമുണ്ടാക്കി വാതിലിന് നേരെ മുട്ടു കുത്തി നീങ്ങി...!
ഞാൻ ഒരപകടം മണത്തു...!
യൂസഫ് വരുന്ന വണ്ടിയുടെ ശബ്ദം ഞാൻ കേട്ടില്ലെങ്കിലും ആ കുഞ്ഞ് തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. ഞാനും  പെട്ടെന്നെഴുന്നേറ്റ് പുറത്തിറങ്ങാൻ തെയ്യാറായെങ്കിലും, അവളവിടെത്തന്നെ എന്നെ പിടിച്ചിരുത്തിയിട്ട് പറഞ്ഞു.
“നീയെവിടെ പോകുന്നു. അവനിനി വന്ന് ആടിനെയൊക്കെ കൂട്ടീക്കേറ്റി വെള്ളവും മറ്റും കൊടുത്തിട്ടേ വരൂ... നീയവിടെ ഇരിക്ക്..”

അവൾ സാവധാനം മാക്സി വലിച്ച് പൊക്കി നേരെയാക്കി സിബ്ബ് വലിച്ചിട്ടു.
പിന്നെ പർദ്ദയെടുത്തണിഞ്ഞ്, തലയും മറച്ചു. മുഖം മാത്രം മറക്കാതെ ധൈര്യപൂർവ്വം ഇരുന്നു. അപ്പോഴാണ് എന്റെ വിറയലിന് ഒരു ശമനം കിട്ടിയത്. എന്റെ മുന്നിൽ മുഖം മറക്കാതെ ഇരുന്നതിന് അവളെ യൂസഫ് വഴക്കൊന്നും പറഞ്ഞതായി തോന്നിയില്ല.

ഞാനും പുറത്തിറങ്ങി.
ആടിന്റെ ടെന്റിനരികെ ചെന്നു.
പത്തൻപത് ആടുകൾ കാണുമായിരിക്കും.
വളരെ കുഞ്ഞ് ആട്ടിൻ കുട്ടി മുതൽ മുട്ടനാടു വരെയുണ്ട്.
അതിനെ ചുറ്റിപ്പറ്റി നടക്കുമ്പോഴാണ് മണലിൽ കുളിച്ച് അനാഥമായി ഒരു ഫ്രിഡ്ജ്...!
ഞാനത് തുറന്നു നോക്കി. വലിയ പഴക്കമൊന്നും തോന്നിയില്ല.
ഞാൻ ചോദിച്ചു.
“ഇതെന്താ പുറത്തിട്ടിരിക്കുന്നേ.., കൊള്ളില്ലേ...?”
“അത് ഗ്യാസിൽ ഓടുന്നതാ...  കേടായിട്ട് കളഞ്ഞതാ...”
“ഇത് ഞാനെടുത്തോട്ടേ...?”
“ നിനക്ക് വേണമെങ്കിൽ എടുത്തോ...”
“എനിക്ക് നന്നാക്കാൻ പറ്റിയാൽ ഭാഗ്യം....”
ഞാനും യൂസഫും കൂടി അതെടുത്ത് പിക്കപ്പിൽ വച്ചു.

 ആശുപത്രിയിൽ വന്ന് പരിശോധിച്ചപ്പോൾ അത് ഇലക്ട്രിക്കിലും ഓടുമെന്ന് മനസ്സിലായി. അതിനുള്ളിൽ ചുരുട്ടി വച്ചിരുന്ന വയർ പ്‌ളഗ്ഗിൽ കുത്തി ഒന്ന് ഓടിച്ചു നോക്കി.
പ്രത്യേകിച്ച് ശബ്ദമൊന്നും വരുന്നുണ്ടായിരുന്നില്ല. കംബ്രസ്സർ പോലുള്ള ഒന്നും അതിനകത്തില്ലായിരുന്നു.

ഒരഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ അതിനകത്ത് തണുപ്പ് വരാൻ തുടങ്ങി...!
അതോടെ ഞങ്ങൾക്ക് ഭയങ്കര സന്തോഷമായി.
ബാത്ത് റൂമിൽ കൊണ്ടു പോയി നന്നായി കഴുകി വൃത്തിയാക്കി.
ചുവന്ന കളറായിരുന്നു അതിന്.
ഒരു പുതു പുത്തൻ എന്നേ തോന്നൂ.
അന്നു മുതൽ ഞങ്ങളുടെ ആവശ്യത്തിനുള്ള ഫ്രിഡ്ജ് ആയി.
അന്നു മുതൽ പഴയതുപോലെ അന്നന്നു തന്നെ കറികൾ തിന്നു  തീർക്കേണ്ടി വന്നില്ല.
എല്ലാം അടുത്തനേരത്തേക്കായി ഫ്രിഡ്ജിൽ എടുത്തു വക്കും.
അതോടെ ഓരോ നേരവും കഴിക്കുന്ന കറിയുടെ അളവിലും കുറവു വരുത്തി.
അത് ചിലവ് കുറക്കാൻ സഹായകമായി.
ഇതൊന്നും സീക്കുവിന് ദഹിച്ചില്ല.
ഇതല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ഞങ്ങൾ തുറന്നു പറഞ്ഞു.
ഇവിടെ പിടിച്ചു നിൽക്കണ്ടെ ഞങ്ങൾക്ക്...
സീക്കുവിന് അത് വേണ്ട.
വെറുതെ കിട്ടുന്ന കാശാണ്. അവനത് തിന്നും വലിച്ചും തീർത്താൽ മതി.

അവൻ വന്നിട്ട് എത്രയോ മാസമായി.
ഒരു മാസത്തെ പോലും ശമ്പളം അവരുടെ കമ്പനി കൊടുത്തില്ല.
ആ കമ്പനി സീക്കുവിനെ തിരിഞ്ഞു നോക്കിയതേയില്ല...!

പള്ളിയിൽ നിന്നും  കൈ നീട്ടി ഇരന്നും അല്ലാതെയും കിട്ടുന്നത്  കൂട്ടി വച്ച് ആദ്യമായി നാട്ടിലേക്കവൻ അയ്യായിരം രൂപയുടെ ഡ്രാഫ്റ്റെടുത്തയച്ചു...!
അതും തിന്നും വലിച്ചും തീർക്കാതിരിക്കാൻ ഞങ്ങൾ വളരെ നിർബ്ബന്ധിച്ചതുകൊണ്ടു മാത്രം.
അബ്ദുൾ ആണ് എല്ലാ സഹായവും ചെയ്തു കൊടുത്തത്.

പിന്നീടവൻ കിട്ടുന്ന കാശിന്റെ കണക്ക് ഞങ്ങളോട് പറയാറില്ല.
മാസാവസാനം ഭക്ഷണ വകയിൽ തരാനുള്ളത് മാത്രം തരും.
അവന്റെ സ്വഭാവം മനസ്സിലായതോണ്ട് ഞങ്ങളൊന്നിനും നിർബ്ബന്ധിക്കാറുമില്ല.

എങ്ങനെയൊക്കെയോ ഞങ്ങൾ മൂന്നു വർഷം കടത്തി വിട്ടു.
ആകെ കൂടി കിട്ടിയത് ഒരു കൊല്ലത്തെ ശമ്പളം മാത്രം.
ബാക്കി രണ്ടു കൊല്ലത്തെ ശമ്പളം കുടിശ്ശികയായിത്തന്നെ കിടന്നു.
അബ്ദുൾ മാത്രമായിരുന്നു ഞങ്ങളിൽ വിവാഹിതൻ.
ഭാര്യയുടെ മുഖം പോലും മറന്നു പോയെന്നു പറഞ്ഞ് കിടന്ന് സങ്കടപ്പെടുന്നതു കാണാം.

