Friday 20 November 2009

സ്വപ്നഭുമിയിലേക്ക്... തുടരുന്നു.. ( 8 )

കഥ തുടരുന്നു...

 സുനിലിന്റെ നിലവിളി...


പിന്നെ വർഗ്ഗീസ് ചേട്ടൻ സംസാരിച്ചു. ....
കരയുന്നതിനിടക്ക് നിറുത്തി നിറുത്തി പറയാൻ തുടങ്ങി. വർഗ്ഗീസേട്ടൻ അതിനനുസരിച്ച് തലയാട്ടാനും മുക്കാനും മൂളാനും തുടങ്ങി.

“ങാ.. എന്നിട്ട്..?“
“ അതുശരി...“
” അപ്പൊ നിനക്ക്...“
“ ങാ..“

ഇങ്ങനെ ഓരോന്ന് പറഞ്ഞ് വർഗ്ഗീസേട്ടൻ ഞങ്ങളെ കുരങ്ങു കളിപ്പിച്ചു കൊണ്ടിരുന്നു. ചുറ്റും കൂടി നിന്ന ഞങ്ങളുടെ ക്ഷമ കെട്ടു തുടങ്ങി.

“നീ കരയാതെ.. പറയ്.. നീ പേടിക്കണ്ട..“
“ങാ .. ഏതായാലും ഇവിടെ എത്തിയില്ലേ..? പക്ഷെ നിനക്ക് പുറത്തിറങ്ങാനൊക്കില്ല. ഇവിടത്തെ വിസയില്ലല്ലൊ.... “
”സാരമില്ല.. നീ വിഷമിക്കണ്ടാ.. നീ എപ്പൊ എവിടെ നിക്കണെ...?“
“ഓക്കെ .. നീ അവിടെ ഇരുന്നൊ.. അവിടെ കസേരയൊക്കെ ഇല്ലെ..?“
“ അവിടെ ഇരുന്നൊ.... അവിടന്ന് അനങ്ങണ്ട.. ധൈര്യമായിരിക്ക്.. ബാക്കി ഞങ്ങൾ നോക്കിക്കൊളാം.. നിന്നെത്തേടി അവിടെ ആളു വരും ഏതായാലും നേരം വെളുക്കട്ടെ..."
" ഓക്കെ “

അതും പറഞ്ഞ് വർഗ്ഗീസേട്ടൻ ഫോൺ വച്ചു. ഞങ്ങളുടെ ക്ഷമയും കെട്ടിരുന്നു. അപ്പോഴേക്കും രാജേട്ടൻ പോയി എല്ലാവർക്കും ചായ തിളപ്പിച്ചു കൊണ്ടു വന്നിരുന്നു. എന്താ സംഭവമെന്നറിയാൻ ഞങ്ങൾ ചുറ്റും വളഞ്ഞു നിന്നു. വർഗ്ഗീസേട്ടൻ ഹാളിലെ ഊണു മേശക്ക് ചുറ്റുമിട്ടിരുന്ന കസേരയിലൊന്നിൽ ഉപവിഷ്ടനായി. ഞങ്ങൾ ദ്വേഷ്യം കടിച്ചമർത്തി പിന്നെയും ചോദിച്ചു

“ അവന് എന്താ പറ്റിയേ..?”
“പറയാം . അതിനു മുൻപ് എടാ മോഹനാ... നമ്മ്ടിവിടെ ഇടക്കിടക്ക് വരണാ... ആ എയർപ്പോട്ടിൽ ക്ലീനിങ്ങിന്റെ ഒരു സൂപ്പർവൈസർ ഇല്ലേ .. എന്താ അവന്റെ പേര്....? “
“ എന്തിനാ...?”
“നീ അവനെ ഒന്നു വിളിച്ചെ...."

മോഹൻ ചേട്ടൻ പോയി അയാളുടെ ഫോൺ നമ്പർ കൊണ്ടു വന്ന് ഡയൽ ചെയ്യാൻ തുടങ്ങിയെങ്കിലും ഇടക്കു നിറുത്തി ക്ലോക്കിലേക്ക് നോക്കിയിട്ട് പറഞ്ഞു.

