Sunday 1 June 2014

നോവൽ. മരുഭൂമി (17)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു.....

തുടർന്നു വായിക്കുക...

റംസാൻ.......

റംസാൻ  വരുകയാണ്. അതിനേക്കുറിച്ചാണ് അവർ പറഞ്ഞത്. അതിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് അവർ പറയുമ്പോൾ വളരെ നിസ്സാരമായിട്ടേ തോന്നിയുള്ളു. നാട്ടിലും റംസാൻ മാസം സുഹൃത്തുക്കൾ പകൽ ഭക്ഷണം കഴിക്കാതെ നോമ്പ് നോക്കുന്നത് കണ്ടിട്ടുള്ളതാണ്. ചായക്കടക്കാരൻ മമ്മദ്ക്ക സ്വയം നോമ്പു  നോറ്റുകൊണ്ട് ഞങ്ങൾക്കായി ഭക്ഷണം പാകപ്പെടുത്തിത്തരുമായിരുന്നു. അതിനുമപ്പുറം വരുമോ ഇവിടത്തെ നോമ്പെന്നായിരുന്നു ചിന്ത....!

റംസാന്റെ ആരവങ്ങളൊന്നും ഞങ്ങൾക്ക് പ്രകടമായില്ല. 
കാരണം ഞങ്ങളല്ലാതെ മറ്റാരും അവിടെയില്ലല്ലൊ. ഉസ്മാനും മൊയ്തുവും അബ്ദുളും നോമ്പു നോക്കാൻ തീരുമാനിച്ചത് വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. കൂട്ടത്തിൽ ഞാനും സച്ചിയും മാത്രമായിട്ടെങ്ങനെ ഭക്ഷണം കഴിക്കും...? 
തീർച്ചയായും അബ്ദുളിന് അതൊരു ബുദ്ധിമുട്ടാവും. മാത്രമല്ല ശമ്പളം കിട്ടിയിട്ട് മാസങ്ങളായി. അമാറയിൽ നിന്നും കിട്ടുന്നതു കൊണ്ടാണ് പട്ടിണി ഇല്ലാതെ കഴിയുന്നത്. ഗ്രാമ വാസികൾ വല്ലപ്പോഴുമേ പണിക്ക് വിളിക്കാറുള്ളു. ഈയൊരവസ്ഥയിൽ നോമ്പ് നോക്കുകാന്നു പറയുന്നത് നല്ല കാര്യമായിരിക്കുമെന്ന് ഞങ്ങൾക്കും തോന്നി. പകൽ ഭക്ഷണം വേണ്ടാത്തതു കൊണ്ട് ചിലവും കുറവ്. അങ്ങനെ ഞങ്ങളും അബ്ദുളിനൊപ്പം കൂടി നോമ്പ് നോക്കാൻ. ആദ്യ ദിവസം വലിയ കുഴപ്പമില്ലാതെ കടന്നു പോയി. രണ്ടാം ദിവസം ഉച്ചയോടടുക്കുമ്പോൾ ഉസ്മാന്റെ ഫോൺ വന്നു. 
“നിങ്ങള് കറി വല്ലതും ഉണ്ടാക്കുന്നുണ്ടോ...?”
“ഇല്ലാ.. അതെങ്ങനെ ഞങ്ങളും നോമ്പിലല്ലെ...?”
“അല്ല. പോലീസ് മുഹമ്മദ് മണം പിടിച്ച് അങ്ങോട്ട് വരുന്നുണ്ട്....?”
കേട്ടതും ഞങ്ങളൊന്നു ഞെട്ടി. 