ഒരു ദിവസം അബ്ദുൾ മക്കയിൽ നിന്നും കൊണ്ടു വന്നത് ചിരിക്കാൻ വക നൽകിയ ഒരു ലുങ്കി ന്യൂസ് ആയിരുന്നു.
“സദ്ദാം ഹുസ്സൈൻ കുവൈറ്റ് ഒരു രാത്രി കൊണ്ട് പിടിച്ചടക്കിയത്രെ...!!!”
ഞങ്ങൾ അത് വിശ്വസിച്ചില്ല. ചിരിച്ചു തള്ളി.
ഈ മലബാറികൾക്ക് വേറെ ഒരു പണിയുമില്ലെ...?
അതിനു മുമ്പിറങ്ങിയ മറ്റൊരു ലുങ്കി ന്യൂസും ഞങ്ങൾ ചിരിച്ചു തള്ളിയിരുന്നു.
ജിദ്ദയിലോ മറ്റോ വച്ച് കൂടിയ ഗൾഫ് എണ്ണരാജാക്കന്മാരുടെ യോഗത്തിൽ വച്ച് കുവൈറ്റിന്റെ എണ്ണപ്പാടത്തിന്റെ ഉടമാവകാശം ഉന്നയച്ചതിന് സദ്ദാം ഹുസ്സൈന്റെ മുഖത്തേക്ക് കുവൈറ്റ് രാജാവ് കാർപ്പിച്ചു തുപ്പിയത്രെ..!
ഈ ലുങ്കിക്കാർക്ക് തിന്നട്ട് ഇരിക്കപ്പൊറുതിയില്ലാഞ്ഞിട്ട് പടച്ചുണ്ടാക്കി വിടുന്നതാ ഇതൊക്കെ....
ഇതിലൊന്നും ഒരു കാര്യോണ്ടാവില്ല.
അന്നന്നു വാർത്തകളറിയാൻ നിവർത്തിയില്ലാത്തോരെ ഈ ലുങ്കി ന്യൂസ്സുകാര് എത്രയാ പറ്റിച്ചേക്കണേന്നറിയോ...?

പിറ്റേ ദിവസം എഞ്ചിനീയർ ‘റോത്ത’ വന്നപ്പോൾ പറഞ്ഞു.
“നാട്ടിൽ പോകണമെങ്കിൽ കമ്പനി ടിക്കറ്റ് കൊടുക്കുന്നുണ്ട്. പക്ഷേ, കുടിശ്ശികയൊന്നും തരില്ല. അത് ഇപ്പോൾ വേണ്ടാന്നുള്ളവർക്ക് പോയിട്ടു വരാം. ഒരു മാസത്തിൽ കൂടുതൽ ലീവ് കിട്ടുകയുമില്ല. ഒരു സൈറ്റിൽ നിന്നും ഒരാളെ മാത്രമേ വിടുകയുള്ളു. അയാൾ തിരിച്ചു വന്നിട്ട് അടുത്തയാൾ...!!”
അതുകേട്ട് ഞങ്ങൾ തുള്ളിച്ചാടി...!!!

അന്നു തന്നെ റോത്തയോടൊപ്പം അബ്ദുൾ കമ്പനി ഓഫീസ്സിലേക്ക് പോയി.
ഭാര്യാദുഃഖം സ്വന്തമായുള്ള അബ്ദുളിന് ഞങ്ങൾ രണ്ടു പേരും പൂർണ്ണ സമ്മതം നൽകി.
അതില്ലാത്ത ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞിട്ടായാലും മതിയല്ലൊ.
എങ്ങനെയെങ്കിലും ഭാര്യയെ കാണാനുള്ള ധൃതിക്ക് കിട്ടാനുള്ള പണമൊന്നും പ്രശ്നമായില്ല.
ടിക്കറ്റെങ്കിൽ ടിക്കറ്റ്. അത് മതി. അത് മാത്രം മതി...!!
അയാൾ ഓഫീസ്സിൽ നിന്നും കൊണ്ടു വരുന്ന സന്തോഷവാർത്തക്കായി ഞങ്ങളും കാത്തിരുന്നു....

   ബാക്കി നവംബർ  1-ന്.  ആദ്യ പരോൾ.....

Wednesday 1 October 2014

നോവൽ. മരുഭൂമി.(25)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ.

തുടർന്നു വായിക്കുക...

പുതിയ മക്കീന...

ആ ജീപ്പുകാരൻ ഈ ഗ്രാമത്തിന്റെ പ്രധാന ‘മുത്തവ’ ആയിരുന്നു...!!!
നിസ്ക്കാര സമയങ്ങളിൽ രണ്ടോ മൂന്നോ പോലിസ്സുകാർ അകമ്പടി ആയി ഉണ്ടാകും കൂടെ.
‘അമീർ’ കഴിഞ്ഞാൽ ഒരു പക്ഷെ, ഗ്രാമത്തിലെ അധികാരി ഇദ്ദേഹമായിരിക്കും.
‘മുത്തവ’ ആശുപത്രിയിൽ വരുമ്പോൾ മാനേജർ ഉമ്മറും ഡോക്ടർമാരും വളരെ ഭവ്യതയോടേയും ബഹുമാനത്തോടെയും പെരുമാറുന്ന ഒരേയൊരു വ്യക്തി...!
സീക്കുവിന്റെ പള്ളിയുടെ പ്രധാനിയും ഈ മുത്തവ തന്നെ..!!
മുത്തവയെക്കുറിച്ച് കേട്ട സീക്കു ഞെട്ടി വിറച്ചു....!!!
വാങ്ങിക്കൊണ്ടു വന്ന സിഗററ്റിൽ ഒരു പായ്ക്കറ്റ് ഇരുന്നയിരുപ്പിൽ വലിച്ചു തീർത്തു...!!!

വൈകുന്നേരം ആശുപത്രിയിൽ ചെന്ന് അസ്സർബായിയെ കണ്ടു.
സീക്കുവിനു പറ്റിയ അബദ്ധം ഞങ്ങൾ ഏകസ്വരത്തിൽ വിവരിച്ചു കൊടുത്തു.
ചുരുങ്ങിയ ദിവസത്തെ പരിചയം കൊണ്ട് സീക്കുവിൽ ഒരു സ്വൽ‌പ്പം വട്ടിന്റെ ലക്ഷണം അസ്സർബായിയും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട്  മുത്തവയോട് പറഞ്ഞ് വല്ല പ്രതികാര നടപടിക്കും തുനിയാതിരിക്കാൻ വേണ്ട മുൻ‌കരുതൽ എടുത്തോളാമെന്ന് അസ്സർബായി ഏറ്റു. അസ്സർബായിയുടെ അയൽ‌പക്കത്താണ് മുത്തവയുടെ വീട്.
മുത്തവയുടെ അടുത്ത ആളാണു താനും.

അമീർ പറഞ്ഞതു പോലെ തന്നെ ചെയ്തു.
ഒരു പുതിയ മക്കീന- ജനറേറ്റർ അമാറക്കും പള്ളിക്കും ഇടക്കായി പുറം‌പോക്കിൽ ഒരു ഷെഡ് കെട്ടി ഉറപ്പിച്ചു.  അമാറയിലും പള്ളിയിലും ഏസി ഉൾപ്പടെ സകലതും ഓടിക്കാൻ ഈയൊരെണ്ണം മതി. പക്ഷേ, അപ്പോഴും അമീർ പഴയ പിച്ചത്തരം വിട്ടില്ല.