“ ചേട്ടാ മൂന്നു മണി ആയോള്ളു. അയാൾ നല്ല ഉറക്കത്തിലായിരിക്കും..”
“ നീയിങ്ങു തന്നെ... “

വർഗ്ഗീസേട്ടൻ നമ്പർ വാങ്ങി ഡയൽ ചെയ്യുന്നതിനിടക്ക് പറഞ്ഞു
“ ഇവിടെ വന്ന് നമ്മുടെ വെള്ളം കൊറെ അടിച്ചിട്ടുള്ളവനാ... ഒരു അത്യാവശ്യ സമയത്ത് നമ്മുക്കു ഉപകാരപ്പെടില്ലെങ്കിൽ പിന്നെ അവനിങ്ങട് വരട്ടെ..”

അപ്പോഴേക്കും ആളെ കിട്ടി.
“ഹല്ലൊ... ഞാൻ വർഗ്ഗീസേട്ടനാ.. ഓർമ്മേണ്ടൊ....?
“ഹ..ഹ..”

ഒരു നിമിഷം കഴിഞ്ഞ് പറഞ്ഞു.
“ എടാ.. നീ ഇപ്പൊ എവിടാ.. ?
"ങേ.. ഡ്യൂട്ടീലാണൊ... അതു നന്നായടാ.. എടാ നീയൊരു കാര്യം ചെയ്യണം. ഇപ്പൊത്തന്നെ.. അവിടെ ശ്രീലങ്കാ വിമാനത്തിനു വന്ന ഞങ്ങടെ ഒരു പയ്യനുണ്ട്. ഒരു ഇരു നിറത്തില് ഇത്തിരി കഷണ്ടീണ്ട് , സുനിലെന്നാ പേര്, അവനവിടെ, വിമാനത്തില് തിരിച്ചു കൊണ്ടുവന്നവരെ ഇരുത്തുന്ന ഒരു സ്ഥലോണ്ടല്ലൊ, അവടേണ്ട്..... അത്യാവശ്യം ഫുഡ്ഡു വാങ്ങിക്കൊടുക്കണം. കൂടാതെ അവന്റെ കയ്യിൽ ഒരഞ്ചൊ പത്തൊ ദിനാറും അവനെ ഏൽ‌പ്പിക്കണം. ആ പാവത്തിന്റെ കയ്യിൽ ദിനാറൊന്നുമില്ലാടാ.. പിന്നിട് ഭക്ഷണം വേണമെങ്കിൽ അവൻ വാങ്ങി കഴിച്ചോട്ടെ... ഈ കാശൊക്കെ ഇവിടെ വരുമ്പോൾ ഞങ്ങൾ തന്നോളാം . ഇപ്പൊത്തന്നെ നോക്കണം നീ... ഓക്കേ.. ഓക്കെ.”

അതു കഴിഞ്ഞ് ഫോൺ വച്ചിട്ട് വിണ്ടും കസേരയിൽ വന്നിരുന്നു. ഞങ്ങളെല്ലാം വർഗ്ഗീസേട്ടന്റെ വായിൽ നിന്നും വരുന്ന വിവരത്തിനായി കാതോർത്തിരുന്നു. പുള്ളിക്കാരൻ പറഞ്ഞു തുടങ്ങി.
അപ്പോഴേക്കും മൂന്നു മണി കഴിഞ്ഞതോണ്ട് നായരേട്ടൻ കുളിമുറിയിൽ കയറി. ടൈം ടേബിൾ അനുസരിച്ച് മൂന്നു മുതൽ മൂന്നര വരെ അദ്ദേഹത്തിന്റെ ‘ബാത്ത് റൂം‘ സമയമാണ്.

നടന്ന സംഭവങ്ങൾ ഒന്നൊന്നായി വർഗ്ഗീസേട്ടൻ വിവരിച്ചു. മൂപ്പിലാന്റെ വിവരണം കേട്ടിരുന്നാൽ അതിപ്പോഴൊന്നും തീരുകയില്ല. മുക്കിയും, മൂളിയും,അതിനിടക്ക് ചായ ഒരിറക്ക് കുടിച്ചും അതിനിടക്ക് കഥ പറഞ്ഞും ഒക്കെ അതങ്ങു മുന്നോട്ടു നീങ്ങി.