വാതിലിൽ മുട്ടു കേട്ടതും വേഗം വാതിൽ തുറന്നു. കാരണം ഞങ്ങൾക്ക് മറയ്ക്കാനൊന്നും ഇല്ലായിരുന്നു. അവൻ മുറിയിലൊക്കെ ഒന്നു പരതി. ഒന്നും കാണാത്തതു കൊണ്ടാകും അവൻ ചോദിച്ചു. 
“എല്ലാവരും നോമ്പിലല്ലെ...” 
“ അതെ..” 
“നല്ലത് നല്ലത്...” 
അതും പറഞ്ഞവൻ ബാത്ത്‌റൂമിൽ കയറി വാതിലടച്ചു. വാഷ്ബേസിൻ തുറന്നവൻ മുഖം കഴുകുന്ന ശബ്ദം കേൾക്കാം. അതു കഴിഞ്ഞവൻ പുറത്തിറങ്ങിയിട്ട് എലി മണം പിടിക്കുന്നതു പോലെ ചുണ്ട് കൂർപ്പിച്ച് മണം പിടിക്കുന്നുണ്ടായിരുന്നു. 
ഞങ്ങൾ ബാത്ത്‌റൂമിന്റെ ജനാലയിലൂടെ നോക്കുമ്പോൾ അവൻ പടിക്കലോളം ചെന്നിട്ട് തിരിച്ച് നടന്ന് നഴ്സുമാരുടെ ക്വാർട്ടേഴ്സ് ലക്ഷ്യമാക്കി മണപ്പിച്ച് നടക്കുന്നു. 
പെട്ടെന്ന് മനസ്സിൽ ഒരു ലഡ്ഡു പൊട്ടി..! 

ഫിലിപ്പൈനി മെർലിൻ ഭക്ഷണമുണ്ടാക്കുന്ന മണമായിരിക്കും അവന് കിട്ടിയത്. അവൾ മീൻ വാങ്ങി ഉപ്പിട്ട് ഗ്രില്ലിൽ വച്ച് ചുട്ടെടുക്കുന്ന വൃത്തികെട്ട മണം വരാറുള്ളത് പെട്ടെന്ന് മനസ്സിൽ വന്നു. ഉടനെ മെർലിന് ഫോൺ ചെയ്തു. 
ഹബീബയാണ് എടുത്തത്. 
വേഗം മെർലിന് കൊടുക്കാൻ പറഞ്ഞു.  
“നീ ഭക്ഷണമുണ്ടാക്കാ...?” 
“അതെ...”  
“എന്തോന്നാ മീനാ...?” 
“അതെ...!“ 
"എങ്കിൽ വേഗം സ്റ്റൌ ഓഫാക്ക്. പോലീസ്സ് മുഹമ്മദ് മണം പിടിച്ച് വരുന്നുണ്ടങ്ങോട്ട്...!?” കേട്ടതും അവൾ ഫോൺ വലിച്ചെറിഞ്ഞ ശബ്ദം ഞാൻ വ്യക്തമായി കേട്ടു. 
പിന്നെ ശബ്ദമൊന്നുമില്ല.  

പോലീസ് മുഹമ്മദ് ക്വാർട്ടേഴ്സിന് അടുത്തു എത്തിയപ്പോഴേക്കും മണത്തിന്റെ കണക്ഷൻ പെട്ടെന്ന് നിന്നുപോയിരിക്കും. തന്നെയുമല്ല സ്ത്രീകൾ മാത്രമുള്ളതു കൊണ്ടാകും അവരെ വിളിക്കാനൊന്നും പോയില്ല. വാദി പ്രതിയാകുന്നത് എപ്പോഴെന്ന് പറയാനാകില്ലല്ലൊ. 
പോലീസ്സ് മുഹമ്മദ് കുറച്ച് നേരം അവിടെ നിന്ന് കറങ്ങിയിട്ട് വേഗം പുറത്തിറങ്ങിപ്പോയി. 
കുറച്ച് കഴിഞ്ഞപ്പോഴുണ്ട് മെർലിന്റെ ഫോൺ.
”വളരെ നന്ദീട്ടൊ... വളരെ നന്ദി. ഞാനക്കാര്യം മറന്നു പോയി...” 
“ഇപ്പോൾ പോലീസ്സ് കൊണ്ടോയേനേ.....!“
ഞാനൊന്നു പേടിപ്പിക്കാനായി പറഞ്ഞു നോക്കി. 
“എന്റെ കർത്താവേ....!“ 
“സാരമില്ല. ഒരു തവണയൊക്കെ മാപ്പ് തരും....” 
“മെർലിൻ... എന്നിട്ട് മീൻ വറുത്തത് എന്തു ചെയ്തു...?” 
“മുഴുവൻ മൊരിഞ്ഞിട്ടില്ലായിരുന്നു. ഞാൻ ചട്ടിയോടെ എടുത്ത് വാഷിംഗ് മെഷീനിൽ ഇട്ട് അടച്ച് വെള്ളമൊഴിച്ചു.....!!“ 
“ഹ..ഹാ..ഹാ..  അതെന്തിനാ...? സ്റ്റൌ ഓഫാക്കിയാൽ പോരായിരുന്നോ...?” “അവനെങ്ങാനും അകത്തു വന്നു നോക്കിയാലോന്ന് പേടിച്ചു ഞാൻ...!“ 
“ഈജിപ്ഷ്യൻ സിസ്റ്ററും ഹബീബയും പറഞ്ഞതാ എന്നോട്. ഭകഷണം ഉണ്ടാക്കിക്കഴിച്ചോ അവർക്ക് ബുദ്ധിമുട്ടില്ലാന്ന്... അതാ ഞാൻ....” 
“ആയിക്കോളൂ.. മണം പുറത്തു വരാത്ത എന്തും ഉണ്ടാക്കിക്കഴിക്കാം. മണമുള്ളത് രാത്രിയിൽ ഉണ്ടാക്കി വച്ചിരുന്നാൽ മതി....” 
എന്റെ വക ഒരു ഉപദേശവും കൂടി കൊടുത്ത് ഫോൺ കട്ടാക്കി. 