കാലത്ത് പത്തു മുതൽ പന്ത്രണ്ട് വരേയും വൈകീട്ട് ഇരുട്ടുന്നതിന് മുൻപ് മുതൽ രാത്രി ഒൻപത് മണി വരെയും മാത്രം...!
വ്യാഴവും വെള്ളിയും വൈകുന്നേരം മാത്രവും.
സീക്കുവിന്റെ കിടപ്പ് പള്ളിയിലേക്ക് മാറ്റാൻ അതുകാരണം കഴിഞ്ഞില്ല.
രാത്രിയിൽ ഏസിയില്ലാതെ എങ്ങനെ കഴിഞ്ഞു കൂടും..?

മുത്തവ സീക്കുവിനെ തിരിച്ചറിഞ്ഞെങ്കിലും കുഴപ്പമൊന്നും ഉണ്ടാക്കിയില്ല.
അസ്സർബായിയുടെ പിൻബലം അത്രക്ക് ശക്തമായിരുന്നു.
അതിനു പകരം ഒരു ശിക്ഷ കൊടുത്തു.
അഞ്ചു നേരം മുടക്കമില്ലാതെ കൃത്യമായി പള്ളിയിൽ ബാങ്ക് വിളിക്കുക...!
പള്ളിയിൽ ബാങ്കു വിളിയും നിസ്കാരവും കഴിഞ്ഞിട്ടുള്ള സമയം മാത്രം ഓടി ഞങ്ങളുടെ മുറിയിൽ വരും. വെളുപ്പിന് എഴുന്നേറ്റ് പോകാൻ മാത്രം മടി. ഞങ്ങൾ അലാറം വച്ച് കുത്തിയെഴുന്നേൽ‌പ്പിച്ച് വിടും.

ഒരു ദിവസം വൈകുന്നേരം ഞാൻ ജനറേറ്റർ ഓടിക്കാൻ വെള്ളമെടുക്കാനായി പള്ളിയിൽ ചെല്ലുമ്പോൾ മഗ്‌രീബ് നിസ്കാരത്തിനായുള്ള ബാങ്കു വിളിയിലാണ് സീക്കു.
നല്ല ഈണത്തിൽ ആവുന്നത്ര ഉച്ചത്തിൽ, ആ ഹാളിലെ മുഴക്കവും കൂടി ആവുമ്പോൾ കേൾക്കാൻ നല്ല ഇമ്പം. ഞാൻ സ്വൽ‌പ്പ നേരം അത് നോക്കി നിന്നു.
ഒരു മൈക്ക് കൂടി ഉണ്ടായിരുന്നെങ്കിൽ....?
മൈക്ക് ഒക്കെ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. കറന്റ് മാത്രം മതി.
പക്ഷെ, അത്ര നേരത്തെ ജനറേറ്റർ ഓടിക്കാൻ അനുവാദമില്ല. പിന്നെന്തു ചെയ്യും...? വൈകുന്നേരം കൃത്യമായൊരു സമയം അമീറ് പറഞ്ഞിട്ടില്ല.
ഇരുട്ടിയിട്ട് മതിയെന്നാണ് പറഞ്ഞിരിക്കുന്നത്.
ഞാൻ ഒതു എടുക്കുന്ന മുറിയിൽ കയറി ജനറേറ്ററിൽ ഒഴിക്കാനുള്ള വെള്ളമെടുത്തു കൊണ്ടിരിക്കുമ്പോൾ സീക്കുവിന്റെ ബാങ്കു വിളി അവസാനിച്ചിരുന്നു.
തിരിഞ്ഞു നടക്കുന്ന സീക്കുവിന്റെ കയ്യിൽ നേരത്തെ വന്ന് നിസ്ക്കാരത്തിനായി കാത്തിരിക്കുന്നവരിൽ ചില പെണ്ണുങ്ങൾ റിയാലുകൾ വച്ചു കൊടുക്കുന്നു...!
സീക്കു അത് ചിരിച്ചു കൊണ്ട് വാങ്ങി പോക്കറ്റിലിടുന്നു, ചിരപരിചിതനെപ്പോലെ...!

ആശുപത്രിയിൽ വന്ന് കൂട്ടുകാരോട് ഈ വിവരം പറഞ്ഞു.
തൽക്കാലം നമ്മൾ അറിഞ്ഞതായി ഭാവിക്കേണ്ടെന്ന് തീരുമാനിച്ചു.
അതുകൊണ്ട്  ഞങ്ങൾ ആരും അതിനേക്കുറിച്ച് സംസാരിച്ചതുമില്ല.

ദിവസങ്ങൾ പിന്നേയും കടന്നുപോയി.
ഒരു വ്യാഴാഴ്ച വൈകുന്നേരം അമീർ ഉണ്ടാവില്ലെന്ന ധൈര്യത്തിൽ സന്ധ്യയാകുന്നതിനു മുൻപേ തന്നെ ജനറേറ്റർ സ്റ്റാർട്ടാക്കി. സീക്കു പറയാതെ തന്നെ ഞാൻ സ്വയം ചെയ്തു കൊടുത്തതാണ്.
മൈക്കിൽ  കൂടി ഒഴുകി വരുന്ന അവന്റെ ബാങ്ക് വിളി കേൾക്കാൻ വേണ്ടി മാത്രം.
വളരെ ഇമ്പമായിരുന്നു അത് കേൾക്കാൻ...!
പലയിടത്തും വയസ്സന്മാരായ മുത്തവമാരാണ്, ശ്വാസം കിട്ടാത്തതുകൊണ്ട് ഒരു ആചാരം പോലെയേ ബാങ്ക് വിളി തോന്നാറുള്ളു..
അവന്റെ തൊണ്ടയുടെ വിറയലും അതിനകത്തെ മുഴക്കവും കൂടിച്ചേർന്ന് കേട്ട് നിൽക്കാൻ തോന്നിപ്പോകുമായിരുന്നു. ബാങ്ക് വിളി അവസാനിച്ചതും ഞാൻ തിരിഞ്ഞു നടന്നു. ഞാൻ ബാങ്കു വിളി റോഡിൽ നിന്ന് കേൾക്കുന്നതും അത് കഴിഞ്ഞ് ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുന്നതും അമാറയിലെ പോലീസ്സുകാർ കാണുന്നുണ്ടായിരുന്നു. അവരും പുറത്തിറങ്ങി നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ആ പുതുശബ്ദം.
ഞാൻ പറഞ്ഞു.
“എന്റെ കൂട്ടുകാരനാ അത്....!”

അബ്ദുൾ പോകുന്ന ദിവസങ്ങളിൽ നിസ്ക്കാരത്തിലും പങ്കെടുത്തിട്ടേ വരികയുള്ളു.
സീക്കുവിന്റെ ബാങ്കു വിളി കേൾക്കുന്ന അറബികൾ പ്രത്യേകിച്ച് പെണ്ണുങ്ങൾ അവന് കാശ് നീട്ടുന്നത് കൂടാതെ അവനും മറ്റുള്ളവരുടെ നേരെ കാശിനായി കൈ നീട്ടുന്നത് അബ്ദുൾ കണ്ടു പിടിച്ചു. അന്ന് രാത്രിയിൽ ഞങ്ങളവനെ ചോദ്യം ചെയ്തു.
നിവൃത്തിയില്ലാതെ അവന് സമ്മതിക്കേണ്ടി വന്നു.