ഇതിനിടക്ക് ഫോൺ വന്നു. അത് സുനിലായിരുന്നു. ഞങ്ങൾ പറഞ്ഞയച്ച ആളു വന്നതും ഭക്ഷണം വാങ്ങിക്കൊടുത്തതും പറഞ്ഞു. പിന്നെ അവന്റെ കൂട്ടുകാരെ വിളിച്ചെന്നും വിവരം പറഞ്ഞിട്ടുണ്ടെന്നും ഏതൊ ഒരു പ്രവാസി സംഘടനയുമായി ബന്ധപ്പെടാമെന്നും അവർ പറഞ്ഞതായി അറിയിച്ചു.

പിന്നെയും വർഗ്ഗീസേട്ടൻ വിവരണം തുടർന്നു. അദ്ദേഹം പറഞ്ഞു തീർന്നതും ഞങ്ങൾ താടിക്കു കയ്യും കൊടുത്തിരുന്നു. ആർക്കും ഒന്നും പ്രത്യേകിച്ച് പറയാനില്ലായിരുന്നു.

" ആർക്കും പറ്റാവുന്ന ഒരബദ്ധം.. പക്ഷെ ഒന്നു ചിന്തിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു.” രാജേട്ടൻ.

അപ്പോഴെക്കും നായരേട്ടൻ കുളിമുറിയിൽ നിന്നും ഇറങ്ങി. അടുത്ത ഊഴം വർഗ്ഗീസേട്ടനായിരുന്നു. അദ്ദേഹം അകത്തു കയറി.


ക്ഷമിക്കണം.. ! വായനക്കാരായ നിങ്ങളോട് ഇതുവരെ സംഭവം പറഞ്ഞില്ലാല്ലെ..?

എങ്കിൽ ഇനി ഞാൻ പറയാം. അന്നു വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നതിനു മുൻപ്
ഫോൺ വന്നത് നിങ്ങൾക്കോർമ്മയുണ്ടല്ലൊ. അതിനു ശേഷം സുനിൽ അകത്തു
കയറിയിരുന്നു. കൃത്യ സമയത്തിനു തന്നെ വിമാനം പുറപ്പെട്ടു.

പറന്നു പൊങ്ങുന്ന വിമാനത്തിലിരുന്ന് സുനിൽ കഴിഞ്ഞ അഞ്ചാറു വർഷം തന്റെ സ്വപ്നങ്ങൾക്കു മീതെ കരിനിഴൽ വീഴ്ത്തിയ സ്വപ്നഭൂമിയെ ഒരു നോക്കു കാണാൻ ജനാലയിലൂടെ തന്റെ
നോട്ടമയച്ചു.

നിയോൺ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന നഗരം....
അതിനപ്പുറത്തേക്കു മറ്റൊന്നും കാണാനായില്ല.... എല്ലാം ഇരുട്ടിൽ കുളിച്ചു. കണ്ണുകൾ പിൻ‌വലിച്ച് തന്റെ സീറ്റിൽ കണ്ണുകളടച്ച് ചാരിയിരുന്നു.

ആറു വർഷം മുൻപ് കടം വാങ്ങിയും അമ്മയുടേയും പെങ്ങളുടേയും ആഭരണങ്ങൾ പണയം വച്ചും
കാശുണ്ടാക്കി കൊടുത്താണ് ഇവിടേക്കു വന്നത്. താൻ പോരുമ്പോൾ പെങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിരുന്നില്ല. അവർക്കിന്ന് രണ്ടു മക്കൾ. രണ്ടിനേയും കണ്ടിട്ടില്ല.

അവർക്കായി അധികമൊന്നും വാങ്ങാനുമായില്ല. രണ്ടു പാവകൾ, വലിയ വിലയില്ലാത്ത രണ്ടു കുഞ്ഞുടുപ്പുകളും മാത്രം. സമ്പാദിച്ച് ഒരു പണക്കാരനാകാനല്ല ഇവിടെ വന്നത്.
ടൌണിൽ തന്റേതായ ഒരു തയ്യൽക്കട.!