എന്റെ ഫോൺ ചെല്ലലും കേട്ടതു പാതി കേൾക്കാത്തതു പതിയെന്നു പറഞ്ഞതു പോലെ, ഫോണും വലിച്ചെറിഞ്ഞ്, ഹബീബയെ തട്ടിമാറ്റി ഓടിച്ചെന്ന് ചട്ടിയോടെ മീനെടുത്ത് വാഷിംഗ് മെഷീനിലിട്ടടച്ച് വെള്ളം ഓണാക്കി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലിരിക്കുന്ന മെർലിന്റെ ചിത്രം ഞങ്ങൾക്ക് തലകുത്തി നിന്ന് ചിരിക്കാനുള്ള വകയുണ്ടാക്കിത്തന്നു. 

ഞങ്ങൾ ഭക്ഷണം ഉണ്ടാക്കിയില്ലെങ്കിൽ പോലും എന്നും രണ്ടു മൂന്നു തവണ പോലീസ്സ് മുഹമ്മദ് ഞങ്ങളുടെ മുറിയിൽ കയറിയിറങ്ങി. ബാത്ത്‌റൂമിൽ കയറുക, മുഖം കഴുകുക ഇതാണവന്റെ സ്ഥിരം പരിപാടി. പതുക്കെപ്പതുക്കെ ഞങ്ങളും നോമ്പുമായി ഇഴുകിച്ചേരുകയായിരുന്നു. പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും ശരീരത്തിന് തളർച്ച അനുഭവപ്പെട്ടു തുടങ്ങി. നോമ്പു വിടുന്ന വൈകുന്നേരം ആദ്യമാദ്യം പഴങ്ങളൊക്കെ കഴിച്ചിരുന്നെങ്കിലും പോകെപ്പോകെ അതൊന്നും വാങ്ങാൻ ആരുടെ കയ്യിലും കാശില്ലാതെയായി. 
ആശുപത്രിയുടെ പ്രവർത്തനം പാതിരാ കഴിഞ്ഞും നീണ്ടു. 
വയറിന് അസുഖം ബാധിച്ച് വരുന്നവരുടെ എണ്ണം കൂടി. 
നോമ്പു വിടുന്ന നേരം അളവില്ലാത്ത ഭക്ഷണം അകത്താക്കുന്നതാണ് പ്രശ്നമെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് ഞങ്ങൾക്കും അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. 