അവന്റെ പോക്കറ്റിൽ നോട്ടുകൾ മടക്കിച്ചുരുട്ടി സിഗററ്റ് പാക്കറ്റിനകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഞങ്ങൾ കൊടുക്കുന്ന ലണ്ടൻ സിഗററ്റാണ് അവൻ ഞങ്ങളുടെ മുന്നിൽ വച്ച് വലിച്ചുകൊണ്ടിരുന്നത്. അപ്പോഴൊന്നും അവന്റെ കയ്യിൽ  ചില്ലിക്കാശുള്ളതായി ഭാവിച്ചിരുന്നില്ല.
പണം സൂക്ഷിക്കുന്ന ലണ്ടൻ സിഗററ്റിന്റെ പാക്കറ്റിൽ അവനുമാത്രമായി 555-ന്റെ സിഗററ്റും സൂക്ഷിച്ചിരുന്നു...!
എന്നിട്ടും ഞങ്ങൾ നീരസത്തിനൊന്നും പോയില്ല.
കണക്കെഴുതി വച്ചിരുന്ന, ഞങ്ങൾക്ക് തരേണ്ടിയിരുന്നത് മാത്രം പിടിച്ചു വാങ്ങി.
ഭക്ഷണത്തിന് കാശ് തരാൻ തുടങ്ങിയതോടെ അവന്റെ സ്വഭാവത്തിലും മാറ്റം വന്നു.
ദിവസവും ചിക്കനായാലെന്താ കുഴപ്പം...?
ഈ മോരും അച്ചാറുമല്ലാതെ മറ്റൊന്നും നിങ്ങൾക്കുണ്ടാക്കാനറിയില്ലേ....?
ഞങ്ങൾ സ്വയം കടിച്ചമർത്തിയതേ ഉള്ളു.

വന്ന കാലം മുതൽ താങ്ങും തണലുമായിരുന്ന ഉസ്മാനും മൊയ്തുവും ഇതിനകം അവിടന്ന് പോകേണ്ടി വന്നത് ശരിക്കും ഇരുട്ടടിയായി. അവരുടെ കമ്പനിക്ക് ആ വർഷം പുതിയ കോൺ‌ട്രാക്റ്റ് കിട്ടിയില്ല. അവരെ നാട്ടിലേക്ക് കയറ്റി വിടാനായിരുന്നു കമ്പനി തെയ്യാറായത്.
അതറിഞ്ഞ മൊയ്തുവിന്റെ പാർട്ടൈം പണിയുടെ അറബി- ഞങ്ങൾക്ക് എപ്പോഴും ഒട്ടക ഇറച്ചി കൊണ്ടുത്തരുന്ന, അവർക്ക് രണ്ടു പേർക്കും പുതിയ വിസ അടിച്ചു കൊടുത്തു...!

ഉസ്മാന് അറബിയുടെ മെക്കയിലെ വീട്ടിലും മൊയ്തുവിന് ഞങ്ങളുടെ ഗ്രാമത്തിലെ വീട്ടിലുമായിരുന്നു പണി. ഗ്രാമത്തിലെ വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നുമില്ല.
അതിനാൽ പത്ത് ആടിനെ വാങ്ങി മൊയ്തുവിനെ ഏൽ‌പ്പിച്ചു. അതിന്റെ പിന്നാലെ നടക്കേണ്ടി വന്നാൽ മാത്രം ഉപയോഗിക്കാനായി ഒരു ജോടി നല്ല ചെരുപ്പും വാങ്ങിക്കൊടുത്തു.
എന്നിട്ട് പറഞ്ഞു.
“നീ ഇത്ങ്ങടെ പിന്നാലെയൊന്നും ആ മലകൾ കയറി പോകേണ്ട. ഇവിടിരുന്നാൽ മതി. ആടുകൾ വൈകുന്നേരമാവുമ്പോൾ തനിയേ വന്നോളും. മലയിലെ മുള്ളുകൾ കാലേൽ കയറിയാൽ പിന്നെ ആ മുറിവ് പൊറുക്കില്ല...! ഏതെങ്കിലും കാരണവശാൽ മലയിലേക്ക് പോകേണ്ടി വന്നാൽ ഈ ചെരിപ്പിടാൻ മറക്കരുത്...!!”
അതായിരുന്നു ആ നല്ലവനായ അറബി...!
അദ്ദേഹവും മക്കയിലേത്തന്നെ ഒരു പള്ളിയിലെ മുത്തവയായിരുന്നു.

മൊയ്തു ആശുപത്രിയിൽ നിന്ന് പോയിട്ടും ഞങ്ങൾക്കുള്ള ഒട്ടകയിറച്ചിയുമായി ഇടക്കൊക്കെ ഞങ്ങളേത്തേടി വരുമായിരുന്നു. അന്ന് വെള്ളിയാഴ്ച അബ്ദുൾ മൊയ്തുവിനൊപ്പം മക്കയിൽ പോയിരുന്നു. ഉച്ച കഴിഞ്ഞ നേരത്താണ് ആമ്പുലൻസ് ഡ്രൈവർ യൂസഫ് വന്നത്. രണ്ടാഴ്ച മുൻപേ അവൻ പറഞ്ഞിരുന്നതാണ്, അവന്റെ വീട്ടിലെ ഏസി ഒന്നും ഓടുന്നില്ലെന്ന്. ഞാൻ വരാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നതാണ്. അബ്ദുൾ ഇല്ലാത്തതു കൊണ്ട് സച്ചിയെ ഡ്യൂട്ടിക്കിട്ട് ഞാൻ ഒറ്റക്ക് യൂസഫിനോടൊപ്പം പോയി.

അവൻ ശരിക്കും ഒരു ‘ബദു’വായിരുന്നു.
അവിടത്തെ ആദിവാസി ജനതയിൽ‌പ്പെട്ട ഒരുവൻ എന്നു വേണമെങ്കിൽ പറയാം. ആടും ഒട്ടകവും വളർത്തി മലമടക്കുകളിലും മരുഭൂമികളിലുമാണ് താമസം. ‘അട്ടയെ പിടിച്ച് മെത്തയിലിട്ടാൽ കിടക്കുമോ’ യെന്ന് ചോദിക്കുന്നതുപോലെയാണ്, നമ്മുടെ ആദിവാസികളെപ്പോലെ തന്നെയാണ് അവർ. നല്ല വീടും സൌകര്യങ്ങളും വെറുതെ കൊടുത്താലും അതൊന്നും ഉപയോഗിക്കാതെ മലയിലും മരുഭൂമിയിലും താമസിക്കാൻ ഇഷ്ടപ്പെടുന്നവരത്രെ ഈ ബദുക്കൾ.

മെയിൻ റോഡിൽ നിന്നും മലമടക്കുകൾ താണ്ടി താഴ്‌വാരത്തിലൂടെ വളഞ്ഞ് പുളഞ്ഞ് വണ്ടി പൊയ്ക്കോണ്ടിരുന്നു. പ്രത്യേകിച്ച് റോഡുകളൊന്നുമില്ല. ഇടക്കൊക്കെ മറ്റു അറബികളുടെ ടെന്റുകൾ കാണുന്നുണ്ട്.

ഞാൻ വിചാരിച്ചിരുന്നതു പോലെ സുഖലോലുപത നിറഞ്ഞതായിരുന്നില്ല അവരുടെ ജീവിതം.
മേൽക്കൂര ടിൻ ഷീറ്റുകൊണ്ട് പൊതിഞ്ഞതായിരുന്നു. ഈ പൊരിയണ ചൂടിൽ എങ്ങനെയാണവർ കഴിച്ചു കൂട്ടുന്നതെന്ന് ആലോചിക്കാതിരുന്നില്ല. ഗൾഫിനെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള സമ്പന്നതയുടെ  ഒരു മറുവശമായിരുന്നു എനിക്ക് കാണാൻ കഴിഞ്ഞത്.