അതു വല്ലാത്തൊരു മോഹമായിരുന്നു. അതു സ്വന്തമാക്കണമെങ്കിൽ നല്ലൊരു തുക പകിടി കൊടുക്കണം. അതിനുള്ള ഒരു വഴി തേടിയായിരുന്നു ഈ സാഹസം.

ഇപ്പോൾ ഇങ്ങനെയൊരു തിരിച്ചുപോക്ക്.. !
അതും നാട്ടിൽ നിന്നും വന്നപോലെ തന്നെ.. !!

നാട്ടിൽ വച്ച് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, തന്റെ ആരുമല്ലാത്ത, ഏതൊക്കെയോ സുഹൃത്തുക്കളുടെ കാരുണ്യത്താൽ...!
പിരിവെടുത്ത്...!!
ഒരു തെണ്ടിയെപ്പോലെ..!!!

സുനിൽ നിറഞ്ഞു വന്ന കണ്ണു നീർ തുള്ളികൾ താഴെ വീഴാതിരിക്കാനെന്നോണം കണ്ണുകൾ ഇറുക്കിയടച്ചു. തൊണ്ടവരെ വന്ന സങ്കടം പുറത്തു വരാതിരിക്കാൻ ചുണ്ടുകൾ ഇറുക്കിപ്പിടിച്ചു.
എന്നിട്ടും കരഞ്ഞു പോയി. ടവ്വലെടുത്ത് മുഖം പൊത്തി അടുത്തിരിക്കുന്നയാൾ കാണാതിരിക്കാൻ ജനലിലൂടെ കനത്ത ഇരുട്ടിലേക്ക് നോക്കിയിരുന്നു.

അപ്പോഴാണ് വിമാനത്തിൽ ഡ്രിംങ്സ് വിതരണം തുടങ്ങിയത്. അതിൽ നിന്നും ഒരു ലാർജ് വാങ്ങി സോഡയൊഴിച്ച് അപ്പാഡെ വിഴുങ്ങി.
പിന്നെ സീറ്റിൽ ചാരിക്കിടന്നു..
കണ്ണുകളടച്ച്...

പോക്കറ്റിൽ നിന്നും ഔട്ട്പാസ്സെടുത്ത് ഒന്നു കൂടി നോക്കി..
ചെന്ന അന്നു അർബ്ബാബിനെ ഏൽ‌പ്പിച്ചതാണ് പാസ്പ്പോർട്ട്...
പിന്നീടിതുവരെ അത് കണ്ടിട്ടില്ല...
അതുപോലുമില്ലാതെ ഇങ്ങനെയൊരു തിരിച്ചു പോക്ക്...
സുനിൽ ഒരു നെടുവീർപ്പിട്ടു.
തന്റെ സുഹൃത്തുക്കളെയെല്ലാം ഒന്നു കൂടി കൺ‌മുന്നിൽ കണ്ടു..

 ഇതൊന്നുമായില്ല.. ഒന്നുകൂടി വേണം.. !
തിരിഞ്ഞു നോക്കിയപ്പോൾ വെള്ളം വിതരണക്കാർ തിരിച്ചു വരുന്നു.
അവരോട് ഒരു ലാർജ്  കൂടി വാങ്ങി കുടിച്ചു....
ബാക്കിയുള്ള സോഡയും കൂടി കുടിച്ചിട്ടും ദാഹം തീരുന്നില്ല.

പിന്നെയും ചിന്തകളിലേക്ക് വഴുതി വീണു.. ഇതുവരേക്കും ഇത്രയും ടെൻഷൻ ഇല്ലായിരുന്നു... ഇപ്പൊഴെന്തൊ... മനസ്സാകെ പെട്ടെന്ന് അസ്വസ്തമായതു പോലെ...?
പുറത്തേക്ക് നോക്കിയാൽ ഇരുട്ടാണെങ്കിലും അങ്ങകലെ ചക്രവാളത്തിൽ ചെറിയൊരു വെളുപ്പിന്റെ നിഴലാട്ടം കണ്ടു തുടങ്ങിയിരുന്നു..