പതിനഞ്ചാം ദിവസം അബ്ദുൾ പറഞ്ഞു. 
“ശ്ശെ... എനിക്കൊരു അബദ്ധം പറ്റി. വായ കഴുകുമ്പോൾ കുറച്ച് വെള്ളം അകത്തു പോയി....!“  
ഞാൻ പറഞ്ഞു.
“അതിനിപ്പേന്താ... അറിയാതെയല്ലെ... വേണമെന്നു വിചാരിച്ചിട്ടല്ലല്ലൊ....” 
“ഹേയ് എന്നാലും അത് ശരിയല്ല. ഇനിയും നോമ്പ് ഒന്നേന്ന് ആദ്യം മുതൽ തുടങ്ങണം... വയ്യാ...” 
കാശ് കയ്യിലില്ലാത്തതുകൊണ്ട് ഞങ്ങൾക്കും നിറുത്തണമെന്നുണ്ടായിരുന്നു. അബ്ദുളിനെ ഒറ്റപ്പെടുത്താൻ വയ്യാത്തോണ്ടാണ് ഒന്നും മിണ്ടാതിരുന്നത്. 
“ഇനി നമ്മൾ ഭക്ഷണം ഉണ്ടാക്കാമെന്നു വിചാരിച്ചാലും പോലീസ് മുഹമ്മദ് സമ്മതിക്കുമോ...?” 

അന്നു മുതൽ പോലീസ്സ് മുഹമ്മദിന്റ വരവും പോക്കും ശ്രദ്ധിക്കാൻ തുടങ്ങി. 
പത്തു മണിക്കു വന്നാൽ‌പ്പിന്നെ ഉച്ചക്ക് ഒരു മണിക്കവൻ വീണ്ടും വരും. പിന്നെ അവന്റെ വരവുണ്ടാകാറില്ല. ചില ദിവസങ്ങളിൽ കാലത്ത് എട്ടു മണിക്കും വരും. അതൊക്കെ നോക്കി ഒരു വിധം സമയമൊക്കെ കൃത്യമാക്കി ഞങ്ങൾ പാചകം ചെയ്യാൻ തുടങ്ങി. അരി വക്കാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. കറിയൊന്നും ഉണ്ടാക്കാറില്ല. അച്ചാർ തന്നെ ശരണം. 

അങ്ങനെ വലിയ കുഴപ്പമില്ലാതെ ദിവസങ്ങൾ നീങ്ങി. ഇരുപത്തൊന്നാം ദിവസം ഉസ്മാൻ വിശന്നു വലഞ്ഞെത്തി. കുളിച്ചപ്പോൾ കുറച്ച് വെള്ളം അകത്തു പോയത്രെ. 
ഞങ്ങളുടെ ഊണ് കഴിഞ്ഞിരുന്നെങ്കിലും, ബാക്കി ചോറിരിപ്പുണ്ടായിരുന്നു. ഉപ്പിട്ട ചോറിൽ  അച്ചാറും മാത്രം കൂട്ടി സ്വാദോടെ പാത്രം ഉള്ളം കയ്യിൽ പിടിച്ച് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വാതിലിൽ മുട്ടു കേട്ടത്...! 
പെട്ടെന്നാണ് ഒരു മണിക്കുള്ള പോലീസ് മുഹമ്മദിന്റെ സന്ദർശന സമയമാണെന്ന് ഓർത്തത്. അക്കാര്യം ഞങ്ങൾ മറന്നു പോയിരുന്നു. ചോറു പാത്രമെടുത്ത് ഒരു പേപ്പറിട്ട് മൂടി കട്ടിലിൽ കിടക്കക്കടിയിൽ തിരുകി വാതിൽ തുറന്നു. അവൻ കയറി വന്ന് സലാം പറഞ്ഞ് ബാത്ത്‌റൂമിൽ കയറി വാതിലടച്ചു. ഉടനെ വാഷ്ബേസിനിൽ വെള്ളമൊഴുകുന്നതിന്റേയും മുഖം കഴുകുന്നതിന്റേയും ശബ്ദം കേൾക്കായി. കുറച്ച് കഴിഞ്ഞവൻ ഇറങ്ങി വന്ന് സലാം പറഞ്ഞ് പുറത്തിറങ്ങിപ്പോയി. 