കറങ്ങിയും ഇറങ്ങിയും അവസാനം അവന്റെ വീടിന്റടുത്ത് വണ്ടി നിറുത്തി.
നാലു ചുറ്റും മലകളാണ്. പിന്നോട്ട് തിരിഞ്ഞാൽ വന്ന വഴിപോലും ഓർമ്മിക്കാനായില്ല. അവന്റെ സഹായമില്ലാതെ ഒരിക്കലും പുറത്തു കടക്കാനാവില്ല. ഏതു ദിശയിലാണ് ആശുപത്രിയെന്നോ, എത്ര ദൂരമുണ്ടെന്നോ ഒരെത്തും പിടിയും കിട്ടിയില്ല. അതോടെ ഒരു ഭയം എന്നെ പൊതിയാൻ തുടങ്ങി. അവൻ ആശുപത്രിയിലെ സ്റ്റാഫാണല്ലൊ എന്നതും, സച്ചിയുടെ മുന്നിൽ നിന്നുമാണല്ലൊ എന്നെ കയറ്റിക്കൊണ്ടു പോന്നതെന്നതുമാണ് ആകെ ഒരാശ്വാസം...!
അവിടെ മറ്റു വീടുകളൊന്നുമില്ല.
ഒരു ഒറ്റപ്പെട്ട വീടെന്നു പറയാം.
വീടിനോട് ചേർന്ന് തന്നെ ആടിന്റെ വളച്ചു കെട്ടിയ ടെന്റുമുണ്ട്.

ഞങ്ങൾ ചെന്ന ഉടനെ പർദ്ദയണിഞ്ഞ് ഒരു സ്ത്രീ ഒരു കുട്ടിയേയും ഒക്കത്തിരുത്തി അകത്തു നിന്നും പുറത്തേക്കിറങ്ങി. കണ്ണുകളൊഴികെ ആസകലം പർദ്ദയിൽ മുങ്ങിയിരുന്നു. ഈ ചൂടിലും ഇതും ധരിച്ച് എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഒരു നിമിഷം ഞാൻ അത്ഭുതപ്പെട്ടു. അവരെ നോക്കി സലാം പറഞ്ഞ് യൂസഫിനൊപ്പം അകത്തു കയറി.

ചുമരൊന്നും തേച്ചട്ടില്ല.
സിമന്റിഷ്ടികയാണ് ഭിത്തി.
അകത്ത് വെന്തുരുകുന്ന ചൂടാണ്.
അതിനകത്തെ ഏക ഫാനാണ്  ചൂടിനൊരു ശമനം.
പക്ഷേ, കറന്റില്ലാതെ എന്തു ഗുണം...?
യൂസഫ് വന്ന വഴി പുറത്തിറങ്ങി ജനറേറ്റർ ഓണാക്കി.
അതോടെ ഫാൻ കറങ്ങാൻ തുടങ്ങി.
ചൂടുകാറ്റ് കണ്ണിലടിച്ചിട്ട് പുകച്ചിലെടുക്കാനും തുറക്കാനും വയ്യാതായി.
ഞാൻ ഏയർ കൂളർ ഒന്ന് ഓടിച്ചു നോക്കിയിട്ട് പുറത്തിറങ്ങി.
വീടിനു പിറകു വശത്തേക്ക് ചെന്നു.
അരമണിക്കൂറെങ്കിലും ആ പൊരിവെയിലത്ത് നിന്നിട്ടാണ് ഒരു വിധം ശരിയാക്കിയത്.
വീണ്ടും ഞാൻ അകത്തെത്തി കൂളർ ഓണാക്കി.
ഒരിത്തിരി നേരം പിടിച്ചു തണുത്ത കാറ്റ് വരാൻ.
കാറ്റ് വന്നതോടെ യൂസഫ് പുറത്തിറങ്ങിയിട്ട് അവളോടായി പറഞ്ഞു.
“അവന് ചായ കൊടുക്ക്. ഞാനപ്പോഴേക്കും ആടുകളെ കൂട്ടി വരാം...”

അവൾ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞ് ഒരു ചെറിയ കാർപ്പെറ്റ് വിരിച്ചു തന്നു. അടിയിൽ കിടക്കുന്ന കാർപ്പെറ്റ് വളരെ മുഷിഞ്ഞതായിരുന്നു. ഞാൻ കാർപ്പറ്റിന്റെ ഒരറ്റത്ത് കൂളറിന്റെ നേരെ താഴെ പുറത്തേക്ക് നോക്കി ചുമരിൽ ചാരി ഇരുന്നു. നേരെ മുന്നിലെ വാതിലിൽ കൂടി യൂസഫ് മലമുകളിലേക്ക് പോകുന്നത് കാണാമായിരുന്നു. മുട്ടുകാലിൽ ഇഴയുന്ന ഒരു കൊച്ചു കുട്ടി വാതിലിൽ പിടിച്ച് എഴുന്നേറ്റ് നിന്ന് ബാപ്പയെ നോക്കിക്കൊണ്ട് അവ്യക്തമായി എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾ ഫ്‌ളാസ്ക് നിറയെ ചായയും ഒരു പ്‌ളേറ്റിൽ കുറേ ഈന്തപ്പഴവുമായി എന്റെ മുന്നിൽ വന്നിരുന്നു.
പുറത്തു കാണാവുന്ന ആ കണ്ണുകളുടെ നിറം മങ്ങിയിരുന്നു...
ആ കണ്ണുകൾ വളരെ ആകർഷകമായിരുന്നു....
വാലിട്ട് സുറുമ എഴുതിയ കണ്ണുകളായിരുന്നു.....
എന്റെ നേരെ നോക്കി ചിരിച്ചതുകൊണ്ടാകും ആ കണ്ണുകൾ വല്ലാതെ കുറുകിപ്പോയിരുന്നു. ചിലപ്പോൾ എന്റെ തോന്നലാകാം.
അധിക നേരം അത് കണ്ട് നിൽക്കാൻ വയ്യാ.

കണ്ണുകൾ ഇത്ര ആകർഷകമെങ്കിൽ മുഖമെങ്ങിനെയിരിക്കുമെന്ന് ഒരു നിമിഷം ആലോചിക്കാതിരുന്ന്ല്ല. കാണാൻ കൊതിയും തോന്നിയെന്നുള്ളത് സത്യം.
അങ്ങനെ ഞാൻ ചിന്തിച്ചതിൽ തെറ്റുണ്ടോ...?
അവൾ പകർന്നു തന്ന ചായ വാങ്ങിയിട്ട് ഞാൻ മുഖം മാറ്റി, അങ്ങകലെ യൂസഫ് എവിടേയെന്ന് പരതി.  മല മുകളിൽ ആടുകളുമായി ഒളിച്ചു കളിയിലായിരുന്നു യൂസഫ്.