ഇങ്ങോട്ടു പോരുമ്പോൾ തന്നെ സഹായിച്ച കൂട്ടുകാരോട് പറഞ്ഞിരുന്നു. ഞാൻ തിരിച്ചു
വരുന്നത് നിങ്ങൾക്കുള്ള വിസയുമായിട്ടായിരിക്കും. കൈ നിറയെ കാശും.. ഒരു വീട്
സ്വന്തമായി ഉണ്ടാക്കിയിട്ടെ വിവാഹം കഴിക്കൂവെന്ന് അന്നു കൂട്ടുകാരുമായി വാതു
വച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിന് അന്നു കാര്യമായി ഒന്നും കൊടുത്തില്ലായിരുന്നു. ഞാൻ വരുമ്പോൾ നിനക്ക് പത്തു പവന്റെ ഒരു മാല വാങ്ങിച്ചോണ്ടെ വരികയുള്ളുവെന്നു പറഞ്ഞിരുന്നു.

അപ്പോളവൾ പറഞ്ഞത് ഇപ്പൊഴും കാതിൽ മുഴങ്ങുന്നു.
’ എനിക്ക് മാല വേണ്ടാ ചേട്ടാ.. വള മതി .. കൈ നിറയെ സ്വർണ്ണ വളയിടാനാ എനിക്കിഷ്ടം...’ എന്നിട്ടവൾ കൂട്ടിച്ചേർത്തു.
‘ എന്റീശ്വരാ എന്റെ മോഹം എന്നെങ്കിലും നടക്ക്വോ..?'

” ഇല്ല മോളെ .. ഇല്ല.. ഒരിക്കലും നടക്കില്ല...”
അറിയാതെയാണെങ്കിലും ഉറക്കെ പറഞ്ഞു പോയി.
പക്ഷെ ആരും കേട്ടില്ല.

അപ്പോഴേക്കും കൈ അറിയാതെ പോക്കറ്റിൽ തപ്പി. തന്റെ താലിച്ചെയിൻ അവിടെത്തന്നെ ഇല്ലേയെന്നായിരുന്നു നോക്കിയത്. കാണാതായപ്പോൾ ഒന്നു ഞട്ടിയെങ്കിലും പെട്ടെന്നു ഓർമ്മ വന്നു, അത് ശേഖരേട്ടൻ പാവയോടൊപ്പം ടേപ്പ് വച്ച് ഒട്ടിച്ച് ബാഗിനകത്ത് വച്ചത്.

ചിന്തകളിൽ നിന്നും തട്ടിയുണർത്തിയത് “വെജിറ്റേറിയൻ ഓർ നോൺ വെജ്..” എന്ന ശബ്ദമാണ്.
ജീവനക്കാർ ഭക്ഷണം വിളമ്പാനുള്ള തെയ്യാറെടുപ്പിലാണ്. നോൺ വെജിറ്റേറിയൻ
വാങ്ങിയപ്പോൾ ചോദിച്ചു
“ഒരു ബീയർ കൂടി..?”
"പിന്നെ തരാം..” എന്നു പറഞ്ഞവർ അവരുടെ ജോലിയിൽ മുഴുകി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവർ ബീയർ കൊണ്ടു തന്നിട്ട് പോയി...

ഭക്ഷണം കഴിഞ്ഞ് വീണ്ടും ചിന്തകളിൽ മുഴുകിയെങ്കിലും ലൈറ്റ് എല്ലാം കെടുത്താൻ തുടങ്ങി. അതിനാൽ എല്ലാവരും ഉറങ്ങാനായി തെയ്യാറെടുത്തു. സീറ്റെല്ലാം പിറകിലേക്ക് മലർത്തി നീണ്ടു നിവർന്നു കിടന്നു.