ഞാൻ ഉസ്മാനോട് ചോദിച്ചു. 
“അവൻ ഏതു നേരവും നമ്മുടെ മുറിയിൽ കയറി വന്ന് ഈ മുഖം കഴുകലും മറ്റും എന്തിനു വേണ്ടിയാ....? അവന്റെ അമാറയിലിതൊക്കെ ഉള്ളതല്ലേ...?” 
ഉസ്മാൻ പറഞ്ഞു. 
“അവിടെ ആകുമ്പോൾ മറ്റു പോലീസ്സുകാരു കാണില്ലെ. ഇവിടെ ആകുമ്പോൾ കൂട്ടത്തിൽ കുറച്ചു വെള്ളവും അകത്താക്കാമല്ലൊ. അവന് നോമ്പൊന്നും കാണില്ല...!“ 
“എന്നാലും വായിൽ വെള്ളമൊഴിക്കുമ്പോൾ കുറച്ചിറക്കിയാലും ഒരു പോലീസ്സുകാരനും മനസ്സിലാകില്ല...!“ 
“അതല്ല പ്രശ്നം. അമാറയിലെ പൈപ്പ് വെള്ളം ലേശം ഉപ്പുള്ളതാ. അത് കുടിക്കാൻ കൊള്ളില്ല. അവരു കുടിക്കാൻ വേറെ വലിയ ബോട്ടിൽ കടയിൽ നിന്നും വാങ്ങുകയാണ് പതിവ്. നമ്മുടെ വെള്ളം ആശുപത്രി ആയതു കൊണ്ട് കുടിക്കുന്നതു തന്നെയാ പൈപ്പിലും വരുന്നത്. അതാണ് അവൻ ഇവിടെ വന്ന് മുഖം കഴുകൽ നാടകം നടത്തുന്നതിന്റെ രഹസ്യം...!!“ 
അപ്പോഴാണ് ഞങ്ങൾക്ക് സംഗതിയുടെ കിടപ്പ് മനസ്സിലായത്. 
അവന്റെ ആ സ്വഭാവം ഞങ്ങൾക്ക് പാരയായിയെന്നു മാത്രം. 

മൊയ്തു മാത്രം ആരും കൂട്ടില്ലാതെ മുഴുവൻ നോമ്പും നോറ്റു. 
പെരുന്നാൾ ഒട്ടക ഇറച്ചിയോടെ ഞങ്ങൾ ആഘോഷിച്ചു.

റംസാനായതുകൊണ്ട് പോസ്റ്റുമാന്റെ വരവ് കുറവായിരുന്നു. 
അവിടെ മക്കയിൽ കത്ത് തരം തിരിക്കാൻ ആളില്ലാത്തതായിരുന്നു പ്രശ്നം. 
പെരുന്നാൾ കഴിഞ്ഞ് പോസ്റ്റോഫീസ് തുറന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. 
പോസ്റ്റുമാൻ കത്തുകൾ ആശുപത്രിയിൽ കൊണ്ടു വന്നു കൊടുത്തിട്ടുപോയി. 

വാതിൽ മുട്ടാതെ തന്നെ തള്ളിത്തുറന്ന് പെട്ടെന്ന് കയറി വന്ന ഹബീബ നന്നായി വിയർത്തിരുന്നു. 
ആ മുഖം കരയുകയാണോ ചിരിക്കുകയാണൊ എന്നറിയാത്ത പ്രകൃതം...! 
കയ്യിൽ കുറേ കത്തുകളും വാരിപ്പിടിച്ചിരുന്നു. 
അതെല്ലാം ഞങ്ങൾക്കുള്ളതായിരുന്നു. 
പിന്നീടാണ് ഓടിയതിന്റെ അണപ്പു മാറ്റുന്നതോടൊപ്പം, മുഖമൊന്നമർത്തിത്തുടച്ച് ആശുപത്രി യൂണിഫോമിന്റെ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞു കവർ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് കട്ടിലിൽ വീണ് കിടന്ന് കരഞ്ഞത്...!? 
അത് തന്റെ വീട്ടിൽ നിന്നും വന്നതാണെന്ന് പറയാനുള്ള വാക്കുകൾ സന്തോഷ തിരത്തല്ലലിൽ ഹബീബക്ക് കിട്ടിയില്ല. ഒരു വശം ചരിഞ്ഞു കിടന്ന് മുഖം ദുപ്പട്ടയിലൊളിപ്പിച്ച് പറഞ്ഞു. “പൊട്ടിച്ച് വായിക്ക് കണ്ണാ..” 