അവൾ പിറകിലേക്കൊന്നു തിരിഞ്ഞു നോക്കിയിട്ട് വാതിൽക്കൽ നിന്ന കുട്ടിയെ എന്തോ പറഞ്ഞ് വിളിച്ചു. കുട്ടി മുട്ടു കുത്തി വരവേ അവൾ ഒരു ഈന്തപ്പഴമെടുത്ത് ഏന്റെ നേരെ നീട്ടി.
ഞാൻ വേണ്ടെന്നു പറഞ്ഞു.
പക്ഷെ, അവൾ എന്റെ കൈ ബലമായി പിടിച്ചെടുത്ത് ഈന്തപ്പഴം കയ്യിൽ വച്ചു തന്നു...!
ആ കൈ ഒരു സ്ത്രീയുടെ കയ്യായിരുന്നില്ല. നല്ല തഴമ്പുള്ള ഒരു പുരുഷന്റെ കയ്യിനു സമം.
ഇതുകൊണ്ട് ഒരെണ്ണം കിട്ടിയാൽ കണ്ണിൽ നിന്നും പൊന്നീച്ച പറന്നതു തന്നെ...!
ആ മുഖമൊന്നു കാണണമെന്നാഗ്രഹിച്ചത് ഞാൻ അപ്പോഴേ മാച്ചുകളഞ്ഞു.
മാത്രമല്ല എന്റെ മനോഗതം അറിഞ്ഞപോലെ അവൾ തന്റെ മൂടുപടം മുകളിലേക്ക് മാറ്റി മുഖം മുഴുവൻ തുറന്നു കാട്ടിയിട്ട് ഒരു ചിരി...!!
വെളുത്ത് സുന്ദരമാകേണ്ടിയിരുന്ന ആ മുഖം മുഴുവൻ മുഖക്കുരു നിറഞ്ഞ് വികൃതമായിരുന്നു.
എനിക്ക് സങ്കടം തോന്നി.
എങ്കിലും, വാലിട്ടെഴുതിയ ആ കണ്ണുകളിലെ തീഷ്ണതയെ നേരിടാനാവാതെ ഞാൻ കണ്ണുകൾ താഴ്ത്തി.
കുട്ടി അടുത്തു വന്നതും, ഞാനെന്നെ അന്യനൊരാൾ അവിടെ തൊട്ട് മുന്നിൽ ഇരുപ്പുണ്ടെന്ന തോന്നൽ പോലുമില്ലാതെ അവൾ പർദ്ദ മാറ്റി മാക്സിയുടെ സിബ്ബ് മുകളിൽ നിന്നും താഴേക്ക് ഒറ്റ വലി...!
നിറഞ്ഞു തുളുമ്പിയ, വെളുത്തു ചുമന്ന പാൽക്കുടങ്ങൾ രണ്ടും ദേ കിടക്കുന്നു.....!!
അപ്രതീക്ഷിതമായി അതു കണ്ട് വിറച്ചു പോയ എന്റെ ശ്വാസവും നിലച്ചു പോയി....!
ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു....!!
ഒറ്റ നിമിഷം കൊണ്ടു തന്നെ വിയർത്തു കുളിച്ചു...!!
ആ മുഖമൊന്നു കണാനാഗ്രഹിച്ചത് നേരാ...!
പക്ഷേ,  ഇവളിതെന്തിന്റെ പുറപ്പാടാ ന്റീശ്വരാ....?!!


ബാക്കി  ഒക്ടോബർ 15-ന്.   ഓസ്സിലൊരു ഫ്രിഡ്ജ്...

Monday 15 September 2014

നോവൽ. മരുഭൂമി. (24)


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി.
സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി.

തുടർന്നു വായിക്കുക...

മൂന്ന് അഞ്ചിന്റെ സിഗററ്റ്...

ഇവന്റെ തലക്ക് വല്ല കുഴപ്പവുമുണ്ടോന്ന് ഞാൻ കണ്ണുകൾകൊണ്ട് അബ്ദുളിനോട് ചോദിച്ചു. അയാളും അങ്ങനെ സംശയമുണ്ടെന്ന മട്ടിൽ തല കുലുക്കി.
“അല്ല. ഈ പള്ളിയിൽ എങ്ങനെ വന്നു പെട്ടു...?”
“അതാ ഞാൻ പറഞ്ഞെ.. എല്ലാ പാപങ്ങളും അനുഭവിച്ചു തീർക്കാൻ എന്റെ ബാപ്പ ചെയ്ത കൊലച്ചതിയാ.. ഏസിയും വെള്ളവും ഭക്ഷണവും ഇല്ലാത്ത, മനുഷ്യരാരും താമസിക്കാത്ത ഈ കുഗ്രാമത്തിലെ ആ പള്ളിയിലെ ‘തൂത്തു തുടച്ചു വൃത്തിയാക്കൽ’ പണി...!!?”
അത് ഞങ്ങൾക്ക് ‘ക്ഷ’ പിടിച്ചു...!

അന്നു മുതൽ ഞങ്ങൾ കൂട്ടുകാരായി...
ഭക്ഷണം ഉൾപ്പടെ ഞങ്ങൾ പങ്കു വച്ചു.
സീക്കുവിന് കമ്പനി ഇരുന്നൂറ് റിയാൽ കൊടുത്തിരുന്നു. അത് ഒരാഴ്ചകൊണ്ട് കാലിയാക്കി. തീർന്നു പോയത് അറിഞ്ഞില്ലത്രെ. അത് കിട്ടിയപാടെ ആദ്യം വാങ്ങിയത് മൂന്ന് 5-ന്റെ സിഗററ്റാണ്. കാരണം നാട്ടിൽ വച്ച് ഒരു ഗൾഫ്കാരൻ അയാളെ കൊച്ചാക്കിയത്രെ.
സീക്കുവിന് റോത്ത്മാൻ സിഗററ്റ് ഒരെണ്ണം കൊടുത്തിട്ട് ഗൾഫ്കാരൻ 555-ന്റെ സിഗററ്റ് കത്തിച്ച് വലിച്ചുവത്രെ. അന്ന് സീക്കു ശപഥം ചെയ്തു, ഗൾഫിലെങ്ങാൻ പോകാൻ ഭാഗ്യം കിട്ടിയാൽ 555 മാത്രമേ വലിക്കൂന്ന്. ഉണ്ടില്ലെങ്കിലും 555-ന്റെ കാര്യം മാത്രം മറന്നില്ല. ആഡ്വാൻസ് കിട്ടിയ ഇരുന്നൂറ് തീരാൻ ഒരാഴ്ച പോലും എടുത്തില്ല. തീരുമ്പോൾ വീണ്ടും കിട്ടുമെന്നായിരുന്നു പ്രതീക്ഷ.
പക്ഷേ, ഈ പള്ളിയിൽ വന്നിട്ട് അറബികൾ വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റികളുടെ പേര് നോക്കാൻ പോലും സീക്കു നിന്നില്ല. കിട്ടിയ കുറ്റികളെല്ലാം പെറുക്കിയെടുത്ത് വലിച്ചാണ് ജീവൻ നില നിറുത്തിയത്...!
ഇപ്പോൾ ഞങ്ങൾ കൊടുത്ത ‘ലണ്ടൻ’ സിഗററ്റിനും 555-ന്റ് സ്വാദാത്രെ...!

നിന്ന നിൽ‌പ്പിൽ കാര്യങ്ങൾ കവിതയായി ചൊല്ലാൻ ആള് മിടുക്കൻ....!
ശരിക്കും നിമിഷ കവിയെന്ന് പറയാവുന്നത്ര കഴിവുള്ളവൻ...
പ്രസംഗവും വഴങ്ങും. ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവ പ്രാസംഗികനായിരുന്നു.
കാറുമായി വന്ന് വിളിച്ചു കൊണ്ടു പോകുമായിരുന്നു.
പിന്നെപ്പിന്നെ അവരൊക്കെ തഴഞ്ഞു.
കാരണം നാട്ടിലെ പെണ്ണുങ്ങൾക്ക് കിടക്കപ്പൊറുതിയില്ലെങ്കിൽ അവരും നാറൂല്ലെ...!
ഡിഗ്രിക്ക് പോയെങ്കിലും മുഴുവനാക്കിയില്ല. കോളേജീന്ന് പുറത്താക്കി.
കാരണം പഴയതു തന്നെ.