കാലത്ത് ശ്രീലങ്കയിലെ കൊളംബോയിൽ ഇറങ്ങുമ്പോൾ വലിയ സന്തോഷമായിരുന്നു. ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഞാനെന്റെ പിറന്ന നാട്ടിൽ കാലു കുത്താൻ പോകയാണ്. ഒരുപാടു കാലമായതു പോലെ തോന്നുന്നു അവിടം വിട്ടിട്ട്. പിറന്ന നാട്ടിനെക്കുറിച്ച് ചിന്തിക്കുന്നതു തന്നെ എത്ര സന്തോഷമാണ്. മനസ്സു സന്തോഷം കൊണ്ടു മതി മറന്നു എന്നു പറയുന്നതിനേക്കാൾ എതോ അവാച്യമായ ഒരു അനുഭൂതിയാണ് അത് തരുന്നതെന്നു തോന്നുന്നു.

ശ്രീലങ്കക്കാരെല്ലാം ഒരു വഴിയിലൂടെ പോയപ്പോൾ ഇനിയും യാത്ര തുടരേണ്ടവർ മറ്റൊരു വഴിയിലൂടെ ഒരു പരിശോധകന്റെ മുൻപിൽ ആനയിക്കപ്പെട്ടു. ആദ്യം നിന്നവരിൽ സുനിലും ഉണ്ടായിരുന്നു. ആകെയുള്ള രേഖ ഔട്ട് പാസ്സ് മാത്രമാണ്. അതും ടിക്കറ്റും ഒന്നിച്ചു കൊടുത്തു. പരിശോധകൻ അതെല്ലാം വാങ്ങി നോക്കി.

കുറച്ചു കഴിഞ്ഞ് അയാൾ തൊട്ടപ്പുറത്ത് കിടന്ന കസേരകൾ ചൂണ്ടിക്കാട്ടിയിട്ട് അവിടെ പോയി ഇരിക്കാൻ പറഞ്ഞു. അതോടൊപ്പം രേഖകളും തിരിച്ചു തന്നു. സുനിൽ ഒന്നും മനസ്സിലാകാതെ അയാൾ പറഞ്ഞ കസേരയിൽ പോയിരുന്നു. അവിടെ ഒരു തമിഴനും വളരെ വിഷണ്ണനായി
ഇരിപ്പുണ്ടായിരുന്നു.

ബാക്കിയുള്ളവരെല്ലാം തങ്ങളുടെ ഔട്ട് പാസ്സ് കാണിച്ചിട്ട് വളരെ കൂളായി കുറച്ചപ്പുറത്ത് അവർക്ക് വിശ്രമിക്കാനുള്ള കസേരകളിൽ പോയിരുന്നു. ഇവരെ രണ്ടു പേരേയും എന്തിനു മാറ്റിയിരുത്തിയെന്ന് മറ്റുള്ളവർക്കും മനസ്സിലായില്ല.

കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് പരിശോധന പെട്ടെന്നു തീർന്നു.
അതുകഴിഞ്ഞ് പരിശോധകൻ ഇവരുടെ അടുത്ത് കസേരയിൽ വന്നിരുന്നു.
അവരുടെ ഔട്ട് പാസ്സ് വാങ്ങി വീണ്ടും നോക്കി. എന്നിട്ട് രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി...!

രണ്ടു പേരുടെയും മുഖത്ത് ഒരു ഭയപ്പാട് നിഴലിച്ചു...!!
എന്തൊ സംഭവിക്കാൻ പോകുന്നതായി അവരുടെ മനസ്സു മന്ത്രിച്ചു....!!?
ഞങ്ങളെ കണ്ടിട്ട് ഇനി ‘പുലി‘ ആയി തോന്നുന്നുണ്ടാവുമോ..?

മുഖം ശരിക്കും വിളറിത്തുടങ്ങി...!
തൊണ്ട വരണ്ടു... !!
കുറച്ചു വെള്ളം കിട്ടിയെങ്കിലെന്ന് ആശിച്ചു...!!
അതോടൊപ്പം വിയർത്തൊഴുകാനും തുടങ്ങി....!!!

അപ്പോഴാണ് ഉദ്യോഗസ്ഥന്റെ വായിൽ നിന്നും ഉണങ്ങിവരണ്ട ആ വാക്കുകൾ ഉതിർന്നു വീണത്. "നിങ്ങൾക്കിനി മുന്നോട്ട് യാത്ര ചെയ്യാനാവില്ല....!! നിങ്ങൾ തിരിച്ചു പോണം..!!!?”