മാസങ്ങൾക്ക് ശേഷം വന്ന കത്തിലെ വിശേഷങ്ങൾ സന്തോഷമാണോ സങ്കടമാണൊ തരുന്നതെന്നറിയാതെ ഹബീബ വല്ലാത്ത മാനസ്സിക പിരിമുറക്കത്തിലായിരുന്നു.  
തന്റെ മക്കൾക്കെന്തു സംഭവിച്ചെന്നറിയാതെ ഉറങ്ങാതെ കഴിച്ചു കൂട്ടിയ രാവുകൾക്ക് അവസാനമാകുകയാണ്. അതിനിടക്ക് കത്ത് വാങ്ങി അടിച്ചിരിക്കുന്ന സീൽ നോക്കി സച്ചി അത് ശ്രീലങ്കയിൽ നിന്നാണെന്നു ഉറപ്പു വരുത്തി. കത്തിന്റെ ഒരു വശം കീറി ഉള്ളിൽ നിന്നും ഒരു കുഞ്ഞു കടലാസ് പുറത്തെടുത്തു. 
ഹബീബയെ കുലുക്കി വിളിച്ച് പറഞ്ഞു. 
“ഹബീബാ... എഴുന്നേൽക്ക്. എന്തായാലും അനുഭവിക്കാതെ പറ്റില്ലല്ലൊ. കുറച്ചു ധൈര്യത്തോടെ കേൾക്ക്. എല്ലാം സന്തോഷ വാർത്തകൾ തന്നെയായിരിക്കും. ഞാൻ വായിക്കാം. എഴുന്നേൽക്ക്...” 
ഹബീബ എഴുന്നേറ്റ് മുഖം തുടച്ച് കലങ്ങിയ കണ്ണുകളുയർത്തി പറഞ്ഞു. 
“ശരി കണ്ണാ... വായിക്ക്...!?” 

ബാക്കി  ജൂൺ -15ന്..... സുഖമുള്ള ഇടി....

20 comments:

Cv Thankappan said...

സന്തോഷകരമായ വാര്‍ത്തയായിരിക്കാനള്ള സൂചനകളാണല്ലോ മാഷെ എല്ലാം.
തുടരട്ടെ...............
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പോലീസ് മുഹമ്മദിന്റെ സൂക്കേട് ആദ്യം തന്നെ പിടികിട്ടി..തുടരുക..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പോലീസ് മുഹമ്മദിന്റെ സൂക്കേട് ആദ്യം തന്നെ പിടികിട്ടി..തുടരുക..

പട്ടേപ്പാടം റാംജി said...

അങ്ങിനെ റംസാന്‍ കഴിഞ്ഞു.
തുടരട്ടെ

Pradeep Kumar said...

ആ എഴുത്തിൽ നല്ല വാർത്തകൾ ആകണേ എന്നു പ്രാർത്ഥന . റംസാൻ കാലത്തെ വിശേഷങ്ങളൊക്കെ പുതിയ അറിവ്. പോലീസുകാർ ഇങ്ങിനെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കയറി മുഖം കഴുകും എന്നതും പുതിയ അറിവ് ....

വല്ലാത്ത ഒരിടത്താണ് ഈ ലക്കം അവസാനിച്ചത്. ഇനി അടുത്ത ലക്കം വരെ കാത്തിരിക്കണം ആ എഴുത്തിലെ വിവരങ്ങൾ അറിയാൻ.....

© Mubi said...

കത്തിലെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു....

ശ്രീ said...

വീണ്ടും സസ്പെന്‍സ്... ശരി, കത്തു വായിയ്ക്ക്!

ajith said...