വിശുദ്ധ ഗ്രന്ധങ്ങളായ ബൈബിളും ഖുറാനും ഭഗവദ് ഗീതയും അരച്ചു കലക്കി കുടിച്ചിട്ടുണ്ട്. അതുകൊണ്ടാണൊ വട്ടായതെന്ന് ഞങ്ങൾ മൂവരും സംശയിച്ചു.
ഇത്രയൊക്കെ ഉണ്ടെങ്കിലും സീക്കു ഒരു പെണ്ണിന്റേയും പിറകെ പോയിട്ടില്ലത്രെ...!
എല്ലാവരും അവന്റെ പിറകെ വരികയായിരുന്നു...
അങ്ങനെ ആരെങ്കിലും വന്നാൽ അയാൾ വിടുകയുമില്ല.

പിന്നെ ഒരു കാര്യമുള്ളത്, ഒരു പെണ്ണിനോടും മറ്റേ പെണ്ണിന്റെ കാര്യം അറിയിക്കാതെ കൊണ്ടു നടക്കാൻ മഹാ വിരുതൻ. എപ്പോഴെങ്കിലും ഒരുവളെ മടുക്കുമ്പോൾ (അടി പാഴ്സൽ വരുമെന്ന് സംശയം തോന്നുമ്പോൾ) മറ്റേ പെണ്ണിന്റെ കാര്യം അബദ്ധവശാലെന്നോണം എടുത്തിടും. അതോടെ അവൾ ഒരു കരച്ചിലും പിഴിച്ചലും നടത്തി സ്വയം വിരമിക്കും.

തൊട്ടയൽ‌പക്കത്തെ പെൺ‌ക്കൊച്ചിനെയാണ് അവസാനം കൊണ്ടു നടന്നത്.
അതിത്തിരി പിശക് പറ്റി...
പാവം പെണ്ണായിരുന്നു...
വല്ലാതെ വിശ്വസിച്ചു പോയി...
മുൻ‌കരുതലൊന്നും എടുത്തില്ല...!
കുളി തെറ്റിയത് പെണ്ണിന്റെ അമ്മക്ക് മനസ്സിലായി...
അതോടെ അടിയായി പിടിയായി നെഞ്ചത്തടിയായി വീട്ടിനകത്ത് ആകെ ബഹളം...
വിവരം രഹസ്യമായി കേട്ട സീക്കുവിന്റെ  ഉമ്മ ബാപ്പാനെ വിവരം ധരിപ്പിച്ചു.
പിന്നെ സീക്കു വീട്ടിലെത്തിയില്ല...!
ഇടക്കു വച്ച് ബാപ്പ സീക്കുവിനെ തട്ടിക്കൊണ്ടു പോയി ബോംബെ വഴി ഇൻഡ്യക്ക് വെളിയിൽ കൊണ്ടു കളയാൻ ഏർപ്പാടാക്കി...!
ആ ഏർപ്പാടാ... ഇവിടം വരെ എത്തിയത്.

ഭക്ഷണം കൂടാതെ അത്യാവശ്യം സിഗററ്റു പോലുള്ള ചിലവിനും കാശ് ഞങ്ങൾ തന്നെ കൊടുക്കണം...
‘വേലിക്കിലിരുന്ന പാമ്പിനെയെടുത്ത് കഴുത്തിലിട്ടെന്ന് ’ പറഞ്ഞതുപോലെയായി ഞങ്ങളുടെ സ്ഥിതി.
കണക്കെല്ലാം ഞങ്ങൾ എഴുതിവക്കും.
എന്നെങ്കിലും അയാൾക്ക് ശമ്പളം കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല.
‘ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്നാണല്ലൊ’ പ്രമാണം.
കയ്യിൽ വരുന്ന സിഗററ്റെല്ലാം കുമാകുമാന്ന് വലിച്ച് തള്ളും.
വായിൽ നിന്നും പുക വളയങ്ങളായി അന്തരീക്ഷത്തിൽ വിട്ട് രസിക്കുന്നത് ഹോബി.

അന്നൊരിക്കൽ ഉച്ചക്ക് ഊണു കഴിഞ്ഞ് സിഗററ്റിനായി കൈ നീട്ടിയപ്പോൾ ആരുടെ കയ്യിലും ഇല്ലായിരുന്നു. വാങ്ങിക്കൊണ്ടു വന്നാൽ വലിക്കാമെന്നായി ഞങ്ങൾ.
ഞങ്ങൾ ഈ വെയിലത്ത് പോകാറില്ല. സന്ധ്യ മയങ്ങും‌ നേരത്താണ് കടയിൽ പോക്ക്. സീക്കുവിന് അപ്പോൾത്തന്നെ വലിച്ചേ തീരു.
അവൻ കാശും വാങ്ങി ആ  പൊരിയണ വെയിലത്ത് ഒറ്റക്ക് നടന്നു.
മൂന്നു കിലോമീറ്റർ പോകണം.
ഇടക്കെങ്ങും ഒരു തണൽ പോലും ലഭ്യമല്ല.

കുറേ നടന്നപ്പോൾ ഒരു ജീപ്പ് വന്നു.
ഡ്രൈവർക്ക് സീക്കുവിന്റെ പൊരിവെയിലത്തെ നടത്തം കണ്ടപ്പോൾ സഹതാപം തോന്നി. അയാൾ സീക്കുവിന്റെ അടുത്ത് വണ്ടി നിറുത്തി. ഡോർ തുറന്നു കൊടുത്ത് കയറാൻ പറഞ്ഞു. സീക്കുവിന്  ആ മനുഷ്യനോട് തോന്നിയ ബഹുമാനത്തിനും നന്ദിക്കും കണക്കില്ലായിരുന്നു.
അത് മുഴുവൻ കയറി ഇരുന്ന ഉടനെ ഒരു താങ്ക്സിലൂടെ അറിയിച്ചു...!
അത് കേട്ടതും ഡ്രൈവർക്ക് ഒരു  സംശയം.
ഉടനെ ചോദിച്ചു.
“നിന്റെ  പേരെന്താ...?”
“സീക്കു..”
“എന്താ...?!”
“സീ..ക്കൂ...!!”
“നീയെവിടെ ജോലി ചെയ്യുന്നു...?”
അവൻ ആലോചിച്ചു. പള്ളിയിലാണെന്നു പറയണ്ട. ക്ളീനിങ് ജോലിയാണെന്നു പറയേണ്ടി വരും. അത് കുറച്ചിലാ. ആശുപത്രിയിലാണെന്നു പറയാം. അതാകുമ്പോൾ ഒരു നിലയും വിലയുമൊക്കെ ഉണ്ടല്ലൊ.
“ആ‍ശുപത്രീലാ...!”
“എവിടെ..?!”
“ആ ആശു..പത്രിയിലാ...!!”
ഡ്രൈവർ ഒന്നു ഞെട്ടിയോ എന്തോ..!