രണ്ടു പേരും ഞെട്ടിയെന്നു മാത്രമല്ല, ശ്വ്വാസം നിലച്ച്, കേട്ടതു വിശ്വസിക്കാൻ കഴിയാതെ
കണ്ണുകൾ പുറത്തെക്കു തള്ളി....!!!?


ബാക്കി അടുത്ത പോസ്റ്റിൽ...

21 comments:

ബിന്ദു കെ പി said...

ഹോ, അതങ്ങ് പറഞ്ഞുതീർത്തൂടായിരുന്നോ? എന്തിനാ അടുത്ത ലക്കത്തിലേക്ക് മാറ്റി വച്ചത്..? ചതിയായിപ്പോയി കേട്ടോ..:)

ഗീത said...

ഇങ്ങനെ മുള്‍മുനയില്‍ നിറുത്തരുതേ വി.കെ.

poor-me/പാവം-ഞാന്‍ said...

ക്യാ ഹുവാ?

Typist | എഴുത്തുകാരി said...

എന്തൊക്കെ ദുരിതങ്ങളാ അനുഭവിക്കേണ്ടതു്. ബാക്കി ഭാഗങ്ങള്‍ വേഗം ആയിക്കോട്ടെ.

കുഞ്ഞൻ said...

വീകെ മാഷിനെയാണ് ഇപ്പോൾ ഈ ബൂലോഗത്തിന്ന് തിരിച്ചയക്കേണ്ടത്..!

ക്ഷമയ്ക്കും ഒരതിരുണ്ടട്ടൊ ചേട്ടായി...

Anil cheleri kumaran said...

ഒരു വല്ലാത്ത കഥ തന്നെ... പെട്ടെന്നെ എഴുതെന്നെ..

vinus said...

ഓഹോ അപ്പൊ സസ്പെന്‍സ് ഒരു സ്ഥിരം പണിയാണല്ലേ.അടുത്ത തവണ പോസ്റ്റ്‌ ഇച്ചിരി നീണ്ടാലും മുറിക്കരുത് ഇടക്ക് വെച്ച്

വീ കെ. said...

ബിന്ദു കെ പി,
കുറച്ചു കൂടി ക്ഷമിച്ചു കൂടെ ബിന്ദുചേച്ചി...!!
ഇതൊക്കെ ഒരു രസമല്ലെ..
എന്തിനാ ഇങ്ങനെ ദ്വേഷ്യപ്പെടണെ...?
------------------------------
ഗീത,
ഇതൊക്കെ സില്ലി ആയിട്ടെടുക്കണ്ടെ...
------------------------------
poor-me/പാവം ഞാൻ,
കുച്ച് നഹി ഭയ്യാ..
------------------------------
Typist | എഴുത്തുകാരി,
ബാക്കി ഉടനെ വരും..
സമയം വളരെ കുറവാണ് എഴുതാൻ..
------------------------------
കുഞ്ഞൻ,
ദയവായി എന്നെ തിരിച്ചയക്കരുതേ..കുഞ്ഞേട്ടാ...!!

ഈ ബൂലോഗത്ത് കറങ്ങി നടക്കുമ്പൊൾ എല്ലാ വേദനകളും കുറേ നേരത്തേക്കെങ്കിലും മറക്കാൻ കഴിയുന്നു.(ക്ഷമിക്കണം ഓർക്കാതിരിക്കാൻ കഴിയുന്നു..)
-------------------------------
കുമാ‍രൻ | kumaran,
ഉടനെ എഴുതാം... ന്റെ കുമാരേട്ടാ...
-------------------------------
vinus,
മുൻ‌പത്തെ പോസ്റ്റൊക്കെ നീളം കൂടിപ്പോയീന്ന് ചില സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അതുകൊണ്ടാ നീളം കുറച്ചത്.പക്ഷെ ഇപ്പോഴും നീളം കൂടുന്നതല്ലാതെ കുറയുന്നില്ല....ഇനിയും കൂട്ടിയാൽ....?!!