കത്ത വായിയ്ക്കൂ വേഗം!
(ജൂണ്‍ പതിനഞ്ചിന് എല്ലാര്‍ക്കും സുഖമുള്ള ഇടി സമ്മാനം ഉണ്ടാവുമല്ലോ!!)

വീകെ said...
This comment has been removed by the author.
വീകെ said...

സിവി തങ്കപ്പൻ:
മുഹമ്മദ് ആറങ്ങോട്ടുകര:
പട്ടേപ്പാടം റാംജി:
പ്രദീപ് കുമാർ:
മൂബി:
ശ്രീ:
അജിത്:(മാഷേ, ഇത്ര വേഗം തിരിച്ചെത്തിയോ...?)
വായനക്കും അഭിപ്രായത്തിനും എല്ലാവർക്കും വളരെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

അവിടത്തെ റംസാന്റെ വിശദ
വിശേഷങ്ങൾക്ക് ശേഷം ഒരു സപെൻസ്
നിറഞ്ഞ കത്ത് പൊട്ടിക്കാതെ എല്ലാവരേയും
മുൾമുനയിൽ നിറുത്തിയിരിക്കുകയാണല്ലോ ഇത്തവണ..അല്ലേ ഭായ്

വീകെ said...

ബിലാത്തിച്ചേട്ടൻ: വായനക്കും ഈ പ്രോത്സാഹനത്തിനും വളരെ നന്ദി.

വിനുവേട്ടന്‍ said...

ഒഴിവുകാലം കഴിഞ്ഞ് തിരിച്ചെത്തി ബ്ലോഗുകളിൽ പതുക്കെ എത്തി നോക്കി വരുന്നതേയുള്ളൂ...

അമ്പടാ പോലീസ് മുഹമ്മദേ... കൊള്ളാമല്ലോ...

അപ്പോൾ ഇനി കത്തിന്റെ ഉള്ളടക്കത്തിനായുള്ള കാത്തിരിപ്പ്...

തുമ്പി said...

റംസാന്‍ വിശേഷം അറിഞ്ഞു. കത്ത് വിശേഷം അറിയാന്‍ ആകാംക്ഷയായി....

വീകെ said...

വിനുവേട്ടൻ: വന്ന ഉടനെ ഇവിടെ ഓടി വന്നതിൽ വളരെ സന്തോഷം. നന്ദി.
തുമ്പി: വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

Manoj vengola said...

ആദ്യം കുറച്ചു വായിച്ചിട്ട് പിന്നെ കുറെ അദ്ധ്യായങ്ങള്‍ വിട്ടുപോയി. വീണ്ടും ആദ്യം തൊട്ടു വായിക്കട്ടെ.

Manoj vengola said...

ആദ്യം കുറച്ചു വായിച്ചിട്ട് പിന്നെ കുറെ അദ്ധ്യായങ്ങള്‍ വിട്ടുപോയി. വീണ്ടും ആദ്യം തൊട്ടു വായിക്കട്ടെ.

ഫൈസല്‍ ബാബു said...

മുറിയില്‍ ഭക്ഷണം പാചകം ചെയ്യുന്നത് അത്രയ്ക്ക് പ്രശനമില്ല , പക്ഷേ കഴിക്കുന്നത് കണ്ടാല്‍ അമുസ്ലിംസ് ആണെങ്കില്‍ ആരും ഒന്നും പറയില്ല, പൊതു സ്ഥലങ്ങളില്‍ നിന്നാവരുത് എന്ന് മാത്രം... പിന്നെ നാട്ടിന്‍ പുറമായതിനാലാവാം കുറച്ചു ശ്രദ്ധ അല്ലെ ?---ഇനി പോയി കത്ത് വായിക്കട്ടെ...

keraladasanunni said...

എന്തെല്ലാം പ്രയാസങ്ങളാണ് സഹിക്കേണ്ടി വരുന്നത്. ഒരിറക്ക് വെള്ളത്തിനുവേണ്ടി മുഖം കഴുകാനെത്തുന്ന പോലീസുകാരനെ എളുപ്പം മറക്കാനാവില്ല.

സുധി അറയ്ക്കൽ said...

ഹബീബക്ക്‌ അവസാനം കത്തു വന്നല്ലോ!!!!!