ആശുപത്രിയിൽ മുസ്ലീമല്ലാത്ത രണ്ടു പേരുണ്ടെന്ന് അറിയാം. അവരെ അത്ര പരിചയമില്ലെങ്കിലും  അവരിലൊരുത്തനാവും ഇവൻ...!
സീക്കുവിന്റെ മുഖത്തു നോക്കി ബ്രേക്കിൽ ഒറ്റച്ചവിട്ട്...!?
സീക്കുവിന്റെ നെഞ്ചിൻ മുന്നിലൂടെ കയ്യിട്ട് ഡോർ തുറന്ന് ഒരാക്രോശം....
“ഇറങ്ങടാ.. പുറത്ത്....!!”
സീക്കുവിന് ഒന്നും മനസ്സിലായില്ല. വായും പൊളിച്ച് പേടിച്ചിരിക്കുന്ന സീക്കുവിനെ നോക്കി അയാൾ അലറി.
“ഇറങ്ങടാ പട്ടി എന്റെ വണ്ടീന്ന്...! കാഫറുങ്ങൾക്ക് കേറിയിറങ്ങാനുള്ള വണ്ടിയല്ലിത്...!!”
അത് സീക്കുവിന് പെട്ടെന്ന് മനസ്സിലായി. വണ്ടിയിൽ നിന്നും ചാടിയിറങ്ങിയ സീക്കു അയാളുടെ മുഖത്തു നോക്കി കാറിത്തുപ്പിയിട്ട് ചീറ്റി.
“ഞാനല്ലെടാ കാഫർ നീയാ കാഫർ... !”
അതും പറഞ്ഞ് വിശുദ്ധ ഖുറാൻ മനഃപ്പാഠമാക്കിയിട്ടുള്ള സീക്കു ഒന്നു രണ്ടു ശ്ലോകങ്ങൾ നീട്ടിയങ്ങു ചൊല്ലി.  അതു കഴിഞ്ഞ് വണ്ടിക്കിട്ട് രണ്ടു ചവിട്ടും കുത്തുമൊക്കെ കൊടുത്ത് ദ്വേഷ്യത്തോടെ പറഞ്ഞു.
“പോടാ.. കാ‍ഫറേ.. പോടാ...!!”
ഇവന്റെ ഭ്രാന്ത് കണ്ട് ഒന്നു വിരണ്ടു പോയ അയാൾ വണ്ടി വിട്ടെങ്കിലും, കുറച്ചു ദൂരം ചെന്നപ്പോഴാണ് ഓർത്തത്, ആ കാഫറുക്കെങ്ങനെ ഖുറാൻ അറിയാം. അവൻ പറഞ്ഞതത്രയും ഖുറാനിലെ വചനങ്ങളാണല്ലൊ. അതും ഇത്രക്ക് തെറ്റാതെ ഈ കാ‍ഫറുക്കെങ്ങനെ ചൊല്ലാൻ പറ്റി....!!?” അതൊടെ വണ്ടി ചവിട്ടി നിറുത്തി.

സീക്കു പറഞ്ഞ ചീത്തയൊക്കെ പച്ച മലയാളത്തിലായതോണ്ട് അയാൾക്ക് പൂർണ്ണമായി മനസ്സിലായില്ലെങ്കിലും ഖുറാൻ വാചകങ്ങൾ പറഞ്ഞത് അയാൾക്ക് വെള്ളം പോലെ മനസ്സിലായിരുന്നു.
അയാൾ വണ്ടി പിന്നോട്ടെടുത്തു.
വണ്ടി പിന്നോട്ട് വരുന്നതു കണ്ട സീക്കു ഒരു നിമിഷം സംശയിച്ചു...!
ഞാൻ പറഞ്ഞ ചീത്തയത്രയും അയാൾക്ക് മനസ്സിലായോ എന്തൊ...!
സംഗതി കുഴപ്പമായോ.... ഓടിയാലോ...?
നിന്ന നിൽ‌പ്പിൽ നാലുപടും ഒരു പതറിച്ചയോടെ നോക്കി...!
പെട്ടെന്ന് ഓടി രക്ഷപ്പെടാനുള്ള ഒരു പഴുതും കണ്ടില്ല.
അപ്പോഴേക്കും വണ്ടി സീക്കുവിന്റെ മുന്നിൽ എത്തി ബ്രേക്കിട്ടു...!
പഴയതു പോലെ ഡോർ തുറന്നിട്ട് കയറാൻ ക്ഷണിച്ചു.
അഭിമാനിയായ സീക്കുവുണ്ടൊ വിടുന്നു.
കാലു കൊണ്ട് ഡോർ ചവിട്ടിയടച്ചിട്ട് കിടന്ന് അലറി.
“നീ ഇനി ആന തരാമെന്നു പറഞ്ഞാലും നിന്റെ വണ്ടിയിൽ ഞാൻ കേറില്ലടാ പട്ടി... പോടാ.... നീ നിന്റെ പാട് നോക്കി പോ...!!?”
അതും പറഞ്ഞ് ദ്വേഷ്യത്തിൽ കാർപ്പിച്ച് ഒരു തുപ്പും തുപ്പി സീക്കു നെഞ്ചു വിരിച്ച് മുന്നോട്ട് നടന്നു...!
അതും സ്ലോമോഷനിൽ...!

ഒരു പുതിയ അവതാരത്തെ കണ്ടിട്ടെന്നോണം അയാൾ തന്റെ സീറ്റിൽ ചാരിയിരുന്ന് സീക്കുവിന്റെ ആരേയും കൂസാതെയുള്ള പോക്ക് നോക്കി അന്തം വിട്ടിരുന്നു.
അയാളുടെ ജീവിതത്തിലെ ആദ്യാനുഭവം ആയിരിക്കും...!
അയാൾക്ക് തന്നെ തോന്നിക്കാണും ഇവനൊരു ഭ്രാന്തൻ തന്നെ...!
അതുകൊണ്ട് ആ ഭ്രാന്തനോട് പിന്നെ സംസാരിക്കാൻ പോയില്ല.

സിഗററ്റും വാങ്ങി രണ്ടു മൂന്നെണ്ണം ഒറ്റയടിക്ക് കത്തിച്ച് വലിച്ച്, തിരിച്ചു വന്ന് റോട്ടിൽ വച്ചു നടന്ന സംഭവം ഏകാഭിനയ ചാതുര്യയോടെ അവതരിപ്പിക്കുമ്പോഴാണ് ഞങ്ങൾ മൂവരും ഞെട്ടിയത്..!
ആ ജീപ്പുകാരൻ ഈ ഗ്രാമത്തിന്റെ പ്രധാന ‘മുത്തവ’ ആയിരുന്നു...!!!
നിസ്ക്കാര സമയങ്ങളിൽ രണ്ടോ മൂന്നോ പോലിസ്സുകാർ അകമ്പടി ആയി ഉണ്ടാകും കൂടെ.
‘അമീർ’ കഴിഞ്ഞാൽ ഒരു പക്ഷെ, ഗ്രാമീണർ ഏറ്റവും പേടിക്കുന്ന അധികാരി ഇദ്ദേഹമായിരിക്കും...!
‘മുത്തവ’ ആശുപത്രിയിൽ വരുമ്പോൾ മാനേജർ ഉമ്മറും ഡോക്ടർമാരും വളരെ ഭവ്യതയോടേയും ബഹുമാനത്തോടെയും പെരുമാറുന്ന ഒരേയൊരു വ്യക്തി...!
സീക്കുവിന്റെ പള്ളിയുടെ പ്രധാനിയും ഈ മുത്തവ തന്നെ..!!
മുത്തവയെക്കുറിച്ച് കേട്ട സീക്കു ഞെട്ടി വിറച്ചു....!!!
വാങ്ങിക്കൊണ്ടു വന്ന സിഗററ്റിൽ ഒരു പായ്ക്കറ്റ് ഇരുന്നയിരുപ്പിൽ വലിച്ചു തീർത്തു...!!!

ബാക്കി  ഒക്ടോബർ 1-ന്....  പുതിയ മക്കീന...