നിങ്ങളുടെ ഈ ആകാംക്ഷയാണ് എഴുതാനുള്ള എന്റെ പ്രചോദനം....
വന്നതിനും നിങ്ങളുടെ ആകാംക്ഷ പങ്കു വച്ചതിനും വളരെ വളരെ നന്ദി..
------------------------------

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...
This comment has been removed by the author.
ശ്രീ said...

എന്ത് പറ്റിയെന്ന് പറയൂ മാഷേ...

വര്‍ഗ്ഗീസ് ചേട്ടന്‍ സസ്പെന്‍സില്‍ നിറുത്തി സംസാരിയ്ക്കുന്നതു പോലെ എഴുതുകയാണോ?

VEERU said...

ശാരദ നിലാവു വഴിയാണു ഇവിടെ എത്തിയതു...ആദ്യമായിട്ടാണ്..വൈകിയതിനു ക്ഷമിക്കുക ...എഴുത്ത് നന്നാവുന്നുണ്ട് ട്ടാ...ഇനി സ്ഥിരം വരാം ..ബൈ..

Ashly said...

ദുഷ്ട്ടാ ......ഇടി കിട്ടും...വേഗം ബാകി പറ .......

jayanEvoor said...

ഹും.... ഒരുപാട് നീട്ടാതെ ചേട്ടാ!!

ഗീത said...

ക്യാപ്റ്റന്‍ ഹാഡൊക്ക് തരാമെന്നു പറഞ്ഞത് കിട്ടിയാലേ എഴുതൂന്നുണ്ടോ?

ക്യാപ്റ്റന്‍, പ്ലീസ്.....

Sureshkumar Punjhayil said...

Yaathra thudaratte.. Bhavukangal... Ashamsakal..!!!

Ashly said...

കൊടുകേണ്ടി വരും എന്നാ തോനുന്നെ ....വേണ്ടി വന്നാല്‍, ഇടി പായ്ക്ക് ചെയ്തു കൊറിയര്‍ വഴി വേണമെങ്കിലും അയയ്ക്കും !!!

Sunith Somasekharan said...

എഴുത്തിനെ ഭാഷ കൊള്ളാം ... അദ്ധ്യായം എല്ലാം നോക്കാന്‍ പറ്റിയില്ല ...

raadha said...

ബാക്കി ???

വീകെ said...

ശ്രീ,
വന്നതിനും അഭിപ്രായത്തിനും നന്ദിയുണ്ട്.


VEERU,
ആദ്യമായിട്ട് ഇതിലെ വന്നതിന് വളരെ സന്തോഷം. അഭിപ്രായത്തിനു നന്ദി.

Captain Haddock,
ക്യാപ്റ്റന്റെ മുഖം കാണുമ്പോഴേ എന്റെ മുട്ടു വിറക്കും. അപ്പൊപ്പിന്നെ ക്യാപ്റ്റന്റെ ഇടി..!!?

jayanEvoor,
വന്നതിനും അഭിപ്രായത്തിനും നന്ദിയുണ്ട്.

ഗീത,
ഗീതേച്ചി, ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്നെ ഇടിച്ചു പരത്താൻ ക്യാപ്റ്റനെ കൂട്ടു പിടിക്കുമെന്നു.

Sureshkumar Punjhayil,
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ക്യാപ്റ്റൻ‌ജീ..
ഒരാൾ ഒന്നു വിളിച്ചപ്പൊഴേക്കും എനിക്കുള്ളത് പായ്ക്കു ചെയ്തയക്കാൻ റെഡിയാണല്ലെ..!!?
ക്യാപ്റ്റൻ‌ജീയുടെ ആ കർത്തവ്യ ബോധത്തെ അഭിനന്ദിക്കുന്നു.

My....C..R..A..C..K...Words,
(ഈ പേര് ഇതേ രീതിയിൽ എഴുതിയപ്പോഴേക്കും ഞാൻ ക്രാക്ക് ആയി.)
വന്നതിനും അഭിപ്രായത്തിനും നന്ദി.

raadha.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

lekshmi. lachu said...

ഇങ്ങനെ മുള്‍മുനയില്‍ നിറുത്തരുതേ

അഭി said...

